Connect with us

Breaking News

ദുരന്ത മേഖലയിൽ കൈത്താങ്ങായി കുട്ടിപ്പട്ടാളം

Published

on

Share our post

കേളകം: ഉരുൾപൊട്ടിയ ദുരന്തമേഖലയിൽ കൈത്താങ്ങായി മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിലെ കുട്ടിപ്പട്ടാളം. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായെത്തിയ സൈന്യം മടങ്ങിയെങ്കിലും ദുരന്തമേഖലയിൽ കൈത്താങ്ങായി ഈ നാട്ടുസൈന്യം സേവനത്തിൽ തന്നെയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്നുപേരെ കാണാനില്ല എന്ന വാർത്തയിലാണ് ചൊവ്വാഴ്ച മലയാരം ഉണരുന്നത്.

പൊലീസിൽ ഇൻസ്പെക്ടർ ആയിരുന്ന എം.സി. കുട്ടിച്ചൻ വിരമിച്ചതിനുശേഷം നാട്ടിലെ കുട്ടികളെ യൂനിഫോം സേനയിൽ എത്തിക്കുന്നതിനായി പരിശീലനം നൽകുന്ന മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിൽ അതിരാവിലെ തന്നെ ഇരുന്നൂറിലധികം കുട്ടികൾ തുണ്ടിയിൽ ഗ്രൗണ്ടിൽ എത്തിച്ചേരും. പൊതുവിൽ ഏതെങ്കിലും വിധത്തിലുള്ള ദുരന്തമോ അപകടമോ ഉണ്ടായാൽ സ്നേഹത്തോടെ നാട്ടുകാർ കുട്ടിച്ചന്റെ കുട്ടികളെ സഹായത്തിനായി വിളിക്കാറുണ്ട്.

ദുരന്തത്തെ തുടർന്ന്, രാവിലെ പരിശീലനത്തിനെത്തിയ 150 ആൺകുട്ടികളെയും കൂട്ടി റോപ്, വാക്കത്തി, കോടാലി, പാര, തൂമ്പ, പിക്കാസ് ഉൾപ്പെടെ സാമഗ്രികളുമായി പ്രദേശത്തേക്ക് കുതിക്കുകയായിരുന്നു.നുമമോളെ കാണാതായ നെടുമ്പുറംചാൽ ഭാഗത്ത് എത്തിച്ചേർന്നു സൈനിക രീതിയിലുള്ള തിരച്ചിൽ ആരംഭിച്ച നാട്ടുസൈന്യത്തിന് പത്തുമിനിറ്റിനകം മോളുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചന്ദ്രനെ കാണാതായ വീടിനടുത്തെത്തി പകുതി അംഗങ്ങൾ ചന്ദ്രന്റെ മകനെ രക്ഷപ്പെടുത്തിയ ഭാഗവും പകുതിപേർ ഉരുൾപോയ താഴോട്ടും തിരച്ചിൽ നടത്തി. അതേസമയം തന്നെ എൻ.ടി.ആർ.എഫ് സൈന്യവും ഡി.എസ്.സി ടീമും വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

പത്തുമണിയോടെ രാജേഷിന്റെയും വൈകീട്ടോടെ ചന്ദ്രന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. തിരച്ചിൽ അവസാനിച്ച് സൈന്യം തിരിച്ചുപോയെങ്കിലും, മൂന്നുദിവസമായി കുട്ടിച്ചൻ സാറിന്റെ സൈന്യത്തിലെ പെൺകുട്ടികൾ ഉൾപ്പെടെ, വീടുകളിൽ കയറിയ ചളി കഴുകിമാറ്റാനും കൃഷിയിടവും പാലവും റോഡുമെല്ലാം പഴയനിലയിലാക്കാനുമുള്ള തീവ്ര ശ്രമത്തിലാണ്. ഇതൊരു പരിശീലനമാണെങ്കിലും നാടിന് സംഭവിച്ച ദുരിതത്തിൽ ഒപ്പം ചേരുകയെന്നതിനാലാണ് ഓരോ ദിനവും രാവിലെ മുതൽ വൈകീട്ടുവരെ ദുരന്തഭൂമിയിൽ സഹായമാവുന്നതെന്നാണ് തുണ്ടിയിൽ സ്വദേശിയായ കുട്ടിച്ചൻ പറയുന്നത്. പഠിച്ചിട്ടും ജോലി ലഭിക്കാൻ പ്രയാസപ്പെടുന്ന ഈ കാലത്ത് കൃത്യമായ പരിശീലനം നൽകി സൈന്യം ഉൾപ്പെടെയുള്ള യൂനിഫോം സേനയിൽ കൂടുതൽ ചെറുപ്പക്കാരെ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുമ്പും നാടിന്റെ നൊമ്പരമൊപ്പാൻ മുന്നിയിലായിരുന്നു ഈ കുട്ടിസേന.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!