Connect with us

Kerala

കൊല്ലത്ത്‌ 1899 സർക്കാർ സ്ഥാപനത്തിലും 609 സ്‌കൂളിലും കെ ഫോൺ കണക്‌ഷൻ

Published

on

Share our post

കൊല്ലം : എൽ.ഡി.എഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കു പുറമേ വീടുകളിലും സ്‌കൂളുകളിലും കെ. ഫോൺ എത്തി. ആദ്യഘട്ടം ബി.പി.എൽ വിഭാഗത്തിലെ 76 വീട്ടിലാണ് സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്നത്‌.

കെ.എസ്‌.ഇ.ബിയും കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ കെ.എസ്‌.ഇ.ബി സബ്‌ സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. സർക്കാർ –- അർധ സർക്കാർ സ്ഥാപനങ്ങൾക്കും പിന്നാക്ക മേഖലകളിലെ 20ലക്ഷം കുടുംബങ്ങൾക്കും സൗജന്യ അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും സേവനം ലഭിക്കും.

ആദ്യഘട്ടം 
1100 കണക്‌ഷൻ

ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിലെ നൂറുപേർക്ക് വീതം 1100 കണക്‌ഷനാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുവരെ 877കുടുംബങ്ങൾ കണക്‌ഷന്‌ അർഹത നേടിയ പട്ടികയിലുണ്ട്‌. ചടയമംഗലം- 127, ചാത്തന്നൂർ- 120, ചവറ- 75, ഇരവിപുരം- 15, കരുനാഗപ്പള്ളി-105, കൊല്ലം-32, കൊട്ടാരക്കര-100, കുണ്ടറ-96, കുന്നത്തൂർ-107, പുനലൂർ–-100 എന്നിങ്ങനെയാണ്‌ ഇതുവരെ തെരഞ്ഞെടുത്തവരുടെ എണ്ണം.

1899 ഓഫീസിൽ

ജില്ലയിൽ കെ ഫോണുമായി ബന്ധിപ്പിക്കേണ്ട 2065 ഓഫീസിൽ 1899 എണ്ണത്തിനും കണക്‌ഷൻ നൽകിക്കഴിഞ്ഞു. 1413 ഓഫീസ്‌ കൂടി കെ ഫോൺ പരിധിയിലാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു.

609 സ്‌കൂളിൽ

കെ ഫോണിൽ ഫുൾ റേഞ്ചിലാണ്‌ ജില്ലയിലെ സ്‌കൂളുകൾ. 609 സ്‌കൂളിൽ സേവനം ലഭ്യമായി. കേബിളുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ 756 സ്‌കൂളിൽ 609 എണ്ണത്തിന്‌ കണക്‌ഷൻ നൽകി. 796 സ്‌കൂളാണ്‌ ആദ്യഘട്ടം കെ ഫോൺ കണക്‌ഷന്‌ അർഹത നേടിയിട്ടുള്ളത്‌. അടുത്ത ഘട്ടത്തിൽ 579 സ്‌കൂളിന്‌ കണക്‌ഷൻ നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു.

ഒപ്‌റ്റിക്കൽ​ 
ഗ്രൗണ്ട് വയർ 188.58 
കിലോമീറ്ററിൽ

കെ.എസ്‌.ഇ.ബിയുടെ ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുള്ള ഒപ്‌റ്റിക്കൽ​ ഗ്രൗണ്ട് വയർ സ്ഥാപിക്കൽ 100 ശതമാനം പൂർത്തിയായി. ജില്ലയിൽ ആകെ സ്ഥാപിക്കേണ്ട 188.58 കിലോമീറ്ററും പൂർത്തിയായി. വൈദ്യുതി തൂണുകളിലൂടെയുള്ള എഡി.എസ്എസ് ഒ.എഫ്സി കേബിളുകൾ 94ശതമാനവും സ്ഥാപിച്ചു. 2006.9 കിലോമീറ്ററിൽ 1885.3 കിലോമീറ്റർ സ്ഥാപിച്ചുകഴിഞ്ഞു. 26 പോപുകളിൽ (പോയിന്റ് ഓഫ് പ്രസൻസ്) 25 പൂ‍ർത്തിയായി.

കുണ്ടറ 
പ്രധാന കേന്ദ്രം

കെ.എസ്‌.ഇ.ബി കുണ്ടറ 220 കെവി സബ് ‌സ്റ്റേഷനാണ്‌ കെ. ഫോണിന്റെ ജില്ലയിലെ പ്രധാന കണക്‌ഷൻ കേന്ദ്രം (കോർ പോപ്‌). അമ്പലപ്പുറം, അഞ്ചൽ, ആയൂർ, ചെങ്ങമനാട്‌, ഇടമൺ, പാരിപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലാണ്‌ അഗ്രിഗേഷൻ പോപ്‌‌. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക്‌ (പ്രീ അഗ്രിഗേഷൻ) കണക്‌ഷൻ നൽകുക.


Share our post

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Kerala

ലഹരിവേട്ട: പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ

Published

on

Share our post

തിരുവനന്തപുരം: ലഹരിവേട്ടയ്ക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാർശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സർക്കാരിനു നൽകിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി ഒരു എൻഫോഴ്‌സ്‌മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാർശയുണ്ട്.കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്‌പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മിഷണർക്കു കീഴിൽ വരുന്നതാണ് ഒരോ സബ് ഡിവിഷനും.ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിയിടപാടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാൻ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാൻ ശ്രമിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!