Kerala
ആയുഷ് അഖിലേന്ത്യാ അലോട്മെന്റ്: നടപടികൾ സെപ്‌റ്റംബർ ഒന്നിന് തുടങ്ങും

ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് നടപടികൾ സെപ്‌റ്റംബർ ഒന്നിന് aaccc.gov.in -ൽ ആരംഭിക്കും.
പ്രോഗ്രാമുകൾ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2023 റാങ്ക് അടിസ്ഥാനമാക്കി ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്., എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള അലോട്മെൻറുകളാണ് പ്രക്രിയയുടെ പരിധിയിൽവരുന്നത്.
ഈ പ്രോഗ്രാമുകളിലെ ഗവൺമെൻറ്, ഗവൺമെൻറ് എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കും ദേശീയസ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകളിലേക്കുമാണ് ഈ പ്രക്രിയ വഴി അലോട്മെൻറ്് നൽകുന്നത്.
രജിസ്ട്രേഷൻ: ആദ്യറൗണ്ട് അലോട്മെൻറിൽ പങ്കെടുക്കാൻ വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത്, രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവ ഓൺലൈൻ ആയി അടയ്ക്കാൻ സെപ്‌റ്റംബർ ഒന്നുമുതൽ സൗകര്യം ലഭിക്കും. നാലിന് ഉച്ചയ്ക്ക് രണ്ടുവരെ രജിസ്ട്രേഷൻ നടത്താം. തുക അടയ്ക്കാൻ വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.
ചോയ്സ് ഫില്ലിങ്: ഫീസടച്ചശേഷം, ചോയ്സ് ഫില്ലിങ് സെപ്‌റ്റംബർ രണ്ടുമുതൽ സെപ്‌റ്റംബർ നാലിന് രാത്രി 11.55 വരെ നടത്താം. ചോയ്സ് ലോക്കിങ് സൗകര്യം നാലിന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ഉണ്ടാകും. ലോക്കുചെയ്യുംവരെ, ഒരിക്കൽ നൽകിയ ചോയ്സുകൾ, എത്രതവണ വേണമെങ്കിലും മാറ്റി ക്രമീകരിക്കാം. ലോക്കുചെയ്തില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് ചോയ്സുകൾ ലോക്കുചെയ്യും.
അലോട്മെന്റ്
ആദ്യ റൗണ്ട് അലോട്മെൻറ് ഫലം സെപ്‌റ്റംബർ ഏഴിന് പ്രഖ്യാപിക്കും. അലോട്ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടാൻ, എട്ടുമുതൽ 13 വരെ സമയമുണ്ടാകും. രണ്ടാംറൗണ്ട് നടപടികൾ 20-ന് തുടങ്ങും. വിവിധ നടപടികളുടെ സമയപരിധി ഇങ്ങനെയാണ്: രജിസ്ട്രേഷൻ 24-ന് ഉച്ചയ്ക്ക് രണ്ടുവരെ, ഫീസ് അടയ്ക്കൽ 24-ന് വൈകീട്ട് അഞ്ചുവരെ, ചോയ്സ് ഫില്ലിങ് 21 മുതൽ 24 രാത്രി 11.55 വരെ, ചോയ്സ് ലോക്കിങ് 24-ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ.
രണ്ടാം അലോട്മെൻറ്് ഫലം 27-ന്. പ്രവേശനം 28 മുതൽ ഒക്ടോബർ അഞ്ചുവരെ.
റൗണ്ട് മൂന്ന് നടപടികൾ ഒക്ടോബർ 12-ന് തുടങ്ങും. സമയപരിധി ഇപ്രകാരം: രജിസ്ട്രേഷൻ 15-ന് ഉച്ചയ്ക്ക് രണ്ടുവരെ, ഫീസ് അടയ്ക്കൽ 15-ന് വൈകീട്ട് അഞ്ചുവരെ. ചോയ്സ് ഫില്ലിങ്, ലോക്കിങ് 15-ന് രാത്രി 11.55 വരെ. അലോട്മെൻറ്് -18, പ്രവേശന സമയപരിധി – 19 മുതൽ 26 വരെ.
മൂന്നാം റൗണ്ടിനുശേഷമുള്ള സ്ട്രേ വേക്കൻസി റൗണ്ടിൽ ഗവൺമെൻറ്്/എയ്ഡഡ് കോളേജുകളിലെയും കേന്ദ്ര സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ എന്നിവയിലെയും ഒറ്റപ്പെട്ട ഒഴിവുകൾ എ.എ.സി.സി.സി. ഓൺലൈൻ കൗൺസിലിങ് വഴി നികത്തും. ഒഴിവുകൾ ഒക്ടോബർ 30-ന് വൈകീട്ട് അഞ്ചുകഴിഞ്ഞ് പ്രസിദ്ധപ്പെടുത്തും. ഈ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ള, താത്‌പര്യമുള്ളവർ അതിനുള്ള സന്നദ്ധത എ.എ.എ.സി.സി. വെബ് സൈറ്റ് വഴി അറിയിക്കേണ്ടിവരും. ചോയ്സ് ഫില്ലിങ് 30 മുതൽ നവംബർ ഒന്നുവരെ. ചോയ്സ് ലോക്കിങ് ഒന്നിന് രാത്രി 11.55 വരെ. അലോട്മെന്റ് ഫലം നാലിന്. പ്രവേശനം നാലിനും 11-നും ഇടയ്ക്ക് നേടണം.
മൂന്നാം റൗണ്ടിനുശേഷം കല്പിത സർവകലാശാലകളിലെ ഒറ്റപ്പെട്ട ഒഴിവുകൾ അതതു സർവകലാശാലാ തലത്തിൽ നികത്തുന്നതിലേക്ക് (സ്ട്രേ വേക്കൻസി റൗണ്ട്), അർഹതയുള്ളവരുടെ ലിസ്റ്റ് സ്ഥാപനങ്ങൾക്ക് എ.എ.എ.സി.സി. നവംബർ ആറിന് കൈമാറും. കൗൺസിലിങ്, റിപ്പോർട്ടിങ് ഉൾപ്പെടെയുള്ള നടപടികൾ അവർ ആറിനും 18-നും ഇടയിൽ പൂർത്തിയാക്കണം. ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന തീയതി, എൻ.സി.ഐ.എസ്.എം./എൻ.സി.എച്ച്. പിന്നാലെ വിജ്ഞാപനം ചെയ്യും.
Kerala
കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമ വിലക്ക്

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
Kerala
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം: വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.
ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.
ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം
ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.
കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം
ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.
Kerala
മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്