Connect with us

Breaking News

ധർമശാല വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സൗരോർജ പ്ലാന്റ്‌ ഉദ്‌ഘാടനം ഞായറാഴ്ച

Published

on

Share our post

ധർമശാല : മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ: വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ നിർമിച്ച പീഡിയാട്രിക് ഐ.സി.യു.വും സൗരോർജ പ്ലാന്റും  ഞായറാഴ്ച  രാവിലെ ഒമ്പതിന് മന്ത്രി  എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷ നാകും. ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഏക ആശുപത്രിയാണിത്‌.   തളിപ്പറമ്പ് മണ്ഡലം എം.എൽ.എ.യും മന്ത്രിയുമായ എം.വി. ഗോവിന്ദന്റെ  ആസ്‌തി വികസന ഫണ്ടിൽനിന്നനുവദിച്ച   29.50 ലക്ഷം രൂപ  ചെലവഴിച്ചാണ്‌  പീഡിയാട്രിക്  ഐ.സി.യു ഒരുക്കിയത്‌.  
ആധുനിക സൗകര്യങ്ങളുള്ള   നാല്‌  കിടക്കകളും ഒരു വെന്റിലേറ്ററും സജ്ജമാക്കിയിട്ടുണ്ട്.  12 കിടക്കകളോടുകൂടിയ പീഡിയാട്രിക്‌ വാർഡും  12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്‌.എൻ.സി.യു സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 
സംസ്ഥാന സർക്കാരിന്റെ  പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉൾപ്പെടുത്തി  സൗരോർജ പ്ലാന്റും  പൂർത്തിയാക്കിയിട്ടുണ്ട്‌. 30  കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽനിന്ന്‌ പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും.  ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പത്തുശതമാനം ആസ്‌പത്രിക്കും ബാക്കി  കെ.എസ്‌.ഇ.ബി.ക്കും നൽകും. ടാറ്റ പവർ സൊലൂഷൻസ് ലിമിറ്റഡാണ് പ്രവൃത്തി പൂർത്തിയാക്കിയത്.  
   
2009ൽ പ്രവർത്തനം തുടങ്ങിയ  ആശുപത്രിയിൽ നാലാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായുള്ള  മാസ്റ്റർപ്ലാൻ  പ്രകാശനവും  ചടങ്ങിൽ നടക്കും.  സംസ്ഥാനത്തെ മികച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആസ്‌പത്രി എന്ന ലക്ഷ്യത്തോടെ  25 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച മാസ്റ്റർപ്ലാനാണ്‌ മന്ത്രി എം.വി. ഗോവിന്ദൻ  പ്രകാശിപ്പിക്കുക. 2019 –20 ൽ എൻ.എച്ച്.എം. പദ്ധതിയിൽ  ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി കിറ്റ്കോ തയ്യാറാക്കിയതാണ്‌   മാസ്റ്റർപ്ലാൻ. ഒമ്പതുനിലകളിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്‌ ലക്ഷ്യമിടുന്നത്‌.
 
ആസ്‌പത്രി കോൺഫറൽസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ  ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ആസ്‌പത്രി സൂപ്രണ്ട്  സി.കെ. ജീവൻലാൽ, വികസന സമിതി അംഗം പി.എൻ. രാജപ്പൻ എന്നിവർ പങ്കെടുത്തു.

Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!