Connect with us

Kerala

ഉമ്മൻചാണ്ടിയുടെ തീരുമാനം അട്ടിമറിച്ചു; മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാർഥി

Published

on

Share our post

തിരുവനന്തപുരം : യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തെ അട്ടിമറിച്ച്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥി. തിങ്കൾ രാത്രി തുടങ്ങി ചൊവ്വ പുലർച്ചെവരെ നടന്ന ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിനു ശേഷമാണ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌. ഉമ്മൻചാണ്ടി നിർദേശിച്ച ജെ.എസ്‌. അഖിലിനെ ഒഴിവാക്കിയാണ്‌ വി.ഡി. സതീശന്റെയും ഷാഫി പറമ്പിലിന്റെയും താൽപ്പര്യപ്രകാരം രാഹുലിനെ സ്ഥാനാർഥിയാക്കിയത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള നാമനിർദേശം നൽകാനുള്ള സമയം ബുധനാഴ്‌ച അവസാനിക്കും. സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, ജെ.എസ്‌. അഖിൽ, കെ.എം. അഭിജിത്ത്‌ എന്നിവരുമായി എം.എം. ഹസ്സൻ, കെ.സി. ജോസഫ്‌, ബെന്നി ബെഹനാൻ, പി.സി. വിഷ്‌ണുനാഥ്‌ എന്നിവർ നടത്തിയ ചർച്ച പുലർച്ചെ മൂന്നരയ്‌ക്ക്‌ തീരുമാനമാകാതെ പിരിഞ്ഞു. രാവിലെ ഒമ്പതരയോടെ രാഹുലിനെ സ്ഥാനാർഥിയാക്കുന്ന തീരുമാനം വന്നു.

ഉമ്മൻചാണ്ടിയുടെ നോമിനിയായാണ്‌ കഴിഞ്ഞ തവണ ഷാഫി പറമ്പിൽ പ്രസിഡന്റായത്‌. കെ. സുധാകരനും സതീശനും പാർടി പിടിച്ചതോടെ ഷാഫി മറുകണ്ടം ചാടി. ഔദ്യോഗികമായി എ ഗ്രൂപ്പ്‌ എന്ന്‌ പറയുമ്പോഴും സതീശൻ പക്ഷത്തോട് ചേർന്നുള്ള നിലപാടാണ്‌ കഴിഞ്ഞ കുറച്ചുനാളായി ഷാഫി സ്വീകരിക്കുന്നത്‌. ഇതിനൊപ്പം നിൽക്കുന്നയാളെന്നതാണ്‌ രാഹുലിന്‌ നേട്ടമായത്‌.

ഐ ഗ്രൂപ്പിൽനിന്ന്‌ ചെന്നിത്തലയുടെ നോമിനിയായി അബിൻ വർക്കിയും കെ.സി. വേണുഗോപാലിന്റെ അനുയായി ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും. പുതിയ സാഹചര്യത്തിൽ എ ഗ്രൂപ്പിൽനിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌.പി. അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ ഗ്രൂപ്പിൽനിന്ന്‌ മത്സരിക്കുക. എ ഗ്രൂപ്പിൽനിന്നുള്ള പരമാവധി വോട്ടുകൾ നേടി രാഹുലിന്റെ പരാജയമുറപ്പാക്കുകയാണ്‌ വിമതരുടെ ലക്ഷ്യം.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!