Connect with us

Breaking News

ധർമശാല വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സൗരോർജ പ്ലാന്റ്‌ ഉദ്‌ഘാടനം ഞായറാഴ്ച

Published

on

Share our post

ധർമശാല : മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ: വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ നിർമിച്ച പീഡിയാട്രിക് ഐ.സി.യു.വും സൗരോർജ പ്ലാന്റും  ഞായറാഴ്ച  രാവിലെ ഒമ്പതിന് മന്ത്രി  എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷ നാകും. ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഏക ആശുപത്രിയാണിത്‌.   തളിപ്പറമ്പ് മണ്ഡലം എം.എൽ.എ.യും മന്ത്രിയുമായ എം.വി. ഗോവിന്ദന്റെ  ആസ്‌തി വികസന ഫണ്ടിൽനിന്നനുവദിച്ച   29.50 ലക്ഷം രൂപ  ചെലവഴിച്ചാണ്‌  പീഡിയാട്രിക്  ഐ.സി.യു ഒരുക്കിയത്‌.  
ആധുനിക സൗകര്യങ്ങളുള്ള   നാല്‌  കിടക്കകളും ഒരു വെന്റിലേറ്ററും സജ്ജമാക്കിയിട്ടുണ്ട്.  12 കിടക്കകളോടുകൂടിയ പീഡിയാട്രിക്‌ വാർഡും  12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്‌.എൻ.സി.യു സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 
സംസ്ഥാന സർക്കാരിന്റെ  പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉൾപ്പെടുത്തി  സൗരോർജ പ്ലാന്റും  പൂർത്തിയാക്കിയിട്ടുണ്ട്‌. 30  കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽനിന്ന്‌ പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും.  ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പത്തുശതമാനം ആസ്‌പത്രിക്കും ബാക്കി  കെ.എസ്‌.ഇ.ബി.ക്കും നൽകും. ടാറ്റ പവർ സൊലൂഷൻസ് ലിമിറ്റഡാണ് പ്രവൃത്തി പൂർത്തിയാക്കിയത്.  
   
2009ൽ പ്രവർത്തനം തുടങ്ങിയ  ആശുപത്രിയിൽ നാലാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായുള്ള  മാസ്റ്റർപ്ലാൻ  പ്രകാശനവും  ചടങ്ങിൽ നടക്കും.  സംസ്ഥാനത്തെ മികച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആസ്‌പത്രി എന്ന ലക്ഷ്യത്തോടെ  25 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച മാസ്റ്റർപ്ലാനാണ്‌ മന്ത്രി എം.വി. ഗോവിന്ദൻ  പ്രകാശിപ്പിക്കുക. 2019 –20 ൽ എൻ.എച്ച്.എം. പദ്ധതിയിൽ  ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി കിറ്റ്കോ തയ്യാറാക്കിയതാണ്‌   മാസ്റ്റർപ്ലാൻ. ഒമ്പതുനിലകളിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്‌ ലക്ഷ്യമിടുന്നത്‌.
 
ആസ്‌പത്രി കോൺഫറൽസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ  ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ആസ്‌പത്രി സൂപ്രണ്ട്  സി.കെ. ജീവൻലാൽ, വികസന സമിതി അംഗം പി.എൻ. രാജപ്പൻ എന്നിവർ പങ്കെടുത്തു.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!