Kerala
ഓഗസ്റ്റ് മുതല്‍ കര്‍ണാടകയില്‍ വീട്ടമ്മമാര്‍ക്ക് ₹ 2000, ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, ഗൃഹനാഥകള്‍ക്ക് പ്രതിമാസ വേതനം തുടങ്ങിയ അഞ്ചിന വാഗ്ദാനങ്ങളാണ് നടപ്പാക്കുന്ന്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിശദമായ ചര്‍ച്ചനടത്തി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അധികാരത്തില്‍ വന്ന് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
.ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15നാണ് പ്രാബല്യത്തില്‍ വരിക. എല്ലാ വീടുകളിലേയും ഗൃഹനാഥമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ ഓണ്‍ലൈനിലൂടെ ഇതിനായി അപേക്ഷകള്‍ നല്‍കാം.
ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഗുണഭോക്താക്കള്‍ നല്‍കേണ്ടത്. ഇത് ബിപിഎല്ലുകാര്‍ക്ക് മാത്രമല്ല എല്ലാവര്ക്കും ലഭ്യമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിനകം ഏതെങ്കിലും സാമൂഹിക പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗൃഹനാഥകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.
.അന്നഭാഗ്യ പദ്ധതി ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബിപിഎല്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും പത്ത് കിലോ അരി വീതം മാസം സൗജന്യമായി ഈ പദ്ധതിയിലൂടെ ലഭിക്കും.
.സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നല്കുന്ന പദ്ധതി ജൂണ്‍ 11 മുതലാണ് പ്രാബല്യത്തില്‍ വരിക. സ്ത്രീ യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ മാത്രമേ സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. അന്തര്‍ സംസ്ഥാന യാത്രകള്‍ ഈ പദ്ധതി പ്രകാരം അനുവദിക്കില്ല. എസി ബസുകളില്‍ ഈ ആനുകൂല്യം അനുവദിക്കില്ല. വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്ര ആനുകൂല്യം ലഭിക്കും.
കര്‍ണാടക ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയ്ക്കായി മാറ്റിവെയ്ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബാക്കി 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്ക്ക് ആയിരിക്കും. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ആളില്ലെങ്കില്‍ പുരുഷന്മാര്ക്ക് അത് ഉപയോഗിക്കാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
.യുവനിധി പദ്ധതി: 2022-23ല്‍ ബിരുദം നേടിയ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് 3000 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും രജിസ്റ്റര്‍ ചെയ്ത് 24 മാസം വരെ ലഭിക്കും. അതിനിടയില്‍ ഇവര്‍ ഒരു ജോലി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ നല്കുന്ന ഈ പ്രതിമാസ തൊഴിലില്ലാ വേതനം നിര്‍ത്തും.
.200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന ഗൃഹജ്യോതി പദ്ധതി ജൂലായ് ഒന്ന് മുതല്‍ തുടങ്ങും. ജൂലായ് വരെയുള്ള കുടിശ്ശിക ഉപഭോക്താക്കള്‍ തിരിച്ച് അടയ്ക്കേണ്ടത് ഉണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഗാര്‍ഹിക തലത്തിലുള്ള വാര്‍ഷിക ഉപഭോഗത്തെ ആശ്രയിച്ചാണ് ഈ ആനൂകല്യം ലഭിക്കുക. പ്രതിമാസ ശരാശരി കണക്കാക്കി അതില്‍ 10 ശതമാനം അധികമായി ചേര്‍ക്കും, അന്തിമ കണക്ക് 200 യൂണിറ്റില്‍ താഴെ ആണെങ്കില്‍ വൈദ്യുതി ബില്‍ നല്‍കേണ്ടതില്ല.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്