ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ആറളം ഫാമിൽ വാസയോഗ്യമല്ലാത്ത വീടുകളുടെ നിർമാണം; നിയമസഭ സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു

കണ്ണൂർ: ആറളം ഫാമിൽ സംസ്ഥാന നിർമിതി കേന്ദ്രം മുഖേന നിർമിച്ച 391 വാസയോഗ്യമല്ലാത്ത വീടുകൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വകുപ്പിനോട് നിയമസഭ സമിതി നിർദേശം.
കൃത്യമായ ശുചിത്വ സംവിധാനങ്ങൾ പോലുമില്ലാതെ 2008-09 വർഷമാണ് വീടുകൾ പണിതത്. ഇവയുടെ നിർമാണത്തിലെ അയോഗ്യത സംബന്ധിച്ചാണ് പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി റിപ്പോർട്ട് തേടിയത്.
ആറളത്ത് 304 പേർക്ക് പുതിയ വീട് അനുവദിച്ചതായും അവയുടെ നിർമാണം പുരോഗമിക്കുന്നതായും ജില്ലാ ട്രൈബൽ ഓഫിസർ നിയമസഭ സമിതിയെ അറിയിച്ചു.
ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, സ്ഥലം കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡെവലപ്മെൻറ് മിഷൻ (ടി.ആർ.ഡി.എം) സമിതിയെ അറിയിച്ചു.
സ്വന്തമായി ഭൂമിയില്ലാത്ത 3,227 പേർക്ക് ആറളം ഫാമിൽ ഭൂമിയുടെ കൈവശരേഖ നൽകിയതായി ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചു.
1,484 പേരാണ് നിലവിൽ സ്ഥിരമായി താമസിക്കുന്നത്. സംയുക്ത പരിശോധന റിപ്പോർട്ട് ഊരു കൂട്ടത്തിൽ അതിന്റെ ശുപാർശ പരിഗണിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജനകീയ സമിതിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി സമിതിക്ക് കൈമാറാൻ ചെയർമാൻ സമിതി അംഗം ഒ.ആർ കേളു എം.എൽ.എ നിർദേശിച്ചു.
തലശ്ശേരി തിരുവങ്ങാട് വില്ലേജിലെ കുട്ടിമാക്കൂൽ അത്തോളിമല വടക്കുഭാഗത്ത് മണ്ണുനീക്കി ഉരുൾപൊട്ടൽ സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി, ജൂൺ ഒന്നിന് ചേരുന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗം പരിഗണിക്കുമെന്ന് എ.ഡി.എം അറിയിച്ചു. ഇവിടെ പരിശോധന നടത്തി സർവേ നടത്താൻ റിപ്പോർട്ട് നൽകിയതായി ജിയോളജിസ്റ്റ് അറിയിച്ചു.
വനപ്രദേശത്തെ കൈവശഭൂമിക്ക് കൈവശ രേഖ നൽകുന്നത് വനം വകുപ്പും ജില്ലാ കലക്ടറും റവന്യു വകുപ്പും സംയുക്തമായി പരിശോധിച്ച ശേഷമാണെന്ന് കുറിച്യ മുന്നേറ്റ സമിതി ജില്ല സെക്രട്ടറി വി. കേളപ്പന്റെ പരാതിക്ക് മറുപടിയായി അറിയിച്ചു. കൈവശ ഭൂമി വിഭജിച്ചു നൽകാൻ പെരുവ വാർഡിൽ 21 അപേക്ഷകൾ പഞ്ചായത്തിൽ പരിശോധനക്ക് വെച്ചിരിക്കുന്നു. കൈവശ രേഖക്കായുള്ള 57 അപേക്ഷകളിൽ 36 എണ്ണത്തിൽ കൈവശരേഖ നൽകി.
പക്ഷേ, വനാവകാശ നിയമപ്രകാരം ഭൂമി വിഭജിച്ചുനൽകാൻ കഴിയില്ലെന്ന് ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചു. ജനപ്രതിനിധിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമിതിക്ക് മുമ്പാകെ ഹാജരാവാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി എ.സി.പിയോട് തിരുവനന്തപുരത്ത് നേരിട്ട് സമിതി മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെടാൻ തീരുമാനിച്ചു.
പട്ടികജാതി വകുപ്പിന് കീഴിൽ പട്ടികജാതി വിഭാഗക്കാർക്ക് വീടുവെച്ചുനൽകാൻ വയൽ ഭൂമി വാങ്ങിച്ചുകൊടുത്തതിനാൽ വീടുവെക്കാൻ കഴിയാത്തത് സംബന്ധിച്ച കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 10 പരാതികൾ പരിഗണിച്ചു. 14 പുതിയ പരാതികൾ സ്വീകരിച്ചു. സഭാസമിതി അംഗങ്ങളായ ഐ.സി. ബാലകൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, പി.വി ശ്രീനിജിൻ എന്നീ എം.എൽ.എമാരാണ് സിറ്റിങ്ങിൽ പങ്കെടുത്തത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ ദിവാകരൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
ഉദ്യോഗസ്ഥർ ഭൂരിഭാഗവും എത്തിയില്ല
കണ്ണൂർ: ബന്ധപ്പെട്ട ഓഫിസർമാർ ബഹുഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി സിറ്റിങ്ങിൽ പങ്കെടുത്തില്ലെന്ന് ചെയർമാൻ അറിയിച്ചു. പങ്കെടുത്തവർ തന്നെ കാര്യങ്ങൾ പഠിച്ചിട്ടുമല്ല വന്നത്. പരസ്പര വിരുദ്ധമായാണ് സമിതിക്ക് മുമ്പാകെ പല കാര്യങ്ങളും ഉദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളത്.
അതിൽ സമിതിക്ക് പ്രയാസവും അതൃപ്തിയുമുണ്ട്. സാധാരണക്കാരുടെ ചെറുതും വലുതുമായ പരാതികളും വിഷയങ്ങളും നിരന്തരം സമിതിക്ക് അയച്ചിട്ട് അതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ് സമിതി നേരിട്ട് വന്നത് -ചെയർമാൻ പറഞ്ഞു. സമിതി സിറ്റിങ്ങിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിട്ടും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്