Connect with us

IRITTY

തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല

Published

on

Share our post

ഇരിട്ടി: മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹിൽടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂർ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. ഇപ്പോൾതന്നെ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

ഇവിടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലംകൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. വ്യൂ പോയന്റിലേക്കുള്ള റോഡ് ഉൾപ്പെടെ നിർമിച്ച് സഞ്ചാരികൾക്ക് എത്തുവാനുള്ള സൗകര്യമൊരുക്കിയാൽ, മച്ചൂർ മലയുടെ മുകളിൽനിന്നുള്ള കാഴ്ച ആർക്കും ഇഷ്ടപ്പെടുന്നദൃശ്യാനുഭവമാവും.

സമീപത്തെ നാല് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മയിലാടുംപാറ മോടികൂട്ടി വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാൽ മാലൂർ, പേരാവൂർ പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ കഴിയും. തില്ലങ്കേരി-മാലൂർ പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന മച്ചൂർ മലയിലേക്ക് റോഡ്-ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയാൽ അത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇടയാക്കും.

ഈ മലയിൽ തന്നെ ആരൂഢം റിസോർട്ടും പ്രവർത്തിക്കുന്നുണ്ട്. പുരളിമലയിലെ കുഴൽ കിണർ വിസ്മയം ജീവജലത്തിന്റെ അക്ഷയ പാത്രമായി ഒരു നാടിനാകെ ജല സ്രോതസ്സും അത്ഭുതവുമായി വർത്തിക്കുന്നതിനോടൊപ്പം നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഈ വിസ്മയം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മച്ചൂർ മലയിൽ എത്തുന്നവർക്ക് ഈ പ്രദേശങ്ങൾകൂടി കാണുവാനുള്ള സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.

യോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹിൽടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂർ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. ഇപ്പോൾതന്നെ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

ഇവിടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലംകൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. വ്യൂ പോയന്റിലേക്കുള്ള റോഡ് ഉൾപ്പെടെ നിർമിച്ച് സഞ്ചാരികൾക്ക് എത്തുവാനുള്ള സൗകര്യമൊരുക്കിയാൽ, മച്ചൂർ മലയുടെ മുകളിൽനിന്നുള്ള കാഴ്ച ആർക്കും ഇഷ്ടപ്പെടുന്ന ദൃശ്യാനുഭവമാവും. സമീപത്തെ നാല് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മയിലാടുംപാറ മോടികൂട്ടി വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാൽ മാലൂർ, പേരാവൂർ പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ കഴിയും.

തില്ലങ്കേരി-മാലൂർ പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന മച്ചൂർ മലയിലേക്ക് റോഡ്-ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയാൽ അത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇടയാക്കും. ഈ മലയിൽ തന്നെ ആരൂഢം റിസോർട്ടും പ്രവർത്തിക്കുന്നുണ്ട്. പുരളിമലയിലെ കുഴൽ കിണർ വിസ്മയം ജീവജലത്തിന്റെ അക്ഷയ പാത്രമായി ഒരു നാടിനാകെ ജല സ്രോതസ്സും അത്ഭുതവുമായി വർത്തിക്കുന്നതിനോടൊപ്പം നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഈ വിസ്മയം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മച്ചൂർ മലയിൽ എത്തുന്നവർക്ക് ഈ പ്രദേശങ്ങൾകൂടി കാണുവാനുള്ള സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.


Share our post

IRITTY

കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

Published

on

Share our post

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.


Share our post
Continue Reading

IRITTY

ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

Published

on

Share our post

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!