Connect with us

Breaking News

കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികൾ കൂടുതലെന്ന് പഠനം

Published

on

Share our post

കാസർകോട്: സാധാരണ നെൽപ്പാടങ്ങളെ അപേക്ഷിച്ച കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലെന്ന് പഠനം. പടന്നക്കാട് കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി വിഭാഗത്തിലെ ബോബി വി. ഉണ്ണികൃഷ്ണൻ, മണ്ണുശാസ്ത്രവിഭാഗത്തിലെ എൻ.കെ. ബിനിത എന്നീ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേണലായ ഇക്കോളജിക്കൽ ജെനറ്റിക്‌സ് ആൻഡ് ജീനോമിക്‌സിന്റെ ഓൺലൈൻ പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ധാരാളം ജൈവകാർബണുള്ള, ഉപ്പുവെള്ളം കയറിയിറങ്ങുന്ന ജൈവ ആവാസവ്യവസ്ഥയാണ് കൈപ്പാട്. ഏഴോം പഞ്ചായത്തിലെ കൈപ്പാട് നിലങ്ങളിലും പിലിക്കോട് പ്രദേശത്തെ നെൽപ്പാടങ്ങളിലുമായിരുന്നു താരതമ്യപഠനം.

ഇതിൽ കാർബൺ മണ്ണിലേക്കെത്തുന്ന പ്രക്രിയ നടത്തുന്ന ബാക്ടീരിയ, ഗന്ധകം (സൾഫർ), ഇരുമ്പ് (അയേൺ) എന്നിവ സ്വാംശീകരിച്ച് ജീവിക്കുന്ന ബാക്ടീരിയകളുടെ എണ്ണം കൈപ്പാട് നിലങ്ങളിൽ വളരെ കൂടുതലായാണ് കണ്ടെത്തിയത്. കൂടാതെ വയലാസിൻ, ജെർമിസിടിൻ എന്നീ ആന്റിബയോട്ടിക് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയ ഇനങ്ങളെയും കണ്ടെത്തി.

അതിലവണ ആവാസവ്യവസ്ഥയിൽ കാണുന്ന ഫംഗസ് ഇനത്തിൽപ്പെട്ട വല്ലീമിയ ഇവിടെ കൂടുതലുള്ളതെന്നും പഠനം പറയുന്നു. ചെടികളുടെ വളർച്ച ത്വരപ്പെടുത്തുന്നതിനും ജൈവവിഘടനത്തിന് സഹായകരവുമായ ഫംഗസുകളായ മോർട്ടിയറല്ല, പ്രൂസ്സിയ, സാവോറിയെല്ല, ബസീടിയോലോബസ് എന്നിവയും അപൂർവമായ സ്‌മെക്‌റ്റൈറ്റ് എന്ന ധാതുലവണവും കൈപ്പാട് നിലങ്ങളിൽ കൂടുതലുണ്ടെന്ന് പഠനത്തിൽ പറയുന്നു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!