Connect with us

Breaking News

ജീവനക്കാരില്ല; ഇരിട്ടിയിലെ ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ

Published

on

Share our post

ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ മുറിക്ക് മുന്നിൽ ക്ഷീര വികസന ഓഫിസിന്റെ ബോർഡ് അല്ലാതെ സ്ഥിരം ജീവനക്കാരില്ലാതായിട്ടു 4 മാസം ആയി. കംപ്യൂട്ടറുകൾ എല്ലാം കേടാകാതെ മൂടി പുതപ്പിച്ച് സൂക്ഷിച്ചിരിക്കുകയാണ്.

താൽക്കാലിക അടിസ്ഥാനത്തിൽ ഉള്ള 2 ഫീൽഡ് സ്റ്റാഫും ഒരു സ്വീപ്പറും മാത്രം ആണു ഉള്ളത്. 6 പഞ്ചായത്തുകളും 2 നഗരസഭകളും ഉൾപ്പെടുന്ന ബ്ലോക്ക് പരിധിയിൽ ക്ഷീര വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ട ഓഫിസിനോടാണു ഈ അവഗണന. ഡയറി എക്സ്റ്റൻഷൻ ഓഫിസർ, ഡയറി ഇൻസ്ട്രക്ടർ, ക്ലാർക്ക് എന്നീ പ്രധാന തസ്തികകളിൽ ആളില്ല.

കണ്ണൂർ യൂണിറ്റിലെ ഓഫിസർക്ക് ഇരിട്ടി ഡയറി എക്‌സ്റ്റൻഷൻ ഓഫിസറുടെ അധിക ചുമതല നൽകിയുള്ള ഭരണവും ഫലപ്രദമാകുന്നില്ല. മറ്റെല്ലാ ബ്ലോക്കുകളിലും ക്ഷീര വികസന മേഖലയിൽ ഇത്തരം 2 ഓഫിസുകൾ ഉള്ളപ്പോൾ ഇരിട്ടിയിൽ ഒരു ഓഫിസ് മാത്രം ആണുള്ളത്.

28 ക്ഷീര സംഘങ്ങൾ, 3000 ലധികം കർഷകർ

സർക്കാർ പദ്ധതികൾക്ക് പുറമേ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ബജറ്റിൽ നിർണായക പ്രാധാന്യം ക്ഷീര വികസനത്തിന് നൽകുന്നുണ്ട്. ഇവയെല്ലാം സമയ ബന്ധിതമായി നടപ്പാക്കണമെങ്കിൽ ക്ഷീര വികസന ഓഫിസിൽ ജീവനക്കാർ ഉണ്ടാവണം.

ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ എന്നീ പഞ്ചായത്തുകളും ഇരിട്ടി, മട്ടന്നൂർ നഗരസഭകളുമാണു ബ്ലോക്ക് ക്ഷീര വികസന ഓഫിസിന്റെ പരിധിയിൽ വരുന്നത്.

ഉൽപാദക ബോണസ് വിതരണം പ്രതിസന്ധിയിൽ

ക്ഷീര കർഷകർക്ക് സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും പ്രഖ്യാപിക്കുന്ന ഉൽപാദക ബോണസ് ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെങ്കിൽ ബ്ലോക്ക് തല ക്ഷീര വികസന ഓഫിസറുടെ റിപ്പോർട്ട് വേണം.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 40 ലക്ഷം രൂപയാണ് കർഷകർക്ക് ഉൽപാദന ബോണസ് അനുവദിക്കാൻ വകയിരുത്തിയിരിക്കുന്നത്. വിതരണത്തിനുള്ള നടപടികൾ ആരംഭിക്കാനായിട്ടില്ല. ജീവനക്കാരുടെ കുറവ് കാരണം കഴിഞ്ഞ വർഷത്തെ 6 ലക്ഷം രൂപ സ്പിൽ ഓവർ ആയി കിടക്കുകയാണ്.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!