Connect with us

Kerala

കർഷകർക്ക് ഇനി എല്ലാം വിരൽത്തുമ്പിൽ; കൃഷി ഡേറ്റാ ഹബ്ബ് ഒരുങ്ങുന്നു

Published

on

Share our post

എടപ്പാൾ: കാർഷികവിവരങ്ങൾ ഒരു കുടക്കീഴിലാക്കി കൃഷി ഡേറ്റാ ഹബ്ബ് സജ്ജമാകുന്നു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വ്യത്യസ്ത കൃഷികളെയും കൃഷിരീതിയെയും സംസ്കാരത്തെയുമെല്ലാം ഒറ്റ ക്ലിക്കിൽ മനസ്സിലാക്കാനുതകുന്ന പദ്ധതി കൃഷിവകുപ്പാണ് ആവിഷ്കരിക്കുന്നത്. ഒരുകോടിയോളം രൂപ ചെലവിൽ ആവിഷ്കരിക്കുന്ന സംയോജിത കൃഷി വിവര ഡിജിറ്റൽ പ്ലാറ്റ്ഫോം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ കാർഷികവിളകളുടെ ഉത്പാദനവും വിപണനവും കൂടുതൽ ഊർജിതമാക്കാൻ കർഷകർക്കാകുമെന്നാണു പതീക്ഷ.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കൃഷി, വിള പരിപാലനം, അവരുപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്ന നിർമാണം തുടങ്ങി കർഷകർക്കാവശ്യമായ വിവരങ്ങളെല്ലാം ഹബ്ബിൽ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപഗ്രഹ സാങ്കേതികവിദ്യ നിർമിതബുദ്ധി (എ.ഐ.), പഴയകാലത്തെയും പുതിയകാലത്തെയും കാർഷിക അറിവുകളുള്ള മുതിർന്ന കർഷകരുടെ അനുഭവങ്ങൾ എന്നിവ ക്രിയാത്മകമായി സംയോജിപ്പിച്ചാണ് ഹബ്ബിലെ വിവരങ്ങൾ അപ്ഗ്രേഡ് ചെയ്യുക. കേന്ദ്ര-സംസ്ഥാന കാർഷിക പദ്ധതികളെക്കുറിച്ചുള്ള ഡിജിറ്റൽ വിവര വിതരണ ശൃംഖലയായും ഹബ്ബിനെ മാറ്റാനാണു ലക്ഷ്യം.

കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള ശാസ്ത്രീയമായ നിർദേശങ്ങൾ കൃഷിശാസ്ത്രജ്ഞർ യഥാസമയം കർഷകർക്ക് ഇതിലൂടെ ലഭ്യമാക്കും. സാർഷികവുത്തികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ചിത്രീകരിച്ച് ഡേറ്റാബേസിൽ ഉൾക്കൊള്ളിക്കുകയും കർഷകർക്ക് നേരിട്ട് അവ കണ്ട് വിവരങ്ങൾ ഉൾക്കൊള്ളാനാകും.

ഇന്ത്യ ഡിജിറ്റൽ സിസ്റ്റം ഓഫ് അഗ്രിക്കൾച്ചർ (ഐ.ഡി.ഇ.എ.) സംവിധാനവുമായി വിവരങ്ങൾ പങ്കുവെച്ച് മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് കേരളത്തിലെ കൃഷിരീതികൾ പരിചയപ്പെടാനും അവസരമുണ്ടാകും. സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ വഴി കർഷകർക്ക് ഹബ്ബിൽ കയറാനാകും. കേന്ദ്ര ഏജൻസിയായ നബാർഡ് കൺസൾട്ടൻസി സർവീസുമായി (നാബ്കോൺ) സഹകരിച്ച് കൃഷി ഐ.ടി. വിഭാഗം വിവരശേഖരണം നടത്തും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!