Breaking News
പതിനഞ്ചോളം പേർ നോക്കി നിൽക്കെ യുവാവിനെ മർദ്ദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെയാണ് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. മലമ്പുഴ കടുക്കാംകുന്നം കണ്ണയംകാവ് ഫർസാന മൻസിലിൽ മുസ്തഫയുടെ മകൻ റഫീഖാണ് (27) കൊല്ലപ്പെട്ടത്.
ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് റഫീക്കിനെ മർദിച്ചത്. തലയ്ക്കും താടിയെല്ലിനും സാരമായി പരിക്കേറ്റ് അവശനിലയിലായ റഫീക്കിനെ വിവരമറിഞ്ഞെത്തിയ നോർത്ത് പോലീസിന്റെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഡോക്ടർമാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. യുവാവിനെ മർദിച്ചതായി ആരോപിക്കപ്പെട്ട മൂന്നുപേരെ സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ മർദിച്ച് അവശനിലയിലാക്കിയശേഷം രക്ഷപ്പെടാൻശ്രമിച്ച ഇവരെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിന് കൈമാറുകയായിരുന്നു.
തലയുടെ വലതുഭാഗത്തേറ്റ സാരമായ പരിക്കും താടിയെല്ല് തകർന്നതുമാണ് യുവാവിന്റെ മരണകാരണമെന്ന് വെള്ളിയാഴ്ചരാവിലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം മുറിവുകളും ചതവുകളുമാണ് ശരീരത്തിലുണ്ടായിരുന്നത്. നട്ടെല്ലിനും സാരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് രാസപരിശോധനാവിഭാഗവും എ.എസ്.പി. ബിജുഭാസ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. റഫീഖിന്റെ മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്. ഫർസാന.
മുണ്ടൂർ കുമ്മാട്ടിയുത്സവം കാണാനെത്തിയ മൂന്നംഗസംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസിന്റെ വിശദീകരണം ഇങ്ങനെ: വ്യാഴാഴ്ചരാത്രി 10.15-ഓടെ ബാറിൽ കയറിയസംഘം 11.15-ഓടെ പുറത്തിറങ്ങിനോക്കുമ്പോൾ അവരുടെ ബൈക്ക് കാണാനില്ല. ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു.
ബൈക്ക് മോഷ്ടാവിനായുള്ള തിരച്ചിലിനിടെയാണ് റഫീഖ് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേതരം വസ്ത്രങ്ങളാണ് റഫീഖ് ധരിച്ചിരുന്നത്. റഫീക്കിനോട് ബൈക്കിനെക്കുറിച്ച് മൂവർസംഘം ചോദിച്ചെങ്കിലും മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു മറുപടി. റെയിൽവേസ്റ്റേഷനുസമീപത്തേക്ക് റഫീഖുമായി സംഘം എത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. തുടർന്നായിരുന്നു മർദനം. മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി റഫീഖിനെ മർദിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവിന് ചെറിയ ഞരക്കം മാത്രമാണുണ്ടായിരുന്നത്. കൂടിനിന്നവരും പോലീസുദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ മൂവർസംഘം റഫീക്കിനെ കൂട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റഫീഖ് നാല് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളും വാഹനമോഷണക്കേസും ഉൾപ്പെടുന്നുണ്ട്.
അറസ്റ്റിലായവരിൽനിന്ന് മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തല ശക്തമായി ഭിത്തിയിലിടിച്ചതാവാം തലയോട്ടിക്കുണ്ടായ ക്ഷതത്തിനുകാരണം. ഇഷ്ടികപോലുള്ള സാധനങ്ങൾ കൊണ്ടും ആക്രമിച്ചിരിക്കാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ മനീഷ് ആർമി റിക്രൂട്ട്മെന്റ് കാത്തിരിക്കുന്ന ആളാണ്. സൂര്യ സ്വകാര്യസ്ഥാപനത്തിൽ ഡിപ്ലോമാ വിദ്യാർഥിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. റഫീഖ് മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട ബൈക്ക് മറ്റൊരിടത്തുനിന്ന് കണ്ടെത്തിയതായും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്