Connect with us

PERAVOOR

വാടകക്കെട്ടിടത്തിൽ നിന്ന്‌ മോചനംകാത്ത് പേരാവൂർ അഗ്നിരക്ഷാ നിലയം

Published

on

Share our post

പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ പ്രവർത്തനംതുടങ്ങിയത്‌ മുതൽ ഈ കെട്ടിടത്തിലാണ് നിലയത്തിന്റെ പ്രവർത്തനം.

പേരാവൂർ ബ്ലോക്കിലെ കോളയാട്, മാലൂർ, പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ട ഏക കേന്ദ്രമാണിത്. മണ്ണിടിച്ചിലും വാഹനാപകടങ്ങളും നിരന്തരം ഉണ്ടാകുന്ന ബോയ്‌സ് ടൗൺ ചുരം പാതയിലും നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും പെട്ടെന്നെത്താൻ ഈ അഗ്നിരക്ഷാനിലയത്തിന് കഴിയും.

ഇതൊക്കെയാണെങ്കിലും ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഏറ്റവുമധികമുണ്ടായ മലയോര പഞ്ചായത്തുകളിലെ ഏക ആശ്രയമായ ഈ നിലയത്തിന്റെ ആവശ്യങ്ങളോട് അധികൃതർ കണ്ണടക്കുകയാണ്.

രണ്ട് വലിയ ഫയർ എൻജിനുകൾ, ഒരു എം.യു.വി. (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ), ഒരു എഫ്.ആർ.വി. (ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ), ആംബുലൻസ് എന്നിവയ്ക്ക് നിർത്തിയിടാൻ ആവശ്യത്തിന് സ്ഥലസൗകര്യമില്ല. 15 വർഷം മുൻപ് നിലയത്തിന് നല്കിയ ജീപ്പ് പഴകി ഉപയോഗശൂന്യമായെങ്കിലും പകരം ജീപ്പ് ഇതുവരെയും നല്കിയിട്ടില്ല. മാസം ഇരുപതിനായിരം രൂപയാണ് കെട്ടിടത്തിന് വാടക നൽകുന്നത്. 38 സ്ഥിരം ജീവനക്കാരിൽ 34 പേരാണ് ഇവിടെയുള്ളത്.

പുറമെ ദിവസവേതനത്തിൽ തൊഴിലെടുക്കുന്ന നാല് ഹോം ഗാർഡുമാരുമുണ്ട്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മതിയായ ഇരിപ്പിടംപോലും ഇവിടെയില്ല.

ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം വർഷം 15 കഴിഞ്ഞിട്ടും ആയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട വിവിധ ഉപകരണങ്ങൾ സൂക്ഷിക്കാനിടമില്ലാത്തതിനാൽ കെട്ടിടത്തിന്റെ പുറത്ത് കൂട്ടിയിട്ടനിലയിലാണ്.

സ്ഥലം അനുവദിച്ചെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി

പേരാവൂർ പഞ്ചായത്ത് ബംഗളക്കുന്ന്-പെരിങ്ങാനം റോഡിൽ ഏറ്റെടുത്ത ഭൂമിയിൽനിന്ന് 20 സെന്റ് സ്ഥലം അഗ്നിരക്ഷാനിലയത്തിന് നല്കിയെങ്കിലും വകുപ്പുതല നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

അവശ്യസേവനങ്ങളിലൊന്നായ അഗ്നിരക്ഷാ നിലയത്തിന്റെ സ്ഥലമേറ്റെടുപ്പും അനുമതിയും വൈകുന്നതിനു പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം. അഗ്നിരക്ഷാനിലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് നവകേരളസദസ്സിൽ നിവേദനം നല്കിയിരുന്നു.


Share our post

PERAVOOR

റൂറൽ ബാങ്ക് പേരാവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ : ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പേരാവൂർ ശാഖയുടെ പുതിയ ഓഫീസ് ദാരോത്ത് ബിൽഡിംങ്ങിൽ പ്രവർത്തനം തുടങ്ങി. നിയമസഭ സ്പീക്കർ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പി. പുരുഷോത്തമൻ ലോക്കർ ഉദ്ഘാടനവും വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപ സ്വീകരണവും ടി.ജി.രാജേഷ് ആദ്യ വായ്പ വിതരണവും കെ.സുധാകരൻ കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി.വേണുഗോപാലൻ, സി.ടി.അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബേബി സോജ, റജീന സിറാജ്, ജയശ്രീ, വി.ജി.പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ഹർത്താൽ ആചരിക്കുന്നതിൽ സമയക്രമീകരണം വേണം; ഓട്ടോത്തൊഴിലാളികൾ

Published

on

Share our post

പേരാവൂർ: ടൗണിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്ക് സമയക്രമീകരണം ഏർപ്പെടുത്തണമെന്ന് താലൂക്കാസ്പത്രി റോഡിലെ ഓട്ടോത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ടൗണിലെത്തുന്ന ഉപഭോക്താക്കളെയും വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാർ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവരെയും പെട്ടെന്നുള്ള ഹർത്താലുകൾ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ സംയുക്ത വ്യാപാര സംഘടനകൾ ഉചിതമായ തീരുമാനമെടുക്കണമെന്നും ഓട്ടോത്തൊഴിലാളികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി , യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ എന്നീ സംഘടനകൾക്ക് ഓട്ടോത്തൊഴിലാളികൾ നിവേദനം നല്കി.


Share our post
Continue Reading

PERAVOOR

ഷുക്കൂർ പെടയങ്ങോടിന്റെ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച ‘സഞ്ചരിക്കുന്ന വരാന്തയാവുന്നു’

Published

on

Share our post

പേരാവൂർ : എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് സ്വന്തം നാട്ടിൽ തുടങ്ങിയ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച പരിപാടി ‘സഞ്ചരിക്കുന്ന ‘വരാന്തയായി മാറുന്നു. ഇക്കുറി മണത്തണ അയോത്തുംചാലിൽ ഷുക്കൂർ എത്തിയത് സി. എം സുനിൽകുമാറിന്റെ ‘വീട്ടിലെ ഊണ് ‘ എന്ന ചെറിയൊരു തനി നാടൻ ഹോട്ടലിൽ. ഷുക്കൂറിന്റെ വരാന്ത സുനിലിന്റെയും വരാന്ത യായി. ആദ്യമായി ചർച്ച ചെയ്തത് ഷനോജ്.ആർ. ചന്ദ്രന്റെ കഥകൾ. പുതു തലമുറ കഥാകൃത്തുകളിൽ ശ്രദ്ധേയനായ ഷനോജ് ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണ്. അയോത്തുംചാലിലെ വരാന്തയിൽ ആലപ്പുഴയിൽ നിന്ന് ഷനോജും എത്തി. കാലൊടിഞ്ഞ പുണ്യാളൻ ഉൾപ്പെടെയുള്ള കഥകളെ കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ കേട്ടു. കഥാകൃത്തുമായി സംവാദവുമുണ്ടായി. പൊതുപ്രവർത്തകനായ ഷിജിത്ത് വായന്നൂർ ചർച്ചക്ക് തുടക്കം കുറിച്ചു. തുടർന്ന് ഡാലിയ ജോണി, അർസൽ അസിബിൻ മുഹമ്മദലി, ശിവദർശന എന്നിവരും കഥകളെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു. ഷുക്കൂർ പെടയങ്ങോട് ചർച്ച നിയന്ത്രിച്ചു. എഴുത്തുകാരായ വിനോയ് തോമസ്, വി.കെ. ജോസഫ്, ജിജേഷ് ഭാസ്കർ, ചിത്രകാരൻ ജോയ് ചാക്കോ, നാടക പ്രവർത്തകൻ രാജേഷ് മണത്തണ, സാംസ്‌കാരിക പ്രവർത്തകരായ പി. ശിവദാസൻ, മഞ്ജു ലക്ഷ്മി, എൻ. ശൈലജ, പി. പി വ്യാസ്ഷാ, ജോസ് ചേരിയിൽ തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു. സുനിൽ.പി. ഉണ്ണി, ദിലീപ് എന്നിവരുടെ പാട്ടുകളോടെയാണ് പരിപാടി തുടങ്ങിയത്. അയോത്തുംചാലിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേർ വരാന്തയിൽ എത്തിയിരുന്നു. ഏപ്രിൽ മാസം വീണ്ടും ചർച്ച ഇതേ ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് ഷുക്കൂർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!