Connect with us

Kerala

ഓണം അവധിക്ക് ഉല റെയിൽ വീണ്ടും കേരളത്തിൽ

Published

on

Share our post

കോഴിക്കോട്‌ : കേരളത്തിൽനിന്ന്‌ ഓണം അവധി സ്പെഷ്യൽ ആയി ഇന്ത്യൻ റെയിൽവേ ഉല റെയിൽ വിനോദയാത്ര ഒരുക്കുന്നു. മൈസൂർ, ബേലൂർ, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കൽ, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കുന്ന എട്ട് ദിവസ യാത്രയാണ്‌. ആഗസ്‌ത്‌ 23 ന്‌ കേരളത്തിൽനിന്ന്‌ തുടങ്ങി ഗോവയിൽ ഓണാഘോഷത്തിന് ശേഷം 30ന്‌ തിരികെ എത്തും. തേർഡ് എസി, സ്ലീപ്പർ ക്ലാസ്‌, പാൻട്രി കാർ, ഡെയിനിങ് കാർ അടങ്ങുന്ന പുത്തൻ കോച്ചുകളോടുകൂടിയ ഉല റെയിൽ കേരളത്തിൽനിന്നും സംഘടിപ്പിക്കുന്ന അഞ്ചാമത് യാത്രയാണ് വെക്കേഷൻ സ്പെഷ്യൽ ഓണം ബൊണാൻസാ.

ദക്ഷിണേന്ത്യൻ ഭക്ഷണം, കാഴ്‌ചകൾ കാണാനുള്ള വാഹനം, താമസം, ടൂർ മാനേജർ, കോച്ച് സുരക്ഷ, ട്രാവൽ ഇൻഷുറൻസ്, എൽ.ടി.സി. ക്ലെയിം ചെയ്യുന്നതിനാവശ്യമായ ബിൽ എന്നീ സൗകര്യം ലഭ്യമാണ്‌. കംഫോർട്ട്‌, ഇക്കോണമി, ബഡ്ജറ്റ് എന്നീ വിഭാഗങ്ങൾ തിരഞ്ഞെടുക്കാം 7800 രൂപ മുതലാണ് നിരക്കുകൾ.   

കേരളത്തിൽനിന്ന്‌ ബുക്ക് ചെയ്യുന്നവർക്ക്‌ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ റെയിൽവേ സ്റ്റേഷനുകളിൽനിന്നും കയറാം. കൂടുതൽ വിവരങ്ങൾക്കും ബുക്ക്‌ ചെയ്യാനും ട്രാവൽ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നീ ഓഫിസുകളുമായോ ഓൺലൈൻ ബുക്കിങ്ങിന് raitloursim.com എന്ന സൈറ്റിലോ 8956500600 എന്ന നമ്പറിലോ ബന്ധപ്പെടാം.


Share our post

Kerala

ഗവിക്ക് യാത്രപോയ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് ഡൗണായി; കാടിനുള്ളിൽ 38 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

Published

on

Share our post

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പാക്കേജ് ടൂറിന് പോയ ബസ് കേടായി. ഗവിക്ക് യാത്ര പോയ വിനോദസഞ്ചാരികൾ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നു. രാവിലെ 11 മണിക്ക് വിവരം അറിയിച്ചിട്ടും പകരം ബസ് ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.സ്ത്രീകളും കുട്ടികളുമടക്കം 38 വിനോദ സഞ്ചാരികളും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. പത്തനംതിട്ടയിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം ഗവിയിലേക്കുള്ള യാത്രയായിരുന്നു. മൂഴിയാറിലെത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആയത്. ഈ മേഖല ഉൾവനപ്രദേശമാണ്. വനാതിർത്തി കടന്ന് പതിഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ തന്നെ യഥാസമയം വിവരം വകുപ്പ് അധികൃതരെ അറിയിക്കുന്നതിനും കാലതാമസം നേരിട്ടുവെന്നാണ് വിവരം. പതിനൊന്ന് മണിയോടെ വിവരം കെഎസ്ആർടിസി അധികൃതരെ അറിയിച്ചെങ്കിലും പകരം ബസ് എത്തിച്ച് ആളുകളെ കൊണ്ടുപോകാനുള്ള ക്രമീകരണം ഇതുവരെ ആയിട്ടില്ലെന്നാണ് വിവരം. വാഹനം പുറപ്പെട്ടുവെന്നാണ് പത്തനംതിട്ട കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയാണ് ബസ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ പകുതിയിലേറെയും ഉൾവനപ്രദേശമാണ്.


Share our post
Continue Reading

Kerala

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് നാടിന് സമർപ്പിക്കും

Published

on

Share our post

തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൻറെ കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖം അധികൃതർക്ക് ലഭിച്ചു. കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. എങ്കിലും ഔദ്യോഗിക സമർപ്പണത്തിനായി കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.


Share our post
Continue Reading

Kerala

മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല; ഹൈക്കോടതി

Published

on

Share our post

തിരുവനന്തപുരം: മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം. ശ്രേയ കേസര്‍വാണിയുടെയും ഭര്‍ത്താവിന്റെയും ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്. റിട്ട് ഹരജിയില്‍ ഇപ്പോള്‍ ഉത്തരവിടേണ്ട ആവശ്യമില്ല. ഭീഷണിയില്ലാത്ത ദമ്പതികള്‍ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണം. ഗൗരവകരമായ ഭീഷണി ദമ്പതികള്‍ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകള്‍ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയ യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!