ഭീമമായ ശമ്പള വർധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയിൽ ഇടണ്ട, വൈദ്യുതി നിരക്ക് കൂട്ടലിന് സ്‌റ്റേ

Share our post

തിരുവനന്തപുരം: കെടുകാര്യസ്ഥത,​ ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.

വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല.

നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതൽ വർദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടൽ.സർക്കാർ അനുമതിയില്ലാതെ 2021ൽ ശമ്പളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വൻ കടത്തിലായതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വർഷാവ‌ർഷം നിരക്ക് കൂട്ടി ജനത്തെപ്പിഴിഞ്ഞാണ് നഷ്ടം നികത്തുന്നത്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിനെക്കാൾ വൻ ശമ്പളം നൽകുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ ഇടപെടണമെന്നും സി.എ.ജി നിർദ്ദേശിച്ചിരുന്നു.ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങൾക്ക് നൽകുന്നത്.

ഇതിൽ 15 ദശലക്ഷം യൂണിറ്റാണ് ഉൽപാദനം. ബാക്കി കുറഞ്ഞ നിരക്കിൽ കേന്ദ്രഗ്രിഡിൽ നിന്നും ലാഭകരമായ നിരക്കിൽ ദീർഘകാല കരാറിലൂടെയും ലഭിക്കുന്നു. ഇതിലും കൂടുതൽ വാങ്ങേണ്ടിവന്നാൽ ചെലവ് തൊട്ടടുത്ത മാസം സർചാർജ്ജായി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം വഴി നഷ്ടമില്ല.

ശമ്പള വർദ്ധനയ്ക്കൊപ്പം പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും നഷ്ടം വരുത്തിവച്ചു.പെൻഷൻ ഫണ്ട് കെടുകാര്യസ്ഥത

*40,​000 പേർക്കാണ് ബോർഡ് പെൻഷൻ നൽകുന്നത്.

*240കോടി പ്രതിമാസച്ചെലവ്.

*ബാദ്ധ്യത 35,824 കോടി

* എംപ്ലോയീസ് മാസ്റ്റർ പെൻഷൻ ആൻഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റ് രൂവത്കരിക്കാൻ 2013ൽ വിയവസ്ഥയുണ്ടാക്കി

* അന്ന് 7584 കോടി യായിരുന്നു ബാദ്ധ്യത.

* 35% സർക്കാരും 65% ബോർഡും വഹിക്കാനും തീരുമാനിച്ചു

* ഇതിന്റെ അടിസ്ഥാനത്തിൽ 10 വർഷത്തേക്ക് ഡ്യൂട്ടി ഇനത്തിൽ പിരിക്കുന്ന തുകയ്ക്ക് സർക്കാർ ഇളവുനൽകി

* ഇതും ബോർഡിന്റെ വിഹിതം കണ്ടെത്താൻ 7060 കോടിയുടെ കടപ്പത്രം വഴിയുള്ള പണവും പെൻഷൻ   ഫണ്ടിലെത്തിയില്ലകേന്ദ്ര നയം,​ ട്രൈബ്യൂണൽ ഉത്തരവ് പാലിക്കുന്നില്ല

* വിതരണച്ചെലവിന്റെ ശരാശരി കണക്കാക്കി താരിഫ് നിശ്ചയിച്ചിരിക്കുന്നതിനെതിരെയാണ് ഹർജി

* 2003ലെ വൈദ്യുതി നിയമത്തിലെ വ്യവസ്ഥകളും കേന്ദ്രത്തിന്റെ താരിഫ് നയവും പരിഗണിക്കുന്നില്ല

*വോൾട്ടേജ് അടിസ്ഥാനത്തിൽ വിതരണച്ചെലവ് കണക്കാക്കിയാണ് താരിഫ് നിശ്ചയിക്കേണ്ടത്

* ക്രോസ് സബ്‌സിഡി കുറയ്ക്കണമെന്ന അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവും പാലിച്ചിട്ടില്ല

* ഉത്തരവ് നടപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കി543 കോടിശമ്പള     വർദ്ധനയിൽഅധിക ബാദ്ധ്യത31 പൈസശമ്പള ബാദ്ധ്യത നികത്താൻയൂണിറ്റിന് കൂട്ടേണ്ടി വരിക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!