Connect with us

Kerala

ലാഭം കുറഞ്ഞു; സ്വർണകള്ളക്കടത്തിൽനിന്ന് മാഫിയകൾ പിൻമാറുന്നു

Published

on

Share our post

കൊണ്ടോട്ടി : ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതോടെ സ്വർണക്കടത്തിൽ നിന്നുള്ള ലാഭം കുറഞ്ഞതിനാൽ കടത്തു സംഘങ്ങൾ കളമൊഴിയുന്നു. ജൂലായിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമായാണ് കേന്ദ്രം കുറച്ചത്. നികുതി വെട്ടിപ്പിലൂടെ ഒരു കിലോ സ്വർണം നാട്ടിലെത്തിച്ചാൽ നേരത്തെ ചെലവുകൾ കിഴിച്ച് നാല്- അഞ്ചു ലക്ഷം രൂപ ലഭിക്കുമായിരുന്നു. സ്വർണം കൊണ്ടുവരുന്ന കരിയർമാരുടെ കൂലി, വിമാനടിക്കറ്റ്, സ്വർണം കടത്താനുള്ള രൂപത്തിലാക്കുന്ന സംഘങ്ങളുടെ പ്രതിഫലം ഇതല്ലാം കിഴിച്ചാണ് ഇത്രയുംരൂപ ലഭിച്ചിരുന്നത്. തീരുവ കുറച്ചതോടെ ലാഭം ഒന്ന്- ഒന്നര ലക്ഷമായി കുറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ പണം നിക്ഷേപിച്ച് വലിയ ലാഭം നേടാവുന്ന മേഖലയായിരുന്നു നേരത്തെ സ്വർണക്കടത്ത്. ഇപ്പോഴതിൽ നിന്നുള്ള ലാഭം ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് മാഫിയകൾ പിന്നോട്ടടിച്ചത്.

കരിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കസ്റ്റംസ് ഒരു തവണ മാത്രമാണ് സ്വർണം പിടിച്ചത്. പരിശോധന പതിവുപോലെ നടത്തുന്നുണ്ടെന്നും സ്വർണവുമായി വരുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞതാണ് കേസുകൾ കുറയാൻ കാരണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. വിദേശ സിഗരറ്റ് അടക്കമുള്ള മറ്റു കള്ളക്കടത്തു സാധനങ്ങൾ ഇക്കാലയളവിൽ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.10.75 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവ 2022-ലാണ് കേന്ദ്രം 15 ശതമാനമായി ഉയർത്തിയത്. രൂപയുടെ മൂല്യശോഷണം തടയുന്നതിന് ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്ന് തീരുവ വർധിപ്പിച്ചത്. ഫലത്തിൽ അത് സ്വർണക്കടത്ത് വർധിക്കുന്നതിനു കാരണമായി.പിടികൂടുന്ന സ്വർണം കേന്ദ്രസർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. സ്വർണം പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ഇനാം നൽകുന്നുണ്ട്. ഒരു കിലോ സ്വർണം പിടികൂടിയാൽ 75,000 രൂപയാണ് ഇനാം. ഇതിന്റെ 50 ശതമാനം ഉടൻ ലഭിക്കും. ബാക്കി തുക സർക്കാരിലേക്ക് കണ്ടുകെട്ടും. സ്വർണക്കടത്ത് കുറഞ്ഞതോടെ, ഇതിന്റെ മറപറ്റി നടന്നിരുന്ന ഹവാല ഇടപാടുകൾ കയറ്റുമതി, ഇറക്കുമതി മേഖലയിലേക്ക് വ്യാപിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. കയറ്റ് – ഇറക്കുമതിയിലെ ഇടപാടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.


Share our post

Kerala

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Published

on

Share our post

തിരുവനന്തപുരം: മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്. ഏറ്റവും കൂടുതൽ തവണ രോഗവ്യാപനമുണ്ടായതും ഈ രാജ്യത്ത് തന്നെയാണ്. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം കെട്ടുപൊട്ടിച്ച് ആദ്യമായി ആഗോള ആശങ്കയാകുന്നത് 2022ലാണ്. ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമാകുന്നത്
എങ്ങനെയാണെന്നറിയാൻ എംപോക്സിന്റെ വകഭേദങ്ങളെ മനസിലാക്കണം.

രണ്ട് വകഭേദങ്ങളാണ് എം പോക്സ് വൈറസിനുള്ളത് ക്ലേഡ് വണ്ണും ക്ലേഡ് ടുവും. അവയ്ക്ക് ഉപ വകഭേദങ്ങളുമുണ്ട്. 2022നും 2023നും ഇടയിൽ എംപോക്സ് ആദ്യമായി ലോകവ്യാപകമായി പടർന്നപ്പോൾ കാരണക്കാരൻ ക്ലേഡ് ടു ബി വകഭേദമായിരുന്നു. കോംഗോയും നൈജീരിയയും കടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വരെ അന്ന് രോഗമെത്തി. അങ്ങനെ ലോകാരോഗ്യ സംഘടന ആദ്യമായി എംപോക്സ് വ്യാപനത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

2023ഓടെ രോഗം നിയന്ത്രണവിധേയമായി. ഇപ്പോൾ വില്ലൻ ക്ലേഡ് വൺ ബി വകഭേദമാണ്. മുൻ വകഭേദങ്ങളെക്കാൾ വ്യാപന ശേഷി കൂടുതലാണ് ഇതിന്. കോംഗോയിൽ കേസുകളുടെ എണ്ണവും മരണനിരക്കും അതിവേഗമുയർന്നു. മരണനിരക്ക് ഇപ്പോൾ അ‌ഞ്ച് ശതമാനത്തിന് അടുത്താണ്. ശരീരം മുഴുവൻ പൊങ്ങുന്ന കുരുക്കൾ തന്നെയാണ്. പ്രധാന രോഗലക്ഷണം, കടുത്ത പനി, തലവേദന, പേശി വേദന, എന്നീ പ്രശ്നങ്ങളും കൂടെയുണ്ടാകും. കഴുത്തിലെ ലസികാഗ്രന്ഥികളിൽ കലശലായ വേദനയും നെഞ്ചുവേദനയും, ശ്വസിക്കാൻ ബുദ്ധിമുട്ടും ചേരുമ്പോഴാണ് രോഗം തീവ്രമാകുന്നത്.


Share our post
Continue Reading

Kerala

കെ.എസ്.ആർ.ടി.സി: ലാഭത്തിലോടി 73 ഡിപ്പോകൾ

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതൽ ഈമാസം 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവർത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞു. ജൂലൈയിൽ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതിൽനിന്ന് 21 ഡിപ്പോകൾ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊൻകുന്നം, നിലമ്പൂർ, കൽപ്പറ്റ, കാഞ്ഞങ്ങാട്, തലശേരി, മൂന്നാർ, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂർ, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂർ, ആര്യങ്കാവ് ഡിപ്പോകൾ നഷ്ടം കുറച്ചുകൊണ്ടുവരുന്നു. ആളുകൾ കുറഞ്ഞതും വിദ്യാർഥികൾക്ക് യാത്രാ പ്രശ്നമുണ്ടാക്കാത്തതുമായ ട്രിപ്പുകൾ റദ്ദാക്കുകയാണ് ആദ്യം ചെയ്തത്.

ഇതിലൂടെ ഡീസൽ, സ്പെയർ പാർട്സ് ചെലവ് കുറച്ചു. ലാഭകരമായ റൂട്ടുകൾ കണ്ടെത്തി ഓടിക്കാനും നടപടി സ്വീകരിച്ചതും ഫലംകണ്ടു. കട്ടപ്പുറത്തായ ബസുകൾ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കി. അധികജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തുകയോ പ്രയോജനപ്പെടുന്ന ഡിപ്പോകൾക്ക് കൈമാറുകയോ ചെയ്തതും നേട്ടമായി.മൂന്നു സോണുകളും പ്രവർത്തനലാഭത്തിലാണ്. സൗത്ത് സോൺ 3.59 കോടിയും സെൻട്രൽ സോൺ 1.90 കോടിയും നോർത്ത് സോൺ 1.62 കോടിയും ലാഭമുണ്ടാക്കി. ദിവസ കലക്ഷൻ ഒമ്പതു കോടിയിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.


Share our post
Continue Reading

Kerala

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭ‌ക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ

Published

on

Share our post

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ.ആർ.സി.ടി.സി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാനും പി.എൻ.ആർ സ്റ്റാറ്റസ് നോക്കാനും മറ്റൊരു ആപ്പ്. അങ്ങനെ ഓരോ ഓരോ ആപ്പെടുത്ത് ഇനി ആപ്പിലാവണ്ട. റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സൂപ്പർ ആപ്പ് നിർമ്മിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ആപ്പ് പണിപുരയിലാണെന്ന കാര്യം അറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യല്‍, പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനിയൊരു കുടക്കീഴില്‍ വരും. ഐ.ആര്‍.സി.ടി.സി തയ്യാറാക്കിവരുന്ന പുതിയ ആപ്പില്‍ യാത്രക്കാര്‍ക്കുള്ളതും ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടതുമായി രണ്ട് ഭാഗങ്ങളുണ്ടെന്നാണ് വിവരം.


Share our post
Continue Reading

Kerala38 mins ago

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Kerala1 hour ago

കെ.എസ്.ആർ.ടി.സി: ലാഭത്തിലോടി 73 ഡിപ്പോകൾ

KETTIYOOR1 hour ago

കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Kannur2 hours ago

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

MUZHAKUNNU3 hours ago

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഭാഗവത നവാഹ യഞ്ജം 22ന് തുടങ്ങും

Kerala4 hours ago

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭ‌ക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ

Kannur4 hours ago

റബര്‍ ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Kannur5 hours ago

സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പ് കൂടുന്നു

Kannur5 hours ago

വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

Kerala5 hours ago

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!