Connect with us

Kerala

അപകടങ്ങള്‍ പതിയിരിക്കുമ്പോഴും കൂടല്‍ക്കടവിലേക്ക് സഞ്ചാരിപ്രവാഹം; തകൃതിയായ മീന്‍പിടുത്തം

Published

on

Share our post

പനമരത്തു നിന്ന് പതിനൊന്നുകിലോമീറ്റര്‍ മാറി പേര്യാമലയില്‍നിന്നു വരുന്ന മാനന്തവാടിപ്പുഴയും ബാണാസുരമലയില്‍ നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്ന ഇടത്താണ് കൂടല്‍ക്കടവ് തടയണ. കുറുവ ദ്വീപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടയണ കണാനും മീന്‍ പിടിക്കാനുമായി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. മാനന്തവാടി പുഴയും പനമരം പുഴയുമായി കബനി ഒത്തുചേരുന്ന സ്ഥലമായതിനാലാണ് ‘കൂടല്‍ കടവ്’ എന്ന പേര് വന്നത്.

കല്‍പ്പറ്റ-പനമരം-കൊയിലേരി വഴിയും, പനമരം-പുഞ്ചവയല്‍-ദാസനക്കര വഴിയും, മാനന്തവാടി-കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികള്‍ക്ക് കൂടല്‍ക്കടവിലേക്ക് എത്തിച്ചേരാന്‍ കഴിയും. കാണാന്‍ അതിമനോഹരമാണെങ്കിലും അപകടവും പതിയിരിക്കുന്നുണ്ട് കൂടല്‍ക്കടവില്‍. വെള്ളിയാഴ്ച മീന്‍പിടിക്കുന്നതിനിടെ ഒരാള്‍ മരിച്ചതോടെയാണ് കൂടല്‍ക്കടവിലെ അപകട സാധ്യത വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

തടയണയുടെ കെട്ടിടത്തിനുമുകളില്‍ ചീളുകള്‍ക്ക് മീതെ 13 കോണ്‍ക്രീറ്റ് സ്ലാബുകള്‍വെച്ചിരുന്നു. അവയില്‍ മൂന്നെണ്ണമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. ബാക്കിമുഴുവന്‍ നിലംപൊത്തിയിരിക്കുകയാണ്. നാലുവര്‍ഷംമുമ്പ് ഇവിടെ താത്കാലികമായി പലകകള്‍വെച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അതും കാണാനില്ല.

ഇവിടങ്ങളില്‍ ഒരു മീറ്ററിലധികം വിസ്താരത്തിലുള്ള വിടവുകളാണ്. ഇത് ചാടിക്കടന്നാണ് സഞ്ചാരികളും മീന്‍പിടിത്തക്കാരും തടയണയുടെ അക്കരെയെത്തുന്നത്. ശക്തമായ കുത്തൊഴുക്കില്‍ കാലൊന്നുതെറ്റിയാല്‍ താഴെവീഴും. ഇവിടമാകെ പാറക്കല്ലുകളാണ്. കല്ലില്‍ തലയിടിച്ച് വലിയ അപകടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് പരിസരവാസികള്‍ പറയുന്നു.

മീന്‍പിടിത്തം തകൃതി: സുരക്ഷയില്ല

ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് കൂടല്‍ക്കടവ് തടയണയിലും പരിസരങ്ങളിലും മീന്‍പിടിത്തം തകൃതിയായി നടക്കുന്നത്. പുഴയില്‍നിന്ന് മീന്‍പിടിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും തടയണയ്ക്ക് മുകളിലും പുഴയോരങ്ങളിലും മീന്‍പിടിത്തക്കാരുടെ നീണ്ടനിരയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെയുള്ളവര്‍ ചൂണ്ടയും കൊത്തുവലയുമായി എത്തുന്നുണ്ട്. മതിയായ സുരക്ഷയില്ലാതെയുള്ള മീന്‍പിടിത്തം അപകടസാധ്യത ഉയര്‍ത്തുകയാണ്. അയല്‍ജില്ലകളിലും ദൂരദിക്കുകളിലും ഉള്ളവരാണ് ഇവിടെയെത്തി മീന്‍പിടിത്തത്തില്‍ സജീവമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സഞ്ചാരികളുടെ ഒഴുക്ക്

ദിവസങ്ങള്‍ കടന്നുപോകുന്തോറും കൂടല്‍ക്കടവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ വന്‍വര്‍ധനയാണ്. പാതിരി വനാതിര്‍ത്തോടുചേര്‍ന്നുള്ള പുഴയുടെ ദൃശ്യഭംഗിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒരിക്കലെത്തുന്നവര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാവുകയാണ് പതിവ്.

നാലുപേരുടെ ജീവന്‍ പൊലിഞ്ഞു

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നാലുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. രണ്ടുവര്‍ഷംമുമ്പ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വര്‍ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുങ്ങിമരിച്ചതായിരുന്നു ഒടുവിലുള്ള അപകടമരണം. 2019-ല്‍ കൂടല്‍ക്കടവ് തടയണയില്‍ കുളിക്കുന്നതിനിടെ കാട്ടിക്കുളം സ്വദേശിയായ ഒന്‍പതാംക്ലാസുകാരന്‍ മരിച്ചിരുന്നു. തൊട്ടുമുന്നിലെ വര്‍ഷം മീന്‍പിടിക്കുന്നതിനിടെ ഒരു ആദിവാസിയുവാവും അപകടത്തില്‍പ്പെട്ട് മരിച്ചു.

പരാതിപ്പെട്ടിട്ടും നടപടിയില്ല

സുരക്ഷയില്ലാത്ത തടയണയില്‍ മീന്‍പിടിത്തക്കാരുടെയും സഞ്ചാരികളുടെയും വരവ് അധികമായതോടെ നാട്ടുകാര്‍ നിരന്തരം പരാതിപ്പെടാറുണ്ട്. പോലീസ് ഇടയ്‌ക്കെല്ലാം സ്ഥലത്തെത്തി എല്ലാവരെയും തുരത്താറുണ്ട്. എന്നാല്‍, വനംവകുപ്പോ, ടൂറിസംവകുപ്പോ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇവിടെനിന്ന് ഇഷ്ടംപോലെ മത്സ്യം ലഭിക്കുന്നതിനാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മീന്‍പിടിത്തം സജീവമാണ്.

ഇവിടെ തടയണ നിര്‍മിക്കുന്നതിനു മുന്‍പും പിന്‍പും മീന്‍പിടിത്തക്കാര്‍ നിത്യസന്ദര്‍ശകരാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുസംവിധാനവുമില്ല. തടയണയുടെ മറുഭാഗത്തുള്ള വനത്തില്‍നിന്ന് കാട്ടാനകള്‍ വെള്ളംകുടിക്കാന്‍ പതിവായി ഇവിടെയെത്താറുണ്ട്. അടുത്തകാലത്തായി പാറകള്‍ക്ക് മുകളില്‍ മുതലകളെയും കാണുന്നുണ്ട്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!