Connect with us

Breaking News

കൃഷിയിടത്തിലെ കുരങ്ങ് ശല്യം തുരത്താൻ കരടിവേഷം കെട്ടി കർഷകൻ

Published

on

Share our post

കൃഷിയിടത്തിൽ ശല്യമുണ്ടാക്കി വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാ കർഷകരുടെയും പേടിസ്വപ്‌നമാണ്. ഇവയെ പ്രതിരോധിക്കാനായി വൈക്കോൽ കോലങ്ങളും മറ്റു മാർഗങ്ങളുമൊക്കെ ഇന്ത്യയെ കർഷകർ കൃഷിയിടങ്ങളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു വിദ്യയുമായി വന്നിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള കർഷകനായ ഭാസ്‌കർ റെഡ്ഡി.

തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ നിന്നുള്ള ഭാസ്‌കർ റെഡ്ഡിക്ക് അവിടെ ഏക്കറുകണക്കിന് പാടമുണ്ട്. പാടം ഇപ്പോൾ വിളഞ്ഞുകിടക്കുകയാണ്. ഇതിൽ നിന്നുള്ള വരുമാനമാണ് ഭാസ്‌കറിന്റെ ജീവിതമാർഗം. എന്നാൽ പ്രദേശത്തുള്ള കുരങ്ങൻമാരുടെയും കാട്ടുപന്നികളുടെയും ശല്യം ഇവിടങ്ങളിൽ കൃഷിക്ക് വലിയൊരു പ്രതിസന്ധിയാണ്. ഇതിനെ മറികടക്കാനായാണ് കരടിവേഷം കെട്ടാൻ ഭാസ്‌കർ തീരുമാനിച്ചത്. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന സ്ലോത്ത് കരടിയുടെ വേഷമാണ് ഭാസ്‌കർ അണിയുന്നത്. വേഷം അണിഞ്ഞ ശേഷം പാടത്തുടനീളം റോന്തുചുറ്റും. ഭാസ്‌കറിന് സമയമില്ലാത്തപ്പോൾ മകനും കരടിയാകാറുണ്ട്. എന്നാൽ ഈയിടെയായി രണ്ടുപേർക്കും തിരക്കായതോടെ ഒരാളെ കരടിയായി നിയമിച്ചു. കരടിവേഷം കെട്ടുന്നതിന് പ്രതിദിനം 500 രൂപയാണ് ഭാസ്‌കർ ഇയാൾക്ക് നൽകുന്നത്.

ഹൈദരാബാദിലെ ഒരു ചമയാലങ്കാര സ്ഥാപനത്തിൽ നിന്നാണ് ഭാസ്‌കർ കരടിവേഷം വാങ്ങിയത്. നാടകട്രൂപ്പുകൾക്ക് വസ്ത്രങ്ങൾ രൂപകൽപന ചെയ്തു കൊടുക്കുന്ന സ്ഥാപനമാണിത്. പതിനായിരം രൂപ വേഷത്തിനു മാത്രമായി ചെലവായെന്ന് ഭാസ്‌കർ പറയുന്നു. റെക്‌സിൻ കൊണ്ട് നിർമിച്ച ഈ വേഷം കടുത്ത ചൂടുള്ള ഈ വേനൽക്കാലത്ത് ധരിച്ചുകൊണ്ടു നടക്കുന്നത് ശ്രമകരമായ ജോലിയാണെന്നു ഭാസ്‌കർ പറയുന്നു. ചൂടാകുമ്പോൾ വേഷം ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടക്കുകയും ധരിക്കുന്നയാൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും തന്റെ കരടി വേഷം മാറൽ തന്ത്രം വളരെ മികവുറ്റതാണെന്ന് ഭാസ്‌കർ പറയുന്നു. കരടിവേഷം കണ്ട് പേടിച്ച് ശല്യമുണ്ടാക്കുന്ന മൃഗങ്ങൾ ഭാസ്‌കറിന്റെ പാടത്ത് കയറാറില്ലത്രേ.

ഭാസ്‌കറിന്റെ വിചിത്രമായ കഥ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. കരടിവേഷമൊക്കെ ഓക്കെയാണ്, പക്ഷേ അതു കണ്ട് യഥാർഥ കരടികളൊന്നും അടുത്തുവരാതെ സൂക്ഷിക്കാൻ ചിലർ ഭാസ്‌കറിനെ ഉപദേശിക്കുന്നുമുണ്ട്. തെലങ്കാനയിൽ നിന്നുള്ള ജയ്പാൽ റെഡ്ഡി എന്ന മറ്റൊരു കർഷകനും കുരങ്ങൻമാരെ പേടിപ്പിക്കാനായി പുതിയൊരു തന്ത്രം ചെയ്തിരുന്നു. തെലങ്കാനയിലെ സിർസിലയിൽ നിന്നുള്ള ജയ്പാൽ പക്ഷേ കരടിയെയല്ല, മറിച്ചൊരു കടുവയെയാണ് തന്റെ പാടത്ത് സ്ഥാപിച്ചത്. യഥാർഥ കടുവയോട് വളരെയേറെ സാമ്യമുള്ള ഒരു പാവക്കടുവയാണ് ഇത്. 

കഴിഞ്ഞ കുറേ വർഷങ്ങളായി തന്‌റെ കൃഷിഫലത്തിൽ നല്ലൊരു പങ്കും കുരങ്ങൻമാർ നശിപ്പിച്ചതോടെയാണ് ഈ പ്രതിവിധിയിലേക്കു ജയ്പാൽ തിരിഞ്ഞത്. കൂട്ടുകാരായ കർഷകരോട് കുരങ്ങൻമാരെ തടയാൻ എന്താണു മാർഗമെന്നു ചോദിച്ചപ്പോൾ വൈദ്യുത വേലി സ്ഥാപിക്കാനാണു പറഞ്ഞത്. എന്നാൽ കുരങ്ങൻമാരെ വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലാൻ തനിക്ക് ഇഷ്ടമല്ലെന്നും അതിനാലാണ് നിരുപദ്രവകരമായ ഈ മാർഗത്തിലേക്ക് തിരിഞ്ഞതെന്നും ജയ്പാൽ പറയുന്നു. ഏതായാലും വിദ്യ ഫലിച്ചു. പാടത്തു തുറിച്ചുനോക്കി നിൽക്കുന്ന കടുവയെ കണ്ട് പേടിച്ച് കുരങ്ങൻമാർ സ്ഥലം വിടാറാണ് പതിവ്. ഇത്തവണത്തെ വിളവ് തനിക്ക് ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് ജയ്പാൽ റെഡ്ഡിയും. 


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!