Breaking News
ചെറിയ കുട്ടികളുടെ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം

സാമൂഹിക മാധ്യമത്തിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. പഠനത്തിലും മറ്റുമുള്ള താൽപര്യം വിട്ട് മുഴുവൻ സമയവും സോഷ്യൽമീഡിയയിൽ ഇരുന്ന് സമയം കളയുന്ന കുട്ടികളുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതിജാഗ്രത പുലർത്തേണ്ട സമയമായെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങളിൽ പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിത്തിരക്ക് കാരണം മക്കളെ ശ്രദ്ധിക്കാൻ സമയമില്ലാത്ത മാതാപിതാക്കളും സാങ്കേതിക വിദ്യയുടെ നൂതനമാർഗങ്ങൾ അധികമായി ഉപയോഗിക്കുന്ന കുട്ടികളും ഇന്ന് വളരെ കൂടുതലാണ്.
കുട്ടികൾ കൂടുതൽ സമയം ടെലിവിഷൻ, ടാബ്, മൊബൈൽ ഫോൺ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്‌ക്രീൻ സമയം കൂടുന്നതിലൂടെ ഒട്ടേെറ ആരോഗ്യപ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും കുട്ടികളിൽ ഉടലെടുക്കുന്നു. ചെറിയ കുട്ടികളിൽ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം. ഇല്ലെങ്കിൽ കുട്ടികളുടെ കണ്ണിനെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കും.
കൂടുതൽ സമയം ഡിജിറ്റൽ മാധ്യമങ്ങളിൽ ചെലവിടുമ്പോൾ കായികാരോഗ്യം കുറയുന്നു. കാർട്ടൂണുകളിലും ഗെയിമുകളിലും കാണുന്ന അമാനുഷിക താരങ്ങളോടുള്ള അമിതാരാധന കുട്ടികളുടെ സർഗാത്മക കഴിവുകൾ കുറയ്ക്കുന്നു. ആരോഗ്യപരമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെയും മറ്റു വസ്തുക്കളുടെയും പരസ്യങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുന്നു. നിർബന്ധബുദ്ധിയോടെ അത്തരം സാധനങ്ങൾ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യും.
ഡിജിറ്റൽ ഉപകരണങ്ങളിൽ കുട്ടികൾ സ്വയം ഒതുങ്ങുമ്പോൾ സാമൂഹിക ഇടപെടലുകളിൽനിന്ന് അവർ പിൻവലിയുന്നു. ഇത്തരം കാര്യങ്ങളെ മറികടക്കാൻ കുട്ടികളിൽ പുസ്തകവായന വർധിപ്പിക്കുകയും കായികാരോഗ്യം നൽകുന്ന ഔട്ട്ഡോർ ഗെയിമുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യാം.
നമ്മുടെ കുട്ടികളുടെ സാഹചര്യങ്ങളെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നില്ലെന്ന് ഓരോ രക്ഷിതാക്കളും ഉറപ്പ് വരുത്തണം. പ്രത്യേകിച്ച് ഡിജിറ്റൽ വേദികളിൽ കുട്ടികൾ സജീവമാകുമ്പോൾ അവർ ഇടപെടുന്ന മേഖലകളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണം. കുട്ടികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരും മറ്റു കുറ്റകൃത്യങ്ങളിലേർപ്പെടാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നവരും ദിനംപ്രതി കൂടുകയാണ്. സൈബർ ഇടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് നമ്മൾ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്