Connect with us

Breaking News

ഓരോ റോഡിനുമുണ്ട് വേഗപരിധികള്‍; വഴിയറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ കീശകീറും

Published

on

Share our post

റോഡനുസരിച്ച് വേഗപരിധി മാറിമറിയും. ഇതു തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ പിഴയടച്ച് കീശകീറും. അതിവേഗമുള്‍പ്പെടെ നിരത്തിലെ ക്രമക്കേടുകള്‍ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ 675 ക്യാമറകള്‍ ഈ മാസം അവസാനം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ വേഗനിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും. ദേശീയ, സംസ്ഥാന പാതകള്‍ എന്നിങ്ങനെ റോഡുകളുടെ തരമനുസരിച്ചും ഓരോസ്ഥലത്തെ നിയന്ത്രണങ്ങള്‍പോലെയും വേഗപരിധി മാറും.

റോഡറിയാം, വേഗപരിധിയും
ലോറികള്‍
• ദേശീയ-സംസ്ഥാന പാതകള്‍ 65 കിലോമീറ്റര്‍

• നഗരം 40 കിലോമീറ്റര്‍

• സ്‌കൂള്‍ മേഖല 30 കിലോമീറ്റര്‍

• ഗാട്ട് റോഡുകള്‍ 40 കിലോമീറ്റര്‍

• മറ്റുപാതകള്‍ 60 കിലോമീറ്റര്‍

കാറുകള്‍

• ഡിവൈഡറുള്ള നാലുവരി ദേശീയപാതയില്‍ 90 കിലോമീറ്റര്‍

• രണ്ടുവരിപ്പാതയില്‍ 85 കിലോമീറ്റര്‍

• സംസ്ഥാനപാതയില്‍ 80 കിലോമീറ്റര്‍

• മറ്റുപാതകളില്‍ 70 കിലോമീറ്റര്‍

• തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ 50 കിലോമീറ്റര്‍

• ഗാട്ട് റോഡുകളില്‍ 45 കിലോമീറ്റര്‍

• സ്‌കൂള്‍പരിധിയില്‍ 30 കിലോമീറ്റര്‍

ബസുകള്‍

• നാലുവരി ദേശീയപാത 70 കിലോമീറ്റര്‍

• ദേശീയ-സംസ്ഥാന പാതകള്‍ 65 കിലോമീറ്റര്‍

• മറ്റുറോഡുകള്‍ 60 കിലോമീറ്റര്‍

• നഗരം 40 കിലോമീറ്റര്‍

• ഗാട്ട് റോഡ് 40 കിലോമീറ്റര്‍

• സ്‌കൂള്‍മേഖല 30 കിലോമീറ്റര്‍

ഇരുചക്രവാഹനങ്ങള്‍

• നാലുവരി ദേശീയപാതയില്‍ 70 കിലോമീറ്റര്‍

• ഇരുവരിയില്‍ 60 കിലോമീറ്റര്‍

• സംസ്ഥാനപാതയില്‍ 50 കിലോമീറ്റര്‍

• മറ്റുറോഡുകളില്‍ 50 കിലോമീറ്റര്‍

പിഴവരുന്ന വഴി

സംസ്ഥാനപാതയെക്കാള്‍ വീതിയുള്ള നല്ലറോഡുകളില്‍ വേഗപരിധി ലംഘിച്ചാല്‍ പിഴയടയ്‌ക്കേണ്ടിവരും. ഒരു റോഡില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗം എല്ലായിടത്തും ലഭിക്കില്ല. അപകടമേഖലകള്‍, സ്‌കൂള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വേഗംകുറയ്ക്കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.

ഉദാഹരണത്തിന്, എം.സി. റോഡില്‍ 80 കിലോമീറ്ററാണ് അനുവദനീയമെങ്കിലും സ്ഥിരം അപകടമേഖലകളില്‍ ഈവേഗം അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ വേഗപരിധി സൂചിപ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം തീരുന്നിടത്ത് അതേക്കുറിച്ചും ബോര്‍ഡുണ്ടാകും. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ പിഴ ഉറപ്പ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!