Connect with us

Local News

കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം കാണാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Published

on

Share our post

ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്താറുള്ളത്. അളകാപുരി കൂടാതെ, ഇറങ്ങിക്കുളിക്കാൻ പറ്റുന്ന വേറെയും ചെറിയ വെള്ളച്ചാട്ടങ്ങൾ കാഞ്ഞിരക്കൊല്ലിയിലുണ്ട്.

സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയിന്റും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ജൂൺമുതൽ ഡിസംബർ ആദ്യംവരെയാണ് സീസൺ. കാഞ്ഞിരക്കൊല്ലിയിലെത്തുന്ന സഞ്ചാരികൾക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാനെത്തുന്നവരേക്കാൾ കുളിക്കാനെത്തുന്നവരാണ് കൂടുതലും. എന്നാൽ, കൃത്യമായ സുരക്ഷിതമല്ലാത്ത രീതിയിൽ വെള്ളച്ചാട്ടങ്ങളിലിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അതിനാൽ, മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വാച്ചർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്.

ഹാൻഡ് റെയ്‍ലിൽ പിടിച്ച് മാത്രം വെള്ളത്തിലിറങ്ങുകയും മറുകരയിലേക്ക് പോകുകയും ചെയ്യുക. പാറയിൽ തെന്നിവീഴാനുള്ള സാധ്യതകളേറെയാണ്.

മദ്യപിച്ചോ മറ്റ് ലഹരിപദാർഥങ്ങളുപയോഗിച്ചോ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്.

അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്.

കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്.

വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിൽ പ്രവേശിക്കരുത്.

വെള്ളം ശക്തിയായി വീഴുന്നതിന് തൊട്ടുതാഴെ നിൽക്കുന്നതും അപകടമാണ്. കല്ലുകളും മറ്റും വെള്ളത്തോടൊപ്പം താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്.

വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ ശ്രമിക്കരുത്.

കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ രക്ഷിതാക്കൾ സുരക്ഷ ഉറപ്പാക്കണം. വെള്ളം നേരിട്ട് പതിക്കുന്ന സ്ഥലത്ത് കുട്ടികളുമായി പോകരുത്.

പാറയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കട്ടിയിലും തണുപ്പിലും എത്ര ആരോഗ്യവാനായ ആളാണെങ്കിലും ശരീരം കോച്ചിപ്പിടിക്കും. ഏറെസമയം വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. 


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Local News

യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

Published

on

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.

യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!