PERAVOOR
വാടകക്കെട്ടിടത്തിൽ നിന്ന് മോചനംകാത്ത് പേരാവൂർ അഗ്നിരക്ഷാ നിലയം

പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ പ്രവർത്തനംതുടങ്ങിയത് മുതൽ ഈ കെട്ടിടത്തിലാണ് നിലയത്തിന്റെ പ്രവർത്തനം.
പേരാവൂർ ബ്ലോക്കിലെ കോളയാട്, മാലൂർ, പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ട ഏക കേന്ദ്രമാണിത്. മണ്ണിടിച്ചിലും വാഹനാപകടങ്ങളും നിരന്തരം ഉണ്ടാകുന്ന ബോയ്‌സ് ടൗൺ ചുരം പാതയിലും നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും പെട്ടെന്നെത്താൻ ഈ അഗ്നിരക്ഷാനിലയത്തിന് കഴിയും.
ഇതൊക്കെയാണെങ്കിലും ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഏറ്റവുമധികമുണ്ടായ മലയോര പഞ്ചായത്തുകളിലെ ഏക ആശ്രയമായ ഈ നിലയത്തിന്റെ ആവശ്യങ്ങളോട് അധികൃതർ കണ്ണടക്കുകയാണ്.
രണ്ട് വലിയ ഫയർ എൻജിനുകൾ, ഒരു എം.യു.വി. (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ), ഒരു എഫ്.ആർ.വി. (ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ), ആംബുലൻസ് എന്നിവയ്ക്ക് നിർത്തിയിടാൻ ആവശ്യത്തിന് സ്ഥലസൗകര്യമില്ല. 15 വർഷം മുൻപ് നിലയത്തിന് നല്കിയ ജീപ്പ് പഴകി ഉപയോഗശൂന്യമായെങ്കിലും പകരം ജീപ്പ് ഇതുവരെയും നല്കിയിട്ടില്ല. മാസം ഇരുപതിനായിരം രൂപയാണ് കെട്ടിടത്തിന് വാടക നൽകുന്നത്. 38 സ്ഥിരം ജീവനക്കാരിൽ 34 പേരാണ് ഇവിടെയുള്ളത്.
പുറമെ ദിവസവേതനത്തിൽ തൊഴിലെടുക്കുന്ന നാല് ഹോം ഗാർഡുമാരുമുണ്ട്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മതിയായ ഇരിപ്പിടംപോലും ഇവിടെയില്ല.
ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം വർഷം 15 കഴിഞ്ഞിട്ടും ആയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട വിവിധ ഉപകരണങ്ങൾ സൂക്ഷിക്കാനിടമില്ലാത്തതിനാൽ കെട്ടിടത്തിന്റെ പുറത്ത് കൂട്ടിയിട്ടനിലയിലാണ്.
സ്ഥലം അനുവദിച്ചെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി
പേരാവൂർ പഞ്ചായത്ത് ബംഗളക്കുന്ന്-പെരിങ്ങാനം റോഡിൽ ഏറ്റെടുത്ത ഭൂമിയിൽനിന്ന് 20 സെന്റ് സ്ഥലം അഗ്നിരക്ഷാനിലയത്തിന് നല്കിയെങ്കിലും വകുപ്പുതല നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
അവശ്യസേവനങ്ങളിലൊന്നായ അഗ്നിരക്ഷാ നിലയത്തിന്റെ സ്ഥലമേറ്റെടുപ്പും അനുമതിയും വൈകുന്നതിനു പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം. അഗ്നിരക്ഷാനിലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് നവകേരളസദസ്സിൽ നിവേദനം നല്കിയിരുന്നു.
PERAVOOR
തേങ്ങ വില കുതിക്കുന്നു; ഫലമില്ലാതെ കർഷകർ


പേരാവൂർ: തേങ്ങ വിലകുതിക്കുന്നു, പക്ഷേ വില കുതിക്കുമ്പോഴും ഫലമില്ലാതെ കർഷകർ. തേങ്ങയുടെ വില റെക്കോഡ് തുകയിലാണിപ്പോൾ. എന്നാൽ, തേങ്ങ കിട്ടാനിെല്ലന്ന് വ്യാപാരികൾ. ചരിത്രത്തിൽ ഇടം നേടി തേങ്ങ വില കുതിച്ചുയരുന്ന അവസ്ഥയിൽ നിരാശയിലാണ് കർഷകർ. പച്ചത്തേങ്ങ പൊതിച്ചതിന് കിലോക്ക് 60 രൂപവരെ ആണ് വിപണിയിലെ ചില്ലറ വിൽപന വില. കഴിഞ്ഞ അഞ്ചു വർഷത്തിലേറെ 23 മുതൽ 27 രൂപ വരെ ആയിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. പിന്നീട് 47ലും എത്തി.പിന്നീട് വില 40ലേക്ക് താഴ്ന്നിരുന്നു. തേങ്ങ കിട്ടാനില്ലാതായതോടെ റെക്കോഡ് തുകയിലേക്ക് ഉയരുകയാണ് ഉണ്ടായത്. കൊപ്രക്കും, കോട്ടത്തേങ്ങക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലയും സമാന്തരമായി വർധിച്ചിട്ടുണ്ട്. 285 മുതൽ 320 വരെയാണ് വില. നിലവിലെ വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും വ്യാപാരികൾ പറയുന്നു. പച്ചത്തേങ്ങയാണെങ്കിൽ ഒട്ടുംതന്നെ കിട്ടാനില്ല. ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായ തോതിൽ കുറഞ്ഞതിനാൽ വില ഇനിയും വർധിക്കും. തേങ്ങയുടെ വിലയിടിവ് കർഷകരെ വൻതോതിൽ പിന്നോട്ട് വലിച്ചിരുന്നു.
PERAVOOR
മതസൗഹാർദ്ദ വേദിയായി കൊളവംചാൽ അബൂ ഖാലിദ് പള്ളിയിൽ നോമ്പുതുറ


പേരാവൂർ: കൊളവം ചാൽ അബൂ ഖാലിദ് മസ്ജിദിൽ ഞായറാഴ്ച നടന്ന നോമ്പുതുറ മത്സൗഹാർദ്ദ വേദിയായി. നോമ്പുതുറക്ക് വിശിഷ്ടാതിഥികളായെത്തിയത് പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമായിരുന്നു. നോമ്പുതുറക്കുള്ള വിഭവങ്ങൾ ഏർപ്പെടുത്തിയത് മസ്ജിദിന്റെ സമീപവാസിയായ എം.രജീഷും. രജീഷിന്റെ അച്ഛൻ പടിക്കൽ ബാബുവിന്റെ സ്മരണാർഥമാണ് നോമ്പുതുറ വിഭവങ്ങൾ പള്ളിയിലേക്ക് നല്കിയത്.
മഹല്ല് പ്രസിഡന്റ് യു.വി.റഹീം , വി.കെ.റഫീഖ് , കെ.റഹീം , അരിപ്പയിൽ മജീദ് തുടങ്ങിയവർ ക്ഷേത്രഭാരവാഹികളെ സ്വീകരിച്ചു. ഖത്തീബ്റാഷിദ് ദാരിമി ഇഫ്ത്താർ സന്ദേശം നല്കി. ക്ഷേത്ര ഭാരവാഹികളായകെ.എ.രജീഷ്, കെ.കരുണൻ, വി.ഷിജു , എം.രജീഷ് തുടങ്ങിയവർ സംസാരിച്ചു.
പുതുശേരി കാളിക്കുണ്ട് ക്ഷേത്രത്തിലെ തിറയുത്സവ നാളിൽ ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര പുറപ്പെടുന്നത് അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ നിന്നാണ് . മസ്ജിദ് ഭാരവാഹികൾ ആശംസകൾ നേർന്ന ശേഷമാണ് ഘോഷയാത്ര പുറപ്പെടുക.
PERAVOOR
പി.എസ്.എഫിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ചികിത്സയും


പേരാവൂർ: സ്പോർട്സ് ഫൗണ്ടേഷൻ തലശ്ശേരി കോംട്രസ്റ്റ് കണ്ണാസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരി ശോധനയും സൗജന്യ ചികിത്സയും നടത്തുന്നു. 29-ന് രാവിലെ ആറളത്തും 30-ന് രാവിലെ തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ് കഫെയിലുമാണ് ക്യാമ്പ്. പരി ശോധനയിൽ കണ്ണട വേണ്ടവർക്ക് കണ്ണടയും ശസ്ത്രക്രിയ വേണ്ടവർക്ക് ശസ്ത്രക്രിയയും സൗജന്യമാണ്. ആദ്യം രജിസ്റ്റർചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോൺ: 9447263904, 9656455151.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്