Kerala
കാര്‍ യാത്രികര്‍ ജാഗ്രതൈ; ട്രാഫിക് സിഗ്നലില്‍ ബൈക്ക് കാറിലിടിപ്പിക്കും, പണം തട്ടല്‍, കൊള്ള
ബെംഗളൂരു: റോഡിലൂടെ നിയമംപാലിച്ച് കാറോടിച്ചുപോകുമ്പോള്‍ പെട്ടെന്ന് ഇരുചക്രവാഹനത്തിലെത്തുന്നവര്‍ കാര്‍ അവരുടെ ബൈക്കില്‍ തട്ടിയെന്നുപറഞ്ഞ് വാഹനം തടഞ്ഞ് തര്‍ക്കിക്കുന്നു. തിരക്കുള്ള റോഡായതിനാല്‍ കാര്‍ ഇരുചക്രവാഹനത്തില്‍ തട്ടിയോ ഇല്ലയോ എന്ന് കാര്‍ യാത്രികന് ഉറപ്പുണ്ടാകില്ല.
കാര്‍ തട്ടിയിട്ടില്ലെന്ന് മനസ്സിലാക്കുന്നതിനു മുമ്പു തന്നെ ബൈക്ക് യാത്രികര്‍ നഷ്ടപരിഹാരം ആവശ്യപ്പെടും. പണം തന്നില്ലെങ്കില്‍ ആളുകളെ വിളിച്ചുകൂട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഗത്യന്തരമില്ലാതെ കാറിലുള്ളവര്‍ പണംകൊടുത്ത് ഒഴിവാക്കും.
ചിലപ്പോള്‍ മനഃപൂര്‍വം വന്ന് കാറില്‍ ഇടിക്കുകയും ചെയ്യും… ബെംഗളൂരു നഗരത്തില്‍ കുറച്ചുനാളായി കണ്ടുവരുന്ന തട്ടിപ്പുരീതിയാണിത്. വ്യാജ അപകടം സൃഷ്ടിച്ച് കാര്‍യാത്രികരെ കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മലയാളികളുള്‍പ്പെടെ ഒട്ടേറെപ്പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുള്ളത്.
വ്യാജ അപകടമുണ്ടാക്കി കാര്‍ യാത്രികരില്‍ നിന്ന് പണംതട്ടുന്ന സംഭവം നഗരത്തില്‍ കൂടിവരികയാണ്. ട്രാഫിക് സിഗ്‌നലുകളിലാണ് ഇത്തരം സംഭവങ്ങള്‍ അധികവും ഉണ്ടാകുന്നതെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസിന്റെ സേവനം ഇല്ലാത്ത സിഗ്‌നലുകളിലാണ് കവര്‍ച്ചകള്‍ നടക്കുന്നത്.
പച്ച സിഗ്‌നല്‍ തെളിയുമ്പോള്‍ത്തന്നെ കവര്‍ച്ചക്കാര്‍ സ്‌കൂട്ടര്‍ മനഃപൂര്‍വം കൊണ്ടുപോയി കാറില്‍ തട്ടിക്കുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു. പോലീസ് പരിസരത്തില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വ്യാജ അപകടമുണ്ടാക്കുന്നത്. പണം കൊടുത്ത് കുറെ കഴിയുമ്പോഴായിരിക്കും വ്യാജ അപകടമായിരുന്നെന്ന് പലര്‍ക്കും മനസ്സിലാകുന്നത്.
കഴിഞ്ഞ ദിവസം ക്വീന്‍സ് റോഡില്‍നിന്ന് മില്ലര്‍ടാങ്ക് ബെഡ് ഏരിയയിലേക്ക് പോകാന്‍ സിഗ്‌നലില്‍ കാത്തുകിടന്ന കാര്‍യാത്രികനില്‍ നിന്ന് പണംതട്ടാന്‍ ശ്രമിച്ചിരുന്നു. കാലില്‍ കാറിന്റെ ചക്രം കയറിയെന്ന് പറഞ്ഞാണ് സ്‌കൂട്ടര്‍യാത്രികന്‍ പണമാവശ്യപ്പെട്ടത്.
വെറുതേ പറയുന്നതാണെന്ന് അറിയാമായിരുന്നിട്ടും കാര്‍യാത്രികന്‍ ക്ഷമ ചോദിച്ചു. എന്നാല്‍, സ്‌കൂട്ടര്‍ യാത്രികന്‍ തര്‍ക്കിച്ചു. പിന്നീട് കാര്‍ മുന്നോട്ടെടുത്ത് പോവുകയായിരുന്നു.
അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളെയാണ് അക്രമികള്‍ കൂടുതലായി നോട്ടമിടുന്നത്. ഭാഷയറിയാത്തതും സ്ഥലത്തെക്കുറിച്ചുള്ള പരിചയക്കുറവും മുതലെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. കുറച്ചുനാള്‍ മുമ്പ് മലയാളിയായ ഫിലിപ്പ് ടിജു എബ്രഹാം ഇത്തരം സംഘത്തിന്റെ തട്ടിപ്പിനിരയായിരുന്നു.
പണം കൊടുത്ത വീട്ടിലെത്തിയശേഷമാണ് തട്ടിപ്പായിരുന്നെന്ന് മനസ്സിലായത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഹൈവേകളില്‍ ഇത്തരം സംഭവങ്ങളുണ്ടാകാറുണ്ട്.
ഡാഷ് ക്യാമറ വേണം
വഴിയില്‍ അപരിചിതരുമായി തര്‍ക്കത്തിന് നില്‍ക്കരുതെന്നും അപരിചിതര്‍ അടുത്തുവരുമ്പോള്‍ കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തരുതെന്നും പോലീസ് പറഞ്ഞു.
വാഹനം തട്ടിയെന്നുപറഞ്ഞ് ആരെങ്കിലും സമീപിച്ചാലുടന്‍ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് വാഹനം കൊണ്ടുവരണം. കാറുകളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കുന്നത് അക്രമികളുടെ വാദം പൊളിക്കാന്‍ സഹായിക്കുമെന്നും പോലീസ് നിര്‍ദേശിച്ചു.
Kerala
ആമ്പല്‍വസന്തം, മീന്‍പിടിത്തം; ഉൾനാടൻ കാഴ്ചകള്‍ ആസ്വദിക്കാം, ആലപ്പി റൂട്‌സുമായി കുടുംബശ്രീ
ആലപ്പുഴ: പതിവു സ്ഥലങ്ങള്‍ വിട്ട് കേരളത്തിന്റെ ഉള്‍നാടുകള്‍ കാണാന്‍ താത്പര്യമുണ്ടോ? എങ്കില്‍, കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതി സഹായിക്കും. നാട്ടിന്‍പുറത്തെ ടൂറിസം സംരംഭങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി നാട്ടുകാര്യങ്ങള്‍ നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണു ലക്ഷ്യം.കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി ആലപ്പുഴയില്‍ തുടങ്ങി. ‘ആലപ്പി റൂട്‌സ്’ എന്ന വനിതാ ടൂര്‍ ഓപ്പറേറ്റിങ് സംഘത്തിന്റെ പ്രവര്‍ത്തനവും തുടങ്ങി. സഞ്ചാരികളെയും സംരംഭകരെയും ബന്ധിപ്പിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ഇവരുടെ ജോലി.
കുട്ടനാട്ടിലെ നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. രാജസ്ഥാന്‍ സ്വദേശിനികളായ തനിഷയും അംബികയുമാണ് ഇതിന്റെ ഭാഗമായെത്തിയ ആദ്യ വിനോദസഞ്ചാരികള്‍. മൂന്നുദിവസത്തെ യാത്രയായിരുന്നു. വേമ്പനാട്ടുകായല്‍, വട്ടക്കായല്‍, ആലപ്പുഴ ബീച്ച് എന്നിവ കണ്ടും നാടന്‍ ഭക്ഷണം ആസ്വദിച്ചും ഇരുവരും മടങ്ങി.
ആലപ്പി റൂട്‌സ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുപ്പതോളം ടൂറിസം സംരംഭകരാണ് ഇതിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ആമ്പല്‍ വസന്തം, മീന്‍പിടിത്തം, കൃഷി, കയര്‍, കടലും കായലും ഇടത്തോടും ചേരുന്ന ജലടൂറിസം തുടങ്ങിയവ ഇതിലുള്‍പ്പെടും.സീസണ്‍ അനുസരിച്ചാകും പാക്കേജുകള്‍. വലിയ സംഘങ്ങള്‍ക്ക് ദിവസം 1,500 രൂപ (ഒരാള്‍ക്ക്) മുതലുള്ള പാക്കേജുണ്ട്. ആളുകളുടെ എണ്ണം, ദിവസം എന്നിവയനുസരിച്ച് ഇതു മാറാം. വിവരങ്ങള്‍ക്ക്: 8848012022.
Kerala
ജോലിക്കാരെ നിര്‍ത്തുമ്പോള്‍ വിശദമായി അന്വേഷിക്കണം; പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്
തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍
♦️വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്.
♦️വീട്ടുജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക.
♦️ജോലിക്കാര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ടെങ്കില്‍ പൊലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.
♦️വീടിന്റെ മുന്‍വാതിലില്‍ ‘പീപ്പ് ഹോള്‍’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.
♦️അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.
♦️കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.
♦️ഒറ്റക്കാണ് താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെ അറിയിക്കുക.
♦️ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക.
Kerala
മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ഇനി ആധാർ മുഖേന; മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ് അപ്ഡേറ്റ് ചെയ്യാൻ അവസരം. ആർ ടി ഒ-ജോയൻ്റ് ആർ ടി ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകൾ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒടിപി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.
ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാൽ ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സ്വീകരിച്ച് നടപടികൾ പുർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു