Kerala
സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റ് നടപടികളുമായി പ്രവേശന പരീക്ഷാകമ്മിഷണർ

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി പ്രവേശന പരീക്ഷാ കമ്മിഷണർ. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസിലിങ് നടപ്പിലാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ഇറക്കിയെങ്കിലും ഏത് വർഷമാണ് നടപ്പിലാക്കുകയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.
മാത്രമല്ല സംസ്ഥാന സർക്കാരുകളുമായി ധാരണയിൽ എത്തിയശേഷം മാത്രമേ നടപ്പിലാക്കൂവെന്ന് അധികൃതർ അറിയിച്ചിരുന്നു. ഏകീകൃത കൗൺസലിങ് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് ഇതുവരെ കേന്ദ്രത്തെ അറിയിച്ചിട്ടില്ല.
അതിനാൽ സംസ്ഥാന സർക്കാർ നിർദേശം ലഭിച്ചാൽ നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നപടികൾ അടുത്തയാഴ്ചയോടെ തുടങ്ങാനാണ് പ്രവേശന പരീക്ഷാകമ്മിഷണറേറ്റിന്റെ ആലോചന. മെഡിക്കൽ കമ്മിഷൻ പ്രവേശന നടപടികളുടെ നിയന്ത്രണം ഏറ്റെടുത്താൽ സർക്കാർ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയടക്കം മുഴുവൻ സീറ്റുകളും അവരാകും നികത്തുക.
കേരളത്തിൽ സർക്കാർ മേഖലയിലേതടക്കം 33 കോളേജുകളിലെ 4,700 എം.ബി.ബി.എസ്. സീറ്റുകൾക്കാണ് അനുമതിയുള്ളത്. കോന്നി, ഇടുക്കി സർക്കാർ മെഡിക്കൽ കോളേജുകളിലെ 100 സീറ്റുകളിൽ വീതം ഇക്കുറി പ്രവേശനം നടത്തും. എം.ബി.ബി.എസിന് കഴിഞ്ഞവർഷം രണ്ടാം അലോട്‌മെന്റിൽ 424 മുതൽ 898 വരെയായിരുന്നു ജനറൽ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച അവസാനറാങ്കുകാർ.
തുടർന്നുള്ള അലോട്‌മെന്റുകളിൽ വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമായിരുന്നു അവശേഷിച്ചത്. 696 റാങ്കിൽ ആദ്യ അലോട്‌മെന്റ് അവസാനിച്ചിരുന്നു. ബി.ഡി.എസിൽ 2194 മുതൽ 3865 വരെയുള്ള റാങ്കുകാർ ആദ്യ രണ്ട് അലോട്‌മെന്റുകളിൽ പ്രവേശനംനേടി.
സർക്കാർ കനിഞ്ഞാൽ 150 സീറ്റുകൾ കൂടി
പാലക്കാട് വാളയാറിലെ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് സംസ്ഥാനസർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും ആരോഗ്യസർവകലാശാല അനുമതിയും നൽകിയാൽ ഇക്കുറി 150 മെഡിക്കൽ സീറ്റുകൾ കൂടി സ്വശ്രയ മേഖലയിൽ ലഭിക്കും. 2008 മുതൽ സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും അനുമതിക്കായി മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും പലകാരണങ്ങൾ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു.
ഇതേത്തുതുടർന്ന് കോളേജ് സുപ്രീംകോടതിയെ സമീപിക്കുകയും കോടതി നിർദേശാനുസരണം ദേശീയമെഡിക്കൽ കമ്മിഷൻ കോളേജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ അനുമതി ലഭിച്ചാൽ 150 സീറ്റുകൾക്ക് ഇക്കൊല്ലംതന്നെ പ്രവേശനാനുമതി നൽകമെന്ന് പരിശോധനയ്ക്കുശേഷം മെഡിക്കൽ കമ്മിഷൻ സുപ്രീം കോടതിയെയും മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.
Kerala
താമരശേരി കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്


കോഴിക്കോട്: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ചു വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. നിലവിൽ പരിശോധന നടക്കുന്നത് ചുങ്കത്താണ്.വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജി.വി.എച്ച്.എസ്.എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.
Kerala
മനുഷ്യ-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ


തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ. വനാതിർത്തികളിൽ ഇതുവഴി വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ച റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറാ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാകും നിരീക്ഷണം.
കേരളത്തിലെ വനത്തിലെ സാഹചര്യം വിലയിരുത്തി മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നക്കാരായ വന്യജീവികളെ തിരിച്ചറിയും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാകും. ഇതിനുള്ള പ്രാരംഭനടപടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങി. വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.
Kerala
ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി


തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.
അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.
വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.
ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ് ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്