Connect with us

Kerala

മറക്കല്ലേ. വസ്തു നികുതി നിര്‍ണയിച്ച ശേഷമുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്ന്

Published

on

Share our post

തൃശൂര്‍: വസ്തുനികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിലെ തറവിസ്തീര്‍ണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയത് അറിയിക്കാനുള്ള തീയതി തിങ്കളാഴ്ച 15-05-2023) അവസാനിക്കും.

വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റങ്ങള്‍ തദ്ദേശ സെക്രട്ടറിയെ അറിയിക്കേണ്ടത്. മാറ്റം അറിയിക്കാനുള്ള 9ബി ഫോറം കോരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

9ബി ഫോറം

ഫോമെത്താന്‍ വൈകി, രേഖകള്‍ സംബന്ധിച്ച്‌ ആശയക്കുഴപ്പം; തിരുത്താന്‍ അവസരം ലഭിക്കാത്തവര്‍ നിരവധി
അതേസമയം, മാറ്റം വരുത്തിയത് അറിയിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും തിരുത്താന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. തദ്ദേശ വകുപ്പില്‍ ഇതു സംബന്ധിച്ച്‌ വ്യക്തത ഇല്ലാത്തതും മാറ്റം അറിയിക്കാനുള്ള 9ബി ഫോറം വൈകി ലഭിച്ചതുമാണ് കാരണം.മേയ് 10നാണ് ഫോറം ലഭ്യമായത്.

കെട്ടിടത്തില്‍ മാറ്റം വരുത്തിയവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. നിര്‍ദേശം സംബന്ധിച്ച്‌ ഭൂരിഭാഗം ജനത്തിനും അറിവുപോലുമില്ലാത്തത് ഭാവിയില്‍ പിഴയടക്കം ശിക്ഷനടപടികള്‍ക്ക് വഴിയൊരുക്കിയേക്കും.

വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റങ്ങള്‍ തദ്ദേശ സെക്രട്ടറിയെ അറിയിക്കണമെന്ന ഉത്തരവ് മാര്‍ച്ച്‌ അവസാനമാണ് പുറത്തിറങ്ങിയത്. 9ബി ഫോറം വൈകിയതിന് ഒപ്പം സര്‍ക്കാര്‍ അറിയിപ്പ് സംബന്ധിച്ച്‌ ഉദ്യോഗസ്ഥരിലുള്‍പ്പെടെയുള്ള ആശയക്കുഴപ്പം തീര്‍ന്നിട്ടുമില്ല.

തറയുടെ തരം മാറ്റല്‍, മേല്‍ക്കൂരയുടെ തരം മാറ്റല്‍, ഭാഗികമായോ പൂര്‍ണമായോ പൊളിക്കല്‍, സെന്‍ട്രലൈസ്ഡ് എ.സി സ്ഥാപിക്കല്‍ തുടങ്ങിയ വിവരങ്ങളാണ് ഫോമില്‍ നല്‍കാനുള്ളത്. ഹാജറാക്കുന്ന രേഖകള്‍ സംബന്ധിച്ച്‌ വിവരം ചേര്‍ക്കണമെന്നുണ്ടെങ്കിലും അവ ഏതൊക്കെയെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. പഞ്ചായത്തുകളില്‍ 2013 ഏപ്രില്‍ ഒന്നിനും നഗരസഭകളില്‍ 2016 ഏപ്രില്‍ ഒന്നിനുമാണ് വസ്തുനികുതി അവസാനമായി പുതുക്കിയത്.

ഇവ നിര്‍ണയിച്ച ശേഷം കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നവര്‍ 30 ദിവസത്തിനകം രേഖമൂലം സെക്രട്ടറിയെ അറിയിക്കണമെന്നാണ് ചട്ടം. 2013ന് മുമ്ബു വരെ വിസ്തീര്‍ണം കണക്കിലെടുക്കാതെ ഉപയോഗം നിശ്ചയിച്ച്‌ കെട്ടിടത്തിന് കിട്ടുമായിരുന്ന വാടക നിശ്ചയിച്ചാണ് നികുതി ഈടാക്കിയിരുന്നത്.

കെട്ടിട ഉടമ നല്‍കുന്ന വിവരം അറിയിച്ചാലും ഇല്ലെങ്കിലും പരിശോധന നടത്താന്‍ ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരുടെ സംഘത്തെ നിയോഗിക്കാനാണ് തദ്ദേശവകുപ്പ് നിര്‍ദേശം. ഇവര്‍ വീടുകളിലെത്തി നടത്തുന്ന പരിശോധനക്കു ശേഷം 10 ശതമാനം കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥതല പരിശോധനയും നടക്കും.

പരിശോധനയില്‍ 25 ശതമാനത്തില്‍ കൂടുതല്‍ വിവരങ്ങളില്‍ വ്യത്യാസമുണ്ടായാല്‍ മുഴുവന്‍ കെട്ടിടങ്ങളുടെയും വിവരശേഖരണം നടത്തണം. തുടര്‍ന്ന് തെറ്റായി വിവരം നല്‍കുന്നവര്‍ക്ക് പിഴശിക്ഷയും നിർദേശിച്ചിട്ടുണ്ട്


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!