Connect with us

Kerala

മികച്ചത് ഏത് ചാറ്റ് ജിപിടിയോ, ഗൂഗിള്‍ ബാര്‍ഡോ ? പരീക്ഷണവുമായി ഉപഭോക്താവ്

Published

on

Share our post

മനുഷ്യ സമാനമായ എഴുത്തില്‍ അതിവൈദ​ഗ്ധ്യം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സംവിധാനമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഈ രംഗത്ത് വലിയ കോളിളക്കത്തിനിടയാക്കിയിരിക്കുകയാണ് ഇതിന്റെ വരവ്.

ഏറെ കാലം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് നിലകൊണ്ട ഗൂഗിളിനെ തിരിച്ചടിക്കാന്‍ മൈക്രോസോഫ്റ്റിന് കിട്ടിയ വജ്രായുധം കൂടിയാണ് എഐ ഭാഷാ മോഡലുകള്‍.

അടുത്തിടെയാണ് ചാറ്റ് ജിപിടിയെ നേരിടാനായി ഗൂഗിള്‍ സ്വന്തം എഐ സംവിധാനമായ ബാര്‍ഡ് യുഎസിലും യുകെയിലുമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയത്. ബാര്‍ഡും ചാറ്റ് ജിപിടിയും തമ്മില്‍ താരതമ്യം ചെയ്ത് മീഡിയം.കോമില്‍ താമസ് സ്മിത്ത് എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ബിച്ചോന്‍ ഫ്രൈസെ എന്ന നായ വര്‍ഗം അലര്‍ജിക്ക് കാരണമാകുന്നുണ്ടോ? എന്നത് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റ് എഴുതൂ എന്ന് ബാര്‍ഡിനോടും, ചാറ്റ് ജിപിടിയോടും ഒരുപോലെ ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ഇരു സേവനങ്ങളേയും പരീക്ഷിച്ചത്.

ചോദ്യത്തിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാര്‍ഡ് മറുപടി പറഞ്ഞപ്പോള്‍ അല്‍പ്പം സമയമെടുത്താണ് ചാറ്റ് ജിപിടി മറുപടികള്‍ നല്‍കിയത്. ബിച്ചോന്‍ ഫ്രൈസെ നായ വര്‍ഗത്തെ കുറിച്ച് 500 വാക്കില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ബാര്‍ഡ് 10 സെക്കന്റില്‍ താഴെ നേരം കൊണ്ട് 329 വാക്കില്‍ ഉത്തരമെഴുതി. ചാറ്റ് ജിപിടി പ്ലസ് ആകട്ടെ 3 മിനിറ്റ് രണ്ട് സെക്കന്റെടുത്ത് 428 വാക്കുകളില്‍ വിഷയം എഴുതി.

ഗൂഗിള്‍ ബാര്‍ഡ് ചാറ്റ് ജിപിടിയേക്കാള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്താനായി. എന്നാല്‍ ഈ വേഗം എത്രനാള്‍ നില്‍ക്കുമെന്ന് പറയാനാകില്ല എന്ന് തോമസ് ചൂണ്ടിക്കാണിക്കുന്നു. കാരണം ഇപ്പോള്‍ പരിമിതമായ ആളുകള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഗൂഗിള്‍ ബാര്‍ഡ് എത്തിച്ചിരിക്കുന്നത്.

എന്നാല്‍ ചാറ്റ് ജിപിടി ആഗോള തലത്തില്‍ 10 കോടിയാളുകള്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും ഇതിന്റെ സെര്‍വര്‍ ലോഡ് വേഗത്തെ ബാധിക്കും.എന്നാല്‍ വേഗത്തില്‍ മാത്രമാണ് ബാര്‍ഡ് ചാറ്റ് ജിപിടിയെ മറികടന്നത്. എഴുത്തില്‍ പ്രകടനം മികച്ചത് ചാറ്റ് ജിപിടി തന്നെ.

മുകളില്‍ സൂചിപ്പിച്ച വിഷയത്തില്‍ ഒരു ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍, കേവലം പൊതുവായ ചില വിവരങ്ങള്‍ കോര്‍ത്തിണക്കി നല്‍കുക മാത്രമാണ് ബാര്‍ഡ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ വായനക്കാരുള്ള പേജുകളില്‍ നിന്നുള്ള വിവരങ്ങളെ സംഗ്രഹിച്ചാണിതെന്ന് തോമസ് വിലയിരുത്തുന്നു.

എന്നാല്‍ ചാറ്റ് ജിപിടി എഴുതിയ ബ്ലോഗ്‌പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്ലോഗ് പോസ്റ്റിന്റെ ഘടനയില്‍ തന്നെ ആയിരുന്നു. തലക്കെട്ട്, ആമുഖം എന്നിവയില്‍ തുടങ്ങി വിവിധ തലക്കെട്ടുകളില്‍ കാര്യങ്ങള്‍ വിശദമാക്കുകയും ഒടുവില്‍ ഉപസംഹാരവുമെല്ലാം ഉള്‍പ്പെടുന്ന കൂടുതല്‍ മനുഷ്യസമാനമായ ശൈലിയിലുള്ള എഴുത്തായിരുന്നു ചാറ്റ് ജിപിടിയുടേത്.

പ്രത്യക്ഷത്തില്‍ ഇരു സേവനങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്. ഇതിന് പുറമെ ചാറ്റ് ജിപിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാര്‍ഡിന് പരിമിതികള്‍ പലതുമുണ്ട്. കോഡിങ് പോലുള്ള പല ജോലികളും ചെയ്യാന്‍ ബാര്‍ഡിന് സാധിക്കില്ല. നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ശരിയായാലും തെറ്റായാലും എന്തെങ്കിലുമൊക്കെ മറുപടി പറയാന്‍ ചാറ്റ് ജിപിടി ശ്രമിക്കുമെങ്കിലും ബാര്‍ഡ് പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനാകില്ല എന്നാണ് മറുപടി നല്‍കിയത്.

ഇങ്ങെ സമാനമായ പലവിധ ജോലികള്‍ ഇരു പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കിയാണ് തോമസ് സ്മിത്ത് ബാര്‍ഡിനെ പരീക്ഷിച്ചത്. പല നിര്‍ദേശങ്ങളും ഉത്തരം നല്‍കാന്‍ സാധിക്കില്ല എന്നോ ചെയ്യാന്‍ സാധിക്കില്ല എന്നോ ആണ് ബാര്‍ഡ് മറുപടി നല്‍കുന്നത്.

ഇപ്പോഴത്തെ സ്ഥിതിയില്‍ കണ്ടന്റ് ക്രിയേഷന്‍ പോലുള്ള പ്രോഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്ക് പ്രാപ്തമല്ല ബാര്‍ഡ് എന്ന് തോമസ് വിലയിരുത്തുന്നു. എന്നാല്‍ ചാറ്റ് ജിപിടി അനുയോജ്യമനാണ്. എങ്കിലും കൂടുതല്‍ പരിശീലനം ലഭിക്കുന്നതോടെ ബാര്‍ഡിന് മികച്ച രീതിയില്‍ മറുപടികള്‍ നല്‍കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Share our post

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!