Breaking News
കൃഷിയിടത്തിലെ കുരങ്ങ് ശല്യം തുരത്താൻ കരടിവേഷം കെട്ടി കർഷകൻ

കൃഷിയിടത്തിൽ ശല്യമുണ്ടാക്കി വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാ കർഷകരുടെയും പേടിസ്വപ്‌നമാണ്. ഇവയെ പ്രതിരോധിക്കാനായി വൈക്കോൽ കോലങ്ങളും മറ്റു മാർഗങ്ങളുമൊക്കെ ഇന്ത്യയെ കർഷകർ കൃഷിയിടങ്ങളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു വിദ്യയുമായി വന്നിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള കർഷകനായ ഭാസ്‌കർ റെഡ്ഡി.
തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ നിന്നുള്ള ഭാസ്‌കർ റെഡ്ഡിക്ക് അവിടെ ഏക്കറുകണക്കിന് പാടമുണ്ട്. പാടം ഇപ്പോൾ വിളഞ്ഞുകിടക്കുകയാണ്. ഇതിൽ നിന്നുള്ള വരുമാനമാണ് ഭാസ്‌കറിന്റെ ജീവിതമാർഗം. എന്നാൽ പ്രദേശത്തുള്ള കുരങ്ങൻമാരുടെയും കാട്ടുപന്നികളുടെയും ശല്യം ഇവിടങ്ങളിൽ കൃഷിക്ക് വലിയൊരു പ്രതിസന്ധിയാണ്. ഇതിനെ മറികടക്കാനായാണ് കരടിവേഷം കെട്ടാൻ ഭാസ്‌കർ തീരുമാനിച്ചത്. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന സ്ലോത്ത് കരടിയുടെ വേഷമാണ് ഭാസ്‌കർ അണിയുന്നത്. വേഷം അണിഞ്ഞ ശേഷം പാടത്തുടനീളം റോന്തുചുറ്റും. ഭാസ്‌കറിന് സമയമില്ലാത്തപ്പോൾ മകനും കരടിയാകാറുണ്ട്. എന്നാൽ ഈയിടെയായി രണ്ടുപേർക്കും തിരക്കായതോടെ ഒരാളെ കരടിയായി നിയമിച്ചു. കരടിവേഷം കെട്ടുന്നതിന് പ്രതിദിനം 500 രൂപയാണ് ഭാസ്‌കർ ഇയാൾക്ക് നൽകുന്നത്.
ഹൈദരാബാദിലെ ഒരു ചമയാലങ്കാര സ്ഥാപനത്തിൽ നിന്നാണ് ഭാസ്‌കർ കരടിവേഷം വാങ്ങിയത്. നാടകട്രൂപ്പുകൾക്ക് വസ്ത്രങ്ങൾ രൂപകൽപന ചെയ്തു കൊടുക്കുന്ന സ്ഥാപനമാണിത്. പതിനായിരം രൂപ വേഷത്തിനു മാത്രമായി ചെലവായെന്ന് ഭാസ്‌കർ പറയുന്നു. റെക്‌സിൻ കൊണ്ട് നിർമിച്ച ഈ വേഷം കടുത്ത ചൂടുള്ള ഈ വേനൽക്കാലത്ത് ധരിച്ചുകൊണ്ടു നടക്കുന്നത് ശ്രമകരമായ ജോലിയാണെന്നു ഭാസ്‌കർ പറയുന്നു. ചൂടാകുമ്പോൾ വേഷം ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടക്കുകയും ധരിക്കുന്നയാൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും തന്റെ കരടി വേഷം മാറൽ തന്ത്രം വളരെ മികവുറ്റതാണെന്ന് ഭാസ്‌കർ പറയുന്നു. കരടിവേഷം കണ്ട് പേടിച്ച് ശല്യമുണ്ടാക്കുന്ന മൃഗങ്ങൾ ഭാസ്‌കറിന്റെ പാടത്ത് കയറാറില്ലത്രേ.
ഭാസ്‌കറിന്റെ വിചിത്രമായ കഥ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. കരടിവേഷമൊക്കെ ഓക്കെയാണ്, പക്ഷേ അതു കണ്ട് യഥാർഥ കരടികളൊന്നും അടുത്തുവരാതെ സൂക്ഷിക്കാൻ ചിലർ ഭാസ്‌കറിനെ ഉപദേശിക്കുന്നുമുണ്ട്. തെലങ്കാനയിൽ നിന്നുള്ള ജയ്പാൽ റെഡ്ഡി എന്ന മറ്റൊരു കർഷകനും കുരങ്ങൻമാരെ പേടിപ്പിക്കാനായി പുതിയൊരു തന്ത്രം ചെയ്തിരുന്നു. തെലങ്കാനയിലെ സിർസിലയിൽ നിന്നുള്ള ജയ്പാൽ പക്ഷേ കരടിയെയല്ല, മറിച്ചൊരു കടുവയെയാണ് തന്റെ പാടത്ത് സ്ഥാപിച്ചത്. യഥാർഥ കടുവയോട് വളരെയേറെ സാമ്യമുള്ള ഒരു പാവക്കടുവയാണ് ഇത്.
കഴിഞ്ഞ കുറേ വർഷങ്ങളായി തന്‌റെ കൃഷിഫലത്തിൽ നല്ലൊരു പങ്കും കുരങ്ങൻമാർ നശിപ്പിച്ചതോടെയാണ് ഈ പ്രതിവിധിയിലേക്കു ജയ്പാൽ തിരിഞ്ഞത്. കൂട്ടുകാരായ കർഷകരോട് കുരങ്ങൻമാരെ തടയാൻ എന്താണു മാർഗമെന്നു ചോദിച്ചപ്പോൾ വൈദ്യുത വേലി സ്ഥാപിക്കാനാണു പറഞ്ഞത്. എന്നാൽ കുരങ്ങൻമാരെ വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലാൻ തനിക്ക് ഇഷ്ടമല്ലെന്നും അതിനാലാണ് നിരുപദ്രവകരമായ ഈ മാർഗത്തിലേക്ക് തിരിഞ്ഞതെന്നും ജയ്പാൽ പറയുന്നു. ഏതായാലും വിദ്യ ഫലിച്ചു. പാടത്തു തുറിച്ചുനോക്കി നിൽക്കുന്ന കടുവയെ കണ്ട് പേടിച്ച് കുരങ്ങൻമാർ സ്ഥലം വിടാറാണ് പതിവ്. ഇത്തവണത്തെ വിളവ് തനിക്ക് ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് ജയ്പാൽ റെഡ്ഡിയും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്