Connect with us

Breaking News

പതിനഞ്ചോളം പേർ നോക്കി നിൽക്കെ യുവാവിനെ മർദ്ദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

Published

on

Share our post

പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോ‍ട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെയാണ് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. മലമ്പുഴ കടുക്കാംകുന്നം കണ്ണയംകാവ് ഫർസാന മൻസിലിൽ മുസ്തഫയുടെ മകൻ റഫീഖാണ്‌ (27) കൊല്ലപ്പെട്ടത്.

ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് റഫീക്കിനെ മർദിച്ചത്. തലയ്ക്കും താടിയെല്ലിനും സാരമായി പരിക്കേറ്റ് അവശനിലയിലായ റഫീക്കിനെ വിവരമറിഞ്ഞെത്തിയ നോർത്ത് പോലീസിന്റെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഡോക്ടർമാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. യുവാവിനെ മർദിച്ചതായി ആരോപിക്കപ്പെട്ട മൂന്നുപേരെ സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ മർദിച്ച് അവശനിലയിലാക്കിയശേഷം രക്ഷപ്പെടാൻശ്രമിച്ച ഇവരെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിന് കൈമാറുകയായിരുന്നു.

തലയുടെ വലതുഭാഗത്തേറ്റ സാരമായ പരിക്കും താടിയെല്ല് തകർന്നതുമാണ് യുവാവിന്റെ മരണകാരണമെന്ന് വെള്ളിയാഴ്ചരാവിലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം മുറിവുകളും ചതവുകളുമാണ് ശരീരത്തിലുണ്ടായിരുന്നത്. നട്ടെല്ലിനും സാരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് രാസപരിശോധനാവിഭാഗവും എ.എസ്.പി. ബിജുഭാസ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. റഫീഖിന്റെ മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്. ഫർസാന.

മുണ്ടൂർ കുമ്മാട്ടിയുത്സവം കാണാനെത്തിയ മൂന്നംഗസംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസിന്റെ വിശദീകരണം ഇങ്ങനെ: വ്യാഴാഴ്ചരാത്രി 10.15-ഓടെ ബാറിൽ കയറിയസംഘം 11.15-ഓടെ പുറത്തിറങ്ങിനോക്കുമ്പോൾ അവരുടെ ബൈക്ക് കാണാനില്ല. ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു.

ബൈക്ക് മോഷ്ടാവിനായുള്ള തിരച്ചിലിനിടെയാണ് റഫീഖ് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേതരം വസ്ത്രങ്ങളാണ് റഫീഖ് ധരിച്ചിരുന്നത്. റഫീക്കിനോട് ബൈക്കിനെക്കുറിച്ച് മൂവർസംഘം ചോദിച്ചെങ്കിലും മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു മറുപടി. റെയിൽവേസ്റ്റേഷനുസമീപത്തേക്ക് റഫീഖുമായി സംഘം എത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. തുടർന്നായിരുന്നു മർദനം. മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി റഫീഖിനെ മർദിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവിന് ചെറിയ ഞരക്കം മാത്രമാണുണ്ടായിരുന്നത്. കൂടിനിന്നവരും പോലീസുദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ മൂവർസംഘം റഫീക്കിനെ കൂട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റഫീഖ് നാല്‌ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട രണ്ട്‌ കേസുകളും വാഹനമോഷണക്കേസും ഉൾപ്പെടുന്നുണ്ട്.

അറസ്റ്റിലായവരിൽനിന്ന് മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തല ശക്തമായി ഭിത്തിയിലിടിച്ചതാവാം തലയോട്ടിക്കുണ്ടായ ക്ഷതത്തിനുകാരണം. ഇഷ്ടികപോലുള്ള സാധനങ്ങൾ കൊണ്ടും ആക്രമിച്ചിരിക്കാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ മനീഷ് ആർമി റിക്രൂട്ട്മെന്റ് കാത്തിരിക്കുന്ന ആളാണ്. സൂര്യ സ്വകാര്യസ്ഥാപനത്തിൽ ഡിപ്ലോമാ വിദ്യാർഥിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. റഫീഖ് മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട ബൈക്ക് മറ്റൊരിടത്തുനിന്ന് കണ്ടെത്തിയതായും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!