India
ഉറപ്പുള്ള നിര്‍മിതി, 5000 എം.എ.എച്ച് ബാറ്ററി; നോക്കിയ സി22, 10000 യില്‍ താഴെ നല്ലൊരു ഓപ്ഷന്‍

എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22. 10000 രൂപയില്‍ താഴെ നിരക്കില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ട ബജറ്റ് സ്മാര്‍ട്‌ഫോണ്‍ സീരീസ് ആണ് നോക്കിയ സി സീരീസ്. ഈ പരമ്പരയിലേക്ക് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22.
പ്രധാനമായും ദൈര്‍ഘ്യമേറിയ ബാറ്ററിയും ഈടുനില്‍ക്കുന്ന ബോഡിയുമാണ് നോക്കിയ ഈ ഫോണില്‍ നല്‍കുന്ന വാഗ്ദാനം. പോളി കാര്‍ബണേറ്റ് യുണിബോഡി ഡിസൈനും ഉറപ്പുള്ള ഡിസ്‌പ്ലേ, ഐപി52 പ്രൊട്ടക്ഷന്‍ റേറ്റിങ് എന്നിവയും ഫോണില്‍ കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
ഫോണിന്റെ സവിശേഷതകള്‍
7999 രൂപയില്‍ വില ആരംഭിക്കുന്ന ഫോണിന് 4ജിബി (2ജിബി + 2ജിബി വെര്‍ച്വല്‍ റാം), 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) എന്നീ രാം വേരിയന്റുകളില്‍ 64ജിബി ഇന്റേണല്‍ സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് (256ജിബി അധിക മെമ്മറി സപ്പോര്‍ട്ട്) നോക്കിയ സി22 എത്തുന്നത്.
യുണി സോക്ക് എസ് സി 9863എ ഒക്ടാകോര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 13 (ഗൊ എഡിഷന്‍) ആണുള്ളത്. 4ജി സ്മാര്‍ട്‌ഫോണ്‍ ആണിത്. നാനോ സിംകാര്‍ഡ് ഉപയോഗിക്കാം.
ഫ്‌ളാഷ് ലൈറ്റോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്ക് അരികിലായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. പവര്‍ ബട്ടനും വോളിയം ബട്ടനുകളും ഫോണിന് വലത് ഭാഗത്തായി നല്‍കിയിരിക്കുന്നു.
ടൈപ്പ് സി ചാര്‍ജര്‍ സ്ലോട്ട് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. താഴെയായി സ്പീക്കറും മുകളില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും നല്‍കിയിരിക്കുന്നു.
ഫോണ്‍ എങ്ങനെയുണ്ട്?
എച്ച്.എം.ഡി ഗ്ലോബല്‍ വാഗ്ദാനം ചെയ്യുന്ന പോലെ ഉറപ്പുള്ള രൂപകല്‍പനയാണ് ഫോണിനെന്ന് അത് ഒരു തവണ കയ്യില്‍ എടുക്കുമ്പോള്‍ അനുഭവപ്പെടും. സാന്റ്, പര്‍പ്പിള്‍, ചാര്‍ക്കോള്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുന്നത്.
മെറ്റാലിക് ഫിനിഷിനിലാണ് ഇതിന്റെ പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെ ഇട്ട് നോക്കി പരീക്ഷിച്ചില്ലെങ്കിലും അകത്തുള്ള ഉറപ്പുള്ള മെറ്റല്‍ ഷാസിയും 2.5 ഡി ഡിസ്ലേ ഗ്ലാസുമെല്ലാം ഫോണിന് ആവശ്യമായ ഉറപ്പുനല്‍കുന്നവയാണ്. ഇതിന് പുറമെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ഉണ്ട്.
6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. മൂന്ന് ദിവസത്തോളം ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
കാര്യമായ ഉപയോഗമില്ലാതെ മൂന്നോ അതിലധികമോ നേരം ഫോണില്‍ ചാര്‍ജ് കിട്ടുന്നുണ്ട്. ഭാരം കുറഞ്ഞ ആന്‍ഡ്രോയിഡ് 13 ഗോ എഡിഷനായതും ഇതിന് സഹായകമാവുന്നു. എന്നാല്‍ ഈ 5000 എംഎഎച്ച് ബാറ്ററി 0% ല്‍ നിന്ന് 100 % ആയി കിട്ടാന്‍ 2 മണിക്കൂറിലേറെ സമയം വേണം.
നോക്കിയ സി22 റിയര്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം 2022 ഓഗസ്റ്റില്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഗോ എഡിഷനാണ് ഫോണിലുള്ളത്. ഇത് പുതുമയുള്ള അനുഭവം ഫോണിന് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ആപ്പുകളും ചില ഗെയിമിങ് ആപ്പുകളും നെറ്റ്ഫ്‌ളിക്‌സ് ഫേസ്ബുക്ക് ലൈറ്റ് എന്നീ ആപ്പുകളും മാത്രമാണ് ഫോണിലുള്ളത്.
ആന്‍ഡ്രോയിഡ് ഗോ എഡിഷന്റെ ലാളിത്യം ഈ മെനു ലിസ്റ്റില്‍ തന്നെ പ്രകടമാണ്. എങ്കിലും 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) പതിപ്പില്‍ ആപ്പുകള്‍ തുറന്നുവരുന്നതിന് നേരിയ താമസം അനുഭവപ്പെടുന്നുണ്ട്. എങ്കിലും ലളിതമായ ഉപയോഗങ്ങള്‍ക്ക് ഈ ഫോണ്‍ അനുയോജ്യമാണ്.
ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന് ഇതില്‍ പ്രൈമറി ക്യാമറ 13 മെഗാപിക്‌സലിന്റേതാണ് രണ്ട് എംപിയുടെ സെന്‍സറാണ് രണ്ടാമത്തേത്. എട്ട് എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. എഐ ക്യാമറാ ഫീച്ചറുകളോടെയാണ് എത്തുന്നത് എങ്കിലും വലിയൊരു ക്യാമറ അനുഭവം നല്‍കുന്ന ഫോണ്‍ അല്ല ഇത്. ചിത്രത്തിന്റെ ബ്രൈറ്റ്‌നെസ്, ഡെപ്ത് എന്നിവയെല്ലാം വലിയ നിലവാരമില്ലാത്തതാണ്. എങ്കിലും വിവിധങ്ങളായ എഐ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്.
വാങ്ങാമോ?
ഒരു ചെലവ് കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ നോക്കിയ സി22 നല്ലൊരു ഓപ്ഷനാണ് എന്ന് പറയേണ്ടതില്ലല്ലോ. 5000 എംഎഎച്ച് ബാറ്ററിയും ഉറപ്പുള്ള നിര്‍മിതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗ്ദാനം ചെയ്യുന്നപോലെ മൂന്ന് ദിവസത്തോളം ഫോണില്‍ ചാര്‍ജ് ലഭിക്കുന്നുണ്ട്. അതിവേഗ ചാര്‍ജിങ് ഇല്ലാത്തത് ഒരു പരിമിതിയാണ്. 10 വാട്ടിന്റെ ചാര്‍ജറാണ് ഫോണിനൊപ്പം. സുരക്ഷാ അപ്‌ഗ്രേഡുകള്‍ രണ്ട് വര്‍ഷത്തോളം ലഭിക്കുമെങ്കിലും ഒഎസ് അപ്‌ഡേറ്റുകള്‍ ഫോണില്‍ ഉണ്ടാവില്ല.
എന്തായാലും 10000 രൂപയില്‍ താഴെ വിലയില്‍ 4ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ബാറ്ററിയും ഈടും ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് നോക്കിയ സി22.
India
പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
India
ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.
ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.
India
ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.
ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.
‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.
വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്