Connect with us

Breaking News

കണ്ണൂർ ജില്ലയിലെ നെൽപാടങ്ങളിൽ അതിഥി തൊഴിലാളികളുടെ ഈണം നിറയുന്നു

Published

on

Share our post

കണ്ണൂർ : ജില്ലയിലെ നെൽപാടങ്ങളിൽ അതിഥി തൊഴിലാളികൾ നിറയുന്നു.  നാട്ടിലെ കർഷകത്തൊഴിലാളികൾ കൃഷിയെ കൈവിട്ടതാണ്‌ ഈ ‘അധിനിവേശ’ത്തിന്‌ കാരണം. നാട്ടിപ്പണിക്ക്‌  ആളെക്കിട്ടാതെ വന്നതോടെയാണ്‌ കർഷകർ തമിഴ്‌നാട്ടിലെയും ബംഗാളിലെയും തൊഴിലാളികളിൽ അഭയം പ്രാപിച്ചത്‌. ഭൂരിഭാഗം പാടശേഖരങ്ങളിലും അതിഥി തൊഴിലാളികളാണ്‌  നാട്ടിയെടുക്കുന്നത്‌. കൂട്ടുകൃഷിയുള്ള അപൂർവം പാടങ്ങളിൽ മാത്രമാണ്‌ നാട്ടുകാർ പണിയെടുക്കുന്നത്‌.  അതിഥി തൊഴിലാളികളെ യഥേഷ്‌ടം കിട്ടിയതോടെ മിക്ക പാടശേഖരങ്ങളിലും തരിശിടുന്ന പ്രവണത കുറഞ്ഞു. കൃത്യസമയത്ത്‌ നാട്ടിപ്പണി തീർക്കാനും ആവുന്നു. 
കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടി തീരുന്നുവെന്ന്‌ മാത്രമല്ല, കൂലി ചെലവും കുറവാണ്‌. നെൽകൃഷിക്ക്‌ പേരുകേട്ട ബംഗാളിൽനിന്ന്‌ അഞ്ച്‌ വർഷത്തിലേറെയായി തൊഴിലാളികൾ ജില്ലയിൽ  നാട്ടിപ്പണിക്കെത്തുന്നുണ്ട്‌. ഇതിന്‌ മുമ്പ്‌ തന്നെ തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. ജില്ലയിലെ വയലുകളിൽ ഇപ്പോൾ അതിഥി തൊഴിലാളികളുടെ പാട്ടിന്റെ  ഈണമാണ്‌ കേൾക്കുന്നത്‌. 
വിവിധ പാടങ്ങളിലായി ബംഗാളിലെ മൂർഷിദാബാദ്‌ ജില്ലയിലെ 30 തൊഴിലാളികൾ  പണിയെടുക്കുന്നുണ്ട്‌.  ഒരു മാസമായി ഇവർ ജില്ലയിലെത്തിയിട്ട്‌. മൂർഷിദാബാദ്‌ ഡങ്കലിലെ അക്‌തർ ഹുസൈന്റെ  നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ്‌ നാറാത്ത്‌, മുണ്ടേരി, മയ്യിൽ പ്രദേശങ്ങളിൽ നാട്ടിയെടുക്കുന്നത്‌. മുർഷിദ്‌ മണ്ഡൽ, അനറുൽ മണ്ഡൽ, സലാം മണ്ഡൽ, അക്‌ഷിദ്‌ മണ്ഡൽ, ജബ്ബാർ മണ്ഡൽ, സദാൻ ഷേക്‌, ലാലാം ഷേക്‌ എന്നിവരാണ്‌ അക്‌തറിനൊപ്പമുള്ളത്‌. നാറാത്ത്‌ ഓണപ്പറമ്പിലാണ്‌ താമസം.  ബംഗാളിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്നവർക്ക് കൂലി വളരെ കുറവാണെന്നും കേരളത്തിൽ മികച്ച വേതനവും നല്ല സഹകരണവുമാണ്‌ കർഷകരിൽനിന്ന്‌ ലഭിക്കുന്നതെന്നും അക്‌തർ പറഞ്ഞു.
കണ്ണൂരിലെ പണി കഴിഞ്ഞാൽ സംഘം പാലക്കാട്‌, വയനാട്‌, തൃശൂർ ജില്ലകളിലേക്ക്‌ തിരിക്കും. 
അഞ്ചുവർഷമായി ബംഗാളിലെ അതിഥി തൊഴിലാളികളാണ്‌ നാറാത്ത്‌ പാടശേഖരത്തിൽ നാട്ടിയെടുക്കുന്നതെന്ന് പ്രസിഡന്റ്‌ പി.ആർ. ചന്ദ്രശേഖരൻ പറഞ്ഞു.  ഏക്കറിന്‌ 6000  രൂപയാണ്‌ കൂലി. ഒരേക്കർ  പാടത്ത്‌ നാട്ടിപ്പണിയെടുക്കാൻ എട്ടുപേർക്ക്‌ രണ്ടരമണിക്കൂർ മതി. കൃത്യമായി അകലത്തിൽ ഞാറ്‌ നടുന്നതിനാൽ കൂടുതൽ ചിനപ്പ്‌ ഉണ്ടാകുന്നു. 10 കിലോ വിത്തിന്റെ ഞാറിൽ ഇവർ ഒരേക്കർ നടും.  തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികൾ വിലപേശി കൂലി കൂട്ടുന്നതിനാൽ ബംഗാളിൽ നിന്നുള്ളവരോടാണ്‌ കർഷകർക്ക്‌ താൽപര്യമെന്നും  ചന്ദ്രശേഖരൻ വ്യക്തമാക്കി.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!