Connect with us

Kannur

സ്കൂൾ ബസിന് വേണം, ഫുൾ മാർക്ക്; മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ

Published

on

Share our post

കണ്ണൂർ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണു ജില്ല. കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ മോട്ടർ വാഹന വകുപ്പ് കൃത്യമായി നൽകിയിട്ടുണ്ട്.

അതു പാലിച്ചാണു വാഹനങ്ങൾ നിരത്തിലിറങ്ങുന്നതെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം കടമയല്ലെന്ന് മറക്കരുത്.

പി.ടി.എ, സ്കൂൾ അധികൃതർ, മാതാപിതാക്കൾ, തദ്ദേശ സ്വയംഭരണ അംഗങ്ങൾ തുടങ്ങിയവരും യാത്രാസുരക്ഷയെ അതിഗൗരവമായിത്തന്നെ കാണണം. വാഹനത്തിന്റെ ബ്രേക്ക്, ഡോർ, എമർജൻസി ഡോർ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന ഉറപ്പ് അത്യാവശ്യമാണ്.

മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ

∙സ്കൂൾ വാഹനങ്ങളുടെ മുൻപിലും പിറകിലും എജ്യുക്കേഷൻ ‌ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്ന് രേഖപ്പെടുത്തണം.

∙സ്ഥാപനത്തിന്റ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടു പോകാൻ ഉപയോഗിക്കുന്നതുമായ മറ്റു ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം.

∙സ്കൂൾ മേഖലയിൽ മണിക്കൂറിൽ പരമാവധി 30 കിലോ മീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോ മീറ്ററും വേഗം

∙ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനം ഓടിക്കുന്നവർ‌ക്ക് 5 വർഷത്തെ പരിചയം വേണം.

∙ ഡ്രൈവറായി നിയോഗിക്കപ്പടുന്നവർ‌ മദ്യപിച്ചു വാഹനം ഓടിച്ചതിനോ അമിത വേഗത്തിനോ അപകടകരമായി വാഹനം ഓടിക്കുന്നതിനോ മറ്റു കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരാകരുത്.

∙പരമാവധി 50 കിലോ മീറ്ററിൽ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവർണർ ഘടിപ്പിക്കണം.

∙ജി.പി.എസ് സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കണം. ഇത് സുരക്ഷാ മിത്ര സോഫ്റ്റ് ​വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

∙സ്കൂൾ തുറക്കുന്നതിനു മുൻപ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം.

∙ബസുകളിൽ വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർ‌മാർ/സഹായി വേണം

∙പ്രഥമ ശുശ്രൂഷയ്ക്ക് അത്യാവശ്യമായ മരുന്നുകൾ ഉണ്ടാകണം.

∙കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്സ് ക്രോസ് വ്യൂ മിറർ വേണം.

∙വാഹനത്തിന് അകത്ത് കുട്ടികളെ പൂർണമായും ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയർവ്യു മിററും വേണം.

∙ ഓട്ടോയിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം പരമാവധി ആറ്. കുട്ടികളെ നിർത്തിക്കൊണ്ടു പോകാൻ പാടില്ല.


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!