Connect with us

Breaking News

ജീവനക്കാരില്ല; ഇരിട്ടിയിലെ ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ

Published

on

Share our post

ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ മുറിക്ക് മുന്നിൽ ക്ഷീര വികസന ഓഫിസിന്റെ ബോർഡ് അല്ലാതെ സ്ഥിരം ജീവനക്കാരില്ലാതായിട്ടു 4 മാസം ആയി. കംപ്യൂട്ടറുകൾ എല്ലാം കേടാകാതെ മൂടി പുതപ്പിച്ച് സൂക്ഷിച്ചിരിക്കുകയാണ്.

താൽക്കാലിക അടിസ്ഥാനത്തിൽ ഉള്ള 2 ഫീൽഡ് സ്റ്റാഫും ഒരു സ്വീപ്പറും മാത്രം ആണു ഉള്ളത്. 6 പഞ്ചായത്തുകളും 2 നഗരസഭകളും ഉൾപ്പെടുന്ന ബ്ലോക്ക് പരിധിയിൽ ക്ഷീര വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ട ഓഫിസിനോടാണു ഈ അവഗണന. ഡയറി എക്സ്റ്റൻഷൻ ഓഫിസർ, ഡയറി ഇൻസ്ട്രക്ടർ, ക്ലാർക്ക് എന്നീ പ്രധാന തസ്തികകളിൽ ആളില്ല.

കണ്ണൂർ യൂണിറ്റിലെ ഓഫിസർക്ക് ഇരിട്ടി ഡയറി എക്‌സ്റ്റൻഷൻ ഓഫിസറുടെ അധിക ചുമതല നൽകിയുള്ള ഭരണവും ഫലപ്രദമാകുന്നില്ല. മറ്റെല്ലാ ബ്ലോക്കുകളിലും ക്ഷീര വികസന മേഖലയിൽ ഇത്തരം 2 ഓഫിസുകൾ ഉള്ളപ്പോൾ ഇരിട്ടിയിൽ ഒരു ഓഫിസ് മാത്രം ആണുള്ളത്.

28 ക്ഷീര സംഘങ്ങൾ, 3000 ലധികം കർഷകർ

സർക്കാർ പദ്ധതികൾക്ക് പുറമേ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ബജറ്റിൽ നിർണായക പ്രാധാന്യം ക്ഷീര വികസനത്തിന് നൽകുന്നുണ്ട്. ഇവയെല്ലാം സമയ ബന്ധിതമായി നടപ്പാക്കണമെങ്കിൽ ക്ഷീര വികസന ഓഫിസിൽ ജീവനക്കാർ ഉണ്ടാവണം.

ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ എന്നീ പഞ്ചായത്തുകളും ഇരിട്ടി, മട്ടന്നൂർ നഗരസഭകളുമാണു ബ്ലോക്ക് ക്ഷീര വികസന ഓഫിസിന്റെ പരിധിയിൽ വരുന്നത്.

ഉൽപാദക ബോണസ് വിതരണം പ്രതിസന്ധിയിൽ

ക്ഷീര കർഷകർക്ക് സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും പ്രഖ്യാപിക്കുന്ന ഉൽപാദക ബോണസ് ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെങ്കിൽ ബ്ലോക്ക് തല ക്ഷീര വികസന ഓഫിസറുടെ റിപ്പോർട്ട് വേണം.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 40 ലക്ഷം രൂപയാണ് കർഷകർക്ക് ഉൽപാദന ബോണസ് അനുവദിക്കാൻ വകയിരുത്തിയിരിക്കുന്നത്. വിതരണത്തിനുള്ള നടപടികൾ ആരംഭിക്കാനായിട്ടില്ല. ജീവനക്കാരുടെ കുറവ് കാരണം കഴിഞ്ഞ വർഷത്തെ 6 ലക്ഷം രൂപ സ്പിൽ ഓവർ ആയി കിടക്കുകയാണ്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!