Connect with us

Breaking News

മൂന്ന് വർഷം കൃത്യമായി ചെയ്‌തെങ്കിൽ മാത്രമേ ഫലമുള്ളൂ; നായ്‌ക്കളെ വളർത്തുന്നവർ അറിയാൻ

Published

on

Share our post

ജ്വരമുദ്രകൾ ചാർത്തിക്കൊണ്ട് ചെള്ളുപനി, വെസ്റ്റ്‌നൈൽ രോഗം, റാബീസ്, കുരങ്ങുപനി, വാനര വസൂരി തുടങ്ങി മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങൾ പടരുകയാണ്. വർഷംതോറും 250 കോടി മനുഷ്യരിൽ ജന്തുജന്യരോഗങ്ങളുണ്ടാവുകയും 27ലക്ഷം പേർ മരിക്കുകയും ചെയ്യുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. ജന്തുജന്യരോഗങ്ങളിൽ ഏറ്റവും ഭീകരം പേവിഷബാധ തന്നെയാണ്. ലോകത്ത് ഓരോ 10 മിനിറ്റിലും ഒരാൾ പേവിഷബാധയേറ്റ് മരിക്കുന്നു. ഇന്ത്യയിൽ ചുരുങ്ങിയത് 25000 പേരെങ്കിലും വർഷംതോറും മരണപ്പെടുന്നു. ഇന്ത്യയിൽ ഓരോ രണ്ടുസെക്കന്റിലും ഒരാളെ നായകടിക്കുന്നു.

വാക്‌സിനേഷനെടുത്തിട്ടും പാലക്കാട് മങ്കരയിൽ യുവതി മരിച്ച വാർത്ത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടിൽ വളർത്തുന്ന ഒരുമാസം മാത്രം പ്രായമുള്ള നായക്കുട്ടി കടിച്ച് ഒരാൾകൂടി മരണപ്പെട്ടപ്പോൾ ആശങ്ക ഇരട്ടിയായി.

1885 ജൂലൈ ആറിന് ലൂയിപാസ്‌ചറാണ്‌ ലോകത്താദ്യമായി ഒരു വാക്‌സിൻ മനുഷ്യനിൽ പരീക്ഷിച്ച് വിജയം കണ്ടത്. വാക്‌സിന്റെ വീര്യക്കുറവ്, സൂക്ഷിച്ച താപനിലയിലെ അപാകത, അസാധാരണമായി വ്യക്തികളിൽ വാക്‌സിൻ പ്രതികരിക്കാതിരിക്കുക എന്നിവ പ്രതിരോധ കുത്തിവെയ്പ്പിന് പരാജയ ഭീഷണി ഉയർത്തും. ഒരുവാക്‌സിനും 100 ശതമാനം ഫലപ്രദമാവില്ലെന്ന സത്യം മുന്നിലുണ്ട്. ഗർഭാവസ്ഥയിൽ അമ്മയിൽനിന്ന് പൊക്കിൾക്കൊടിയിലൂടെയും കുഞ്ഞിന് റാബീസ് പകരാം.

പേടിപ്പെടുത്തുന്ന പേവിഷ മരണങ്ങൾ

ഒരിയ്ക്കൽ റാബീസ് ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ വൈദ്യശാസ്ത്രത്തിന് രോഗിയെ രക്ഷിക്കാനാവില്ലെന്നതാണ് ഭീകരമായ കാര്യം. 2015 ൽ റാബീസ് ചികിത്സയ്ക്ക് പേറ്റൻസി നേടിയ കോഴിക്കോട് ശിവരാമൻ നായരുടെ മരണത്തോടെ പുതിയ ചുവടുവയ്പ്പുകളുണ്ടായില്ല. ചർമ്മത്തിനു കീഴെചെയ്യുന്ന ആധുനിക ടിഷ്യൂകൾച്ചർ വാക്‌സിൻ ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു. കൈവിരൽത്തുമ്പുകൾ, നെഞ്ച്, നെഞ്ചിന് മുകളിൽ തലച്ചോറുമായി അടുത്തഭാഗം എന്നിവിടങ്ങളിലെ നായകടി അപകടസാദ്ധ്യത കൂട്ടുന്നു. ആവശ്യമെങ്കിൽ ഇമ്യൂണോ ഗ്ലോബുലിൻ കൂടി ആദ്യദിവസം കുത്തിവയ്ക്കുന്നു. അമിതമായ കായികാദ്ധ്വാനം ഒഴിവാക്കണമെന്നല്ലാതെ പ്രത്യേക പഥ്യക്രമങ്ങളില്ല. നാരങ്ങ, കുമ്പളങ്ങ, കരിപ്പട്ടി, വെള്ളം, കോഴിയിറച്ചി ഇവയ്‌ക്കൊന്നും പേവിഷബാധയുമായി ബന്ധമില്ല.

മുറിവിന്റെ പരിചരണം

നായ കടിച്ചാലുണ്ടാകുന്ന റാബീസ് ഹിസ്റ്റീരിയ കടിയേറ്റയാളെ കടുത്ത മാനസിക ക്ലേശത്തിലേയ്ക്ക് നയിച്ചേക്കാം. കടിയേറ്റ ഭാഗം കാർബോളിക്‌ സോപ്പുപയോഗിച്ച് തണുത്ത വെള്ളത്തിൽ 15 മിനിട്ടെങ്കിലും കഴുകിവൃത്തിയാക്കുക. മുറിവ്‌ സങ്കീർണ്ണമാക്കാതെ വേഗം ആശുപത്രിയിലെത്തിക്കുക. മണിക്കൂറിൽ 1 മി.മീറ്റർ എന്ന വേഗതയിലാണ്‌ വൈറസ് തലച്ചോറിലെത്തുന്നത്. ഇതിനിടയിൽ വാക്‌സിനെടുക്കണം.

മൃഗങ്ങൾക്കും വാക്‌സിനെടുക്കാം

മനുഷ്യനും മൃഗങ്ങൾക്കും പ്രത്യേക വാക്‌സിനുകളാണ്. നായകളെ മൂന്നുമാസം പ്രായത്തിൽ ആദ്യ വാക്‌സിനേഷനെടുക്കണം. പിന്നീട് ഒരു മാസത്തിനുശേഷം ബൂസ്റ്റർ, തുടർന്ന്‌ വർഷം തോറും കുത്തിവെയ്പ്പുകൾ വേണം. തുടർച്ചയായി മൂന്നുവർഷം കുത്തിവയ്‌പ്പെടുത്ത നായകൾ മാത്രമാണ് സുരക്ഷിതർ. കന്നുകാലികൾക്ക് കടിയേറ്റാൽ കുത്തിവെയ്പ്പെടുത്തിട്ട് കാര്യമില്ലെന്ന ധാരണ കേരള മൃഗസംരക്ഷണ വകുപ്പാണ് തിരുത്തിയത്. അതിന് ലോകാരോഗ്യസംഘടന അംഗീകാരവും നൽകി.

രാത്രി 10 ന് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പും തെരുവ് കീഴടക്കുന്ന മാംസദാഹികളായ തെരുവ് നായകളെ അധികൃതർ പാടെ അവഗണിച്ചിരിക്കുന്നു. ബന്ധുക്കളോ പിഞ്ചോമനകളോ നായകടിയ്ക്ക് ഇരയാകുമ്പോൾ മാത്രം പ്രതിഷേധിച്ചിട്ട് കാര്യമില്ല. തെരുവ് നായകൾ കേരളത്തെ കടിച്ചുകീറാതിരിക്കാൻ, അടിയന്തരമായ ഇടപെടലുകൾ അനിവാര്യമാണ്.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!