Connect with us

Kerala

അഭിഭാഷകർ നിലവിളിച്ചിട്ടും പിന്മാറിയില്ല; മജിസ്‌ട്രേറ്റ് മാറിയ സമയം കൊണ്ട് കോടതിയിൽ കയറി പ്രതിയെ പൊക്കി എസ് .ഐ

Published

on

Share our post

കാട്ടാക്കട: കീഴടങ്ങാനെത്തിയ കൊലപാതകശ്രമക്കേസിലെ പ്രതിയെ പൊലീസ് കോടതിയിൽ കയറി പിടികൂടി. ഇന്നലെ വൈകിട്ട് കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. മലയിൻകീഴിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ ഷമീറിനെയാണ് മലയിൻകീഴ് എസ് .ഐ നാടകീയമായി പിടികൂടിയത്.

പ്രതിയെ കോടതിയിലെത്തിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനായി വക്കീൽ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രതി രാവിലെ മുതൽ കോടതി പരിസരത്തുണ്ടായിരുന്നു. മൂന്നു മണിയായിട്ടും അപേക്ഷ പരിഗണിച്ചില്ല. അതേസമയം മലയിൻകീഴ് എസ്. ഐ മറ്റൊരു കേസിലെ പ്രതിയെ ഹാജരാക്കാനായി കോടതിയിലെത്തി.

ഇതിനിടെ കൊലപാതക ശ്രമത്തിൽ തങ്ങൾ തെരയുന്ന പ്രതിയെ എസ് ഐ കണ്ടു. തുടർന്ന് മജിസ്‌ട്രേറ്റ് ചേമ്പറിലേക്ക് മാറിയ സമയംകൊണ്ട് കോടതി ബെഞ്ചിലിരുന്ന പ്രതിയെ എസ് ഐ ബലപ്രയോഗത്തിലൂടെ കീഴടക്കി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

വനിതാ അഭിഭാഷകരടക്കമുള്ളവർ പേടിച്ച് നിലവിളിച്ചിട്ടും എസ് ഐ പിന്മാറിയില്ല.കോടതിയിലെ കൈയ്യാങ്കളിയിൽ അഭിഭാഷകർ അർഷത്തിലാണ്. പൊലീസിന്റെ ഇത്തരം നടപടികൾ അപലപനീയമാണെന്ന് അവർ പറഞ്ഞു.

അതേസമയം പ്രതിയുടെ അപേക്ഷയിൽ അസൽ രേഖകൾ ഇല്ലാതെ കേസ് തള്ളിയെന്നും തുടർന്നാണ് പ്രതിയെ എസ്. ഐ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസിന്റെ വാദം. മറിച്ചായിരുന്നെങ്കിൽ മജിസ്‌ട്രേറ്റ് പ്രതിയെ തിരികെ എത്തിക്കാൻ അവശ്യപ്പെടുമായിരുന്നെന്നും പൊലീസ് പറയുന്നു.

പ്രതിയെ പിടികൂടാൻ കോടതിയിൽ പ്രത്യേക അപേക്ഷ നൽകി കസ്റ്റഡിയിൽ എടുക്കുകയോ അല്ലെങ്കിൽ കോടതിയ്ക്ക് പുറത്തു വച്ച് പിടികൂടുകയോ ചെയ്യാമായിരുന്ന കൃത്യനിർവഹണത്തെ ഇത്തരത്തിൽ ഉപയോഗപ്പെടുത്താൻ പാടില്ലെന്ന് അഭിഭാഷകർ കുറ്റപ്പെടുത്തി. കാട്ടാക്കട കോടതിയിൽ ഇത്തരം സംഭവങ്ങൾ മുൻപും അരങ്ങേറിയിട്ടുണ്ട്. പിടികൂടിയ പ്രതിയെ റിമാൻഡ് റിപ്പോർട്ട് തയാറാക്കി ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!