Connect with us

Breaking News

ചെറിയ കുട്ടികളുടെ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം

Published

on

Share our post

സാമൂഹിക മാധ്യമത്തിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. പഠനത്തിലും മറ്റുമുള്ള താൽപര്യം വിട്ട് മുഴുവൻ സമയവും സോഷ്യൽമീഡിയയിൽ ഇരുന്ന് സമയം കളയുന്ന കുട്ടികളുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതിജാഗ്രത പുലർത്തേണ്ട സമയമായെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങളിൽ പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിത്തിരക്ക് കാരണം മക്കളെ ശ്രദ്ധിക്കാൻ സമയമില്ലാത്ത മാതാപിതാക്കളും സാങ്കേതിക വിദ്യയുടെ നൂതനമാർഗങ്ങൾ അധികമായി ഉപയോഗിക്കുന്ന കുട്ടികളും ഇന്ന് വളരെ കൂടുതലാണ്.

കുട്ടികൾ കൂടുതൽ സമയം ടെലിവിഷൻ, ടാബ്, മൊബൈൽ ഫോൺ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്‌ക്രീൻ സമയം കൂടുന്നതിലൂടെ ഒട്ടേെറ ആരോഗ്യപ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും കുട്ടികളിൽ ഉടലെടുക്കുന്നു. ചെറിയ കുട്ടികളിൽ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം. ഇല്ലെങ്കിൽ കുട്ടികളുടെ കണ്ണിനെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കും.

കൂടുതൽ സമയം ഡിജിറ്റൽ മാധ്യമങ്ങളിൽ ചെലവിടുമ്പോൾ കായികാരോഗ്യം കുറയുന്നു. കാർട്ടൂണുകളിലും ഗെയിമുകളിലും കാണുന്ന അമാനുഷിക താരങ്ങളോടുള്ള അമിതാരാധന കുട്ടികളുടെ സർഗാത്മക കഴിവുകൾ കുറയ്ക്കുന്നു. ആരോഗ്യപരമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെയും മറ്റു വസ്തുക്കളുടെയും പരസ്യങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുന്നു. നിർബന്ധബുദ്ധിയോടെ അത്തരം സാധനങ്ങൾ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യും.

ഡിജിറ്റൽ ഉപകരണങ്ങളിൽ കുട്ടികൾ സ്വയം ഒതുങ്ങുമ്പോൾ സാമൂഹിക ഇടപെടലുകളിൽനിന്ന് അവർ പിൻവലിയുന്നു. ഇത്തരം കാര്യങ്ങളെ മറികടക്കാൻ കുട്ടികളിൽ പുസ്തകവായന വർധിപ്പിക്കുകയും കായികാരോഗ്യം നൽകുന്ന ഔട്ട്ഡോർ ഗെയിമുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യാം.

നമ്മുടെ കുട്ടികളുടെ സാഹചര്യങ്ങളെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നില്ലെന്ന് ഓരോ രക്ഷിതാക്കളും ഉറപ്പ് വരുത്തണം. പ്രത്യേകിച്ച് ഡിജിറ്റൽ വേദികളിൽ കുട്ടികൾ സജീവമാകുമ്പോൾ അവർ ഇടപെടുന്ന മേഖലകളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണം. കുട്ടികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരും മറ്റു കുറ്റകൃത്യങ്ങളിലേർപ്പെടാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നവരും ദിനംപ്രതി കൂടുകയാണ്. സൈബർ ഇടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് നമ്മൾ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!