Connect with us

Breaking News

ഇരിട്ടി പെരുമ്പറമ്പിൽ ശുദ്ധജലത്തിലെ കൂട് മത്സ്യത്തിന് ആവശ്യക്കാർ ഏറുന്നു

Published

on

Share our post

ഇരിട്ടി : ശുദ്ധജലത്തിലെ കൂട് മത്സ്യത്തിന് ആവശ്യക്കാർ ഏറുന്നു. പുഴയിൽനിന്ന്‌ പിടിച്ച് കൺമുന്നിൽ പിടക്കുന്ന മത്സ്യം ആവശ്യക്കാർക്ക് നല്കുന്നതിനുള്ള സൗകര്യമാണ് കൂട് മത്സ്യക്കൃഷിയെ സജീവമാക്കുന്നത്.

നാലുവർഷം മുൻപാണ് സംസ്ഥാനത്ത്‌ ആദ്യമായി മൂന്നുകോടി രൂപ ചെലവിൽ സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി മുഖേന പഴശ്ശി ജലാശയത്തിൽ ശുദ്ധജലാശയ മത്സ്യം വളർത്തൽ പദ്ധതി നടപ്പാക്കിയത്. ഗിഫ്റ്റ് തിലോപ്പിയ, കോമൺ കാർപ്പ് ഇനം മത്സ്യങ്ങളാണ് വളർത്തിയത്. പഴശ്ശി ജലാശയത്തിൽ ചെറിയ ഭാഗം ലീസിനെടുത്താണ് പൈലറ്റ് പദ്ധതിയെന്ന നിലയിൽ കൃഷിയാരംഭിച്ചത്. പദ്ധതി വിജയത്തിലെത്തിയതോടെ മലമ്പുഴ ഡാമിലും പദ്ധതി തുടങ്ങി. കൺമുന്നിൽ ചൂണ്ടിക്കാണിക്കുന്ന മീൻ തിരഞ്ഞെടുത്ത് വാങ്ങാമെന്ന സവിശേഷതയുള്ള ശുദ്ധജലാശയ മത്സ്യക്കൃഷി പദ്ധതി നല്ല സ്വീകാര്യത നേടിക്കഴിഞ്ഞു.

പഴശ്ശി ജലാശയത്തിലെ കൂട് മത്സ്യക്കൃഷിയിൽ 60,000-ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തിയെടുത്തത്. ഇവയെല്ലാം പൂർണ വളർച്ചയെത്തി വില്പനയ്ക്ക് തയ്യാറായി. പഴശ്ശിരാജാ മത്സ്യകർഷക സ്വയം സഹായസംഘം മുഖേനയാണ് നടത്തിപ്പ്. ആറുമാസം വളർച്ചയെത്തിയ മത്സ്യങ്ങളെയാണ് ജലാശയത്തിൽനിന്ന് തത്‌സമയം പിടിച്ച് തൂക്കി വിൽക്കുന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയോടുചേർന്ന് പെരുമ്പറമ്പിൽ മത്സ്യം വിൽപ്പനയ്ക്കായി പുഴക്കരയിൽ പ്രത്യേക സ്റ്റാൾ ഒരുക്കി.

കിലോയ്ക്ക് 200 രൂപ നിരക്കിലാണ് തിലോപ്പിയ വിൽക്കുന്നത്. മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. പി.എം.ദിവാകരൻ, എ.കെ.നാരായണൻ, പി.വി.വിനോദൻ എന്നിവർ സംസാരിച്ചു. മത്സ്യമാർക്കറ്റിൽ കടൽമത്സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാൽ നല്ല ഡിമാൻഡുണ്ടെന്ന് മത്സ്യക്കർഷക സ്വയം സഹായസംഘം ഭാരവാഹികളായ പി.എം.ദിവാകരൻ, എ.കെ.നാരായണൻ എന്നിവർ പറഞ്ഞു. ഫോൺ: 9645645006.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!