Kerala
മികച്ചത് ഏത് ചാറ്റ് ജിപിടിയോ, ഗൂഗിള്‍ ബാര്‍ഡോ ? പരീക്ഷണവുമായി ഉപഭോക്താവ്

മനുഷ്യ സമാനമായ എഴുത്തില്‍ അതിവൈദഗ്ധ്യം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സംവിധാനമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഈ രംഗത്ത് വലിയ കോളിളക്കത്തിനിടയാക്കിയിരിക്കുകയാണ് ഇതിന്റെ വരവ്.
ഏറെ കാലം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് നിലകൊണ്ട ഗൂഗിളിനെ തിരിച്ചടിക്കാന്‍ മൈക്രോസോഫ്റ്റിന് കിട്ടിയ വജ്രായുധം കൂടിയാണ് എഐ ഭാഷാ മോഡലുകള്‍.
അടുത്തിടെയാണ് ചാറ്റ് ജിപിടിയെ നേരിടാനായി ഗൂഗിള്‍ സ്വന്തം എഐ സംവിധാനമായ ബാര്‍ഡ് യുഎസിലും യുകെയിലുമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയത്. ബാര്‍ഡും ചാറ്റ് ജിപിടിയും തമ്മില്‍ താരതമ്യം ചെയ്ത് മീഡിയം.കോമില് താമസ് സ്മിത്ത് എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ബിച്ചോന്‍ ഫ്രൈസെ എന്ന നായ വര്‍ഗം അലര്‍ജിക്ക് കാരണമാകുന്നുണ്ടോ? എന്നത് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റ് എഴുതൂ എന്ന് ബാര്‍ഡിനോടും, ചാറ്റ് ജിപിടിയോടും ഒരുപോലെ ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ഇരു സേവനങ്ങളേയും പരീക്ഷിച്ചത്.
ചോദ്യത്തിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാര്‍ഡ് മറുപടി പറഞ്ഞപ്പോള്‍ അല്‍പ്പം സമയമെടുത്താണ് ചാറ്റ് ജിപിടി മറുപടികള്‍ നല്‍കിയത്. ബിച്ചോന്‍ ഫ്രൈസെ നായ വര്‍ഗത്തെ കുറിച്ച് 500 വാക്കില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ബാര്‍ഡ് 10 സെക്കന്റില്‍ താഴെ നേരം കൊണ്ട് 329 വാക്കില്‍ ഉത്തരമെഴുതി. ചാറ്റ് ജിപിടി പ്ലസ് ആകട്ടെ 3 മിനിറ്റ് രണ്ട് സെക്കന്റെടുത്ത് 428 വാക്കുകളില്‍ വിഷയം എഴുതി.
ഗൂഗിള്‍ ബാര്‍ഡ് ചാറ്റ് ജിപിടിയേക്കാള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്താനായി. എന്നാല്‍ ഈ വേഗം എത്രനാള്‍ നില്‍ക്കുമെന്ന് പറയാനാകില്ല എന്ന് തോമസ് ചൂണ്ടിക്കാണിക്കുന്നു. കാരണം ഇപ്പോള്‍ പരിമിതമായ ആളുകള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഗൂഗിള്‍ ബാര്‍ഡ് എത്തിച്ചിരിക്കുന്നത്.
എന്നാല്‍ ചാറ്റ് ജിപിടി ആഗോള തലത്തില്‍ 10 കോടിയാളുകള്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും ഇതിന്റെ സെര്‍വര്‍ ലോഡ് വേഗത്തെ ബാധിക്കും.എന്നാല്‍ വേഗത്തില്‍ മാത്രമാണ് ബാര്‍ഡ് ചാറ്റ് ജിപിടിയെ മറികടന്നത്. എഴുത്തില്‍ പ്രകടനം മികച്ചത് ചാറ്റ് ജിപിടി തന്നെ.
മുകളില്‍ സൂചിപ്പിച്ച വിഷയത്തില്‍ ഒരു ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍, കേവലം പൊതുവായ ചില വിവരങ്ങള്‍ കോര്‍ത്തിണക്കി നല്‍കുക മാത്രമാണ് ബാര്‍ഡ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ വായനക്കാരുള്ള പേജുകളില്‍ നിന്നുള്ള വിവരങ്ങളെ സംഗ്രഹിച്ചാണിതെന്ന് തോമസ് വിലയിരുത്തുന്നു.
എന്നാല്‍ ചാറ്റ് ജിപിടി എഴുതിയ ബ്ലോഗ്പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്ലോഗ് പോസ്റ്റിന്റെ ഘടനയില്‍ തന്നെ ആയിരുന്നു. തലക്കെട്ട്, ആമുഖം എന്നിവയില്‍ തുടങ്ങി വിവിധ തലക്കെട്ടുകളില്‍ കാര്യങ്ങള്‍ വിശദമാക്കുകയും ഒടുവില്‍ ഉപസംഹാരവുമെല്ലാം ഉള്‍പ്പെടുന്ന കൂടുതല്‍ മനുഷ്യസമാനമായ ശൈലിയിലുള്ള എഴുത്തായിരുന്നു ചാറ്റ് ജിപിടിയുടേത്.
പ്രത്യക്ഷത്തില്‍ ഇരു സേവനങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്. ഇതിന് പുറമെ ചാറ്റ് ജിപിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാര്ഡിന് പരിമിതികള്‍ പലതുമുണ്ട്. കോഡിങ് പോലുള്ള പല ജോലികളും ചെയ്യാന്‍ ബാര്ഡിന് സാധിക്കില്ല. നമ്മള് നല്കുന്ന നിര്‍ദേശങ്ങള്‍ക്ക് ശരിയായാലും തെറ്റായാലും എന്തെങ്കിലുമൊക്കെ മറുപടി പറയാന്‍ ചാറ്റ് ജിപിടി ശ്രമിക്കുമെങ്കിലും ബാര്‍ഡ് പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനാകില്ല എന്നാണ് മറുപടി നല്‍കിയത്.
ഇങ്ങെ സമാനമായ പലവിധ ജോലികള്‍ ഇരു പ്ലാറ്റ്ഫോമുകള്‍ക്കും നല്‍കിയാണ് തോമസ് സ്മിത്ത് ബാര്‍ഡിനെ പരീക്ഷിച്ചത്. പല നിര്‍ദേശങ്ങളും ഉത്തരം നല്കാന് സാധിക്കില്ല എന്നോ ചെയ്യാന്‍ സാധിക്കില്ല എന്നോ ആണ് ബാര്‍ഡ് മറുപടി നല്‍കുന്നത്.
ഇപ്പോഴത്തെ സ്ഥിതിയില്‍ കണ്ടന്റ് ക്രിയേഷന് പോലുള്ള പ്രോഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്ക് പ്രാപ്തമല്ല ബാര്‍ഡ് എന്ന് തോമസ് വിലയിരുത്തുന്നു. എന്നാല്‍ ചാറ്റ് ജിപിടി അനുയോജ്യമനാണ്. എങ്കിലും കൂടുതല്‍ പരിശീലനം ലഭിക്കുന്നതോടെ ബാര്ഡിന് മികച്ച രീതിയില്‍ മറുപടികള്‍ നല്‍കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
രോഗികള്‍ക്ക് ആശ്വാസം; കെ.എസ്ഡി.പി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ എട്ടിന്


പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെ.എ.സ്ഡി.പി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ ‘മെഡിമാര്‍ട്ട്’ എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്മാന് സി.ബി. ചന്ദ്രബാബു പറഞ്ഞു. 92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും. സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്മണ്യന് അറിയിച്ചു.
Kerala
കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏപ്രില്‍ 15 വരെ


കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.
Kerala
ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ


കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്