Connect with us

Kerala

സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര; അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാക്കാനൊരുങ്ങി കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ

Published

on

Share our post

ജാതി-മത വിവേചനമില്ലാതെ കർണാടക കോൺഗ്രസ് സർക്കാർ തങ്ങളുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 224-ൽ 135 സീറ്റുകളും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

അന്ന് ഈ പദ്ധതികൾ നടപ്പിലാക്കാൻ ഏകദേശം 50,000 കോടി രൂപ വാർഷിക ചെലവ് വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. “ജാതി-മത വിവേചനമില്ലാതെ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചതായി” മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഗൃഹജ്യോതി

എല്ലാ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന ലക്ഷ്യത്തോടെയുള്ള ഗൃഹജ്യോതി പദ്ധതിയാണ് മന്ത്രിസഭയുടെ ആദ്യത്തെ പദ്ധതിയെന്നും സിദ്ധരാമയ്യ അറിയിച്ചു. ജൂലൈ 1 മുതൽ എല്ലാ മാസവും എല്ലാ കുടുംബങ്ങൾക്കും ഗൃഹജ്യോതിയുടെ കീഴിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും.

12 മാസത്തെ ശരാശരി ഉപഭോഗം കണക്കാക്കുകയും തുടർന്ന് 10 ശതമാനം കിഴിവ് നൽകുകയും ചെയ്യും. ഒരു വീട്ടില്‍ 200 യൂണിറ്റില്‍ കുറവ് വെെദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന് പണം നല്‍കേണ്ടതുമില്ല.

ഗൃഹ ലക്ഷ്മി

സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ സഹായം നൽകുന്ന പദ്ധതിയാണ്. ഇതിനായി സ്ത്രീകൾ അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ആധാർ കാർഡ്, കുടുംബനാഥനെ നിർണ്ണയിക്കുന്നതിനുള്ള അപേക്ഷ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

കൂടാതെ ജൂൺ 15 നും ജൂലൈ 15 നും ഇടയിൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ശേഷം ആഗസ്ത് 15-നകം ഡാറ്റ പ്രോസസ്സ് ചെയ്ത ശേഷം സ്‌കീം ആരംഭിക്കുകയും ഫണ്ട് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും സർക്കാർ അറിയിച്ചു. ഈ പദ്ധതി ബി.പി.എൽ, എ.പി.എൽ കുടുംബങ്ങൾക്കും പ്രയോജനപ്പെടുത്താം.

ഗൃഹലക്ഷ്മി പദ്ധതി ജൂണിൽ ആരംഭിക്കാൻ ആണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ആധാർ കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതുമൂലമാണ് നീണ്ടുപോയതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അന്ന ഭാഗ്യ

ഒരു കുടുംബത്തിലെ ബി.പി.എൽ വിഭാഗത്തിലെ ഓരോ അന്ത്യോദയ കാർഡുടമകൾക്കും ജൂലൈ 1 മുതൽ 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധത്തിയാണ് അന്ന ഭാഗ്യ. ഇതിനു മുൻപ് കോൺ​ഗ്രസ് സർക്കാർ 7 കിലോ അരി വീതം നൽകിയിരുന്നു, ഇത് മുൻ ബി.ജെ.പി സർക്കാർ 5 കിലോയായി കുറച്ചിരുന്നു.

ശക്തി

ജൂൺ 11 മുതൽ കർണാടകയിലെ എസി ബസുകൾ, എസി സ്ലീപ്പർ ബസുകൾ, മറ്റ് ആഡംബര ബസുകൾ എന്നിവ ഒഴികെയുള്ള പൊതുഗതാഗത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതാണ് ശക്തി പദ്ധതി. ഏറെ പ്രതീക്ഷയോടെ കോൺ​ഗ്രസ് കാത്തിരിക്കുന്ന പദ്ധതിയാണിത്. ബി.എം.ടി.സി, കെ.എസ്ആർ.ടിസി ബസുകളിലും ഈ ആനുകൂല്യം ലഭിക്കും. കെ.എസ്ആർടിസിയിൽ 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കും ബാക്കി സ്ത്രീകൾക്കുമായി സംവരണം ചെയ്യുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

യുവ നിധി

ബിരുദ വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 3,000 രൂപയും ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവ നിധി. ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഉൾപ്പെടെ ലിംഗഭേദ, ജാതി, മത, ഭാഷ വിവേചനമില്ലാതെ എല്ലാ വിദ്യാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും.

അതേസമയം ഇതൊരു ചരിത്ര ദിനമാണെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രതികരിച്ചു.

കൂടാതെ അന്നഭാഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട്, കർണാടകയ്ക്ക് അരി നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോടും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എഫ്‌സിഐ) അഭ്യർത്ഥിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ. എച്ച് മുനിയപ്പയും അറിയിച്ചു.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!