Connect with us

Kerala

മണിക്കൂറുകള്‍ മൊബൈലില്‍ സംസാരിക്കുന്നവരാണോ? ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യതയെന്ന് പഠനം

Published

on

Share our post

മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, അധികസമയം മൊബൈലില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നാണ് പുതിയ പഠനം പറയുന്നത്.

ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണ്‍ വിളിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 12 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ‘യൂറോപ്പ്യന്‍ ഹാര്‍ട്ട് ജേണല്‍- ഡിജിറ്റല്‍ ഹെല്‍ത്ത്’ എന്ന ജേണിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫോണിലൂടെ എത്ര മിനിറ്റ് സംസാരിച്ചു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്ന ഘടകമാണെന്നാണ് ​ഗവേഷകർ പറയുന്നത്. കൂടുതല്‍ സമയം സംസാരിക്കുന്നത് ഹൃദയത്തിന് കൂടുതല്‍ പ്രശ്നകരമാണെന്നാണ് മുഖ്യഗവേഷകന്‍ പ്രൊഫസര്‍ ഷ്യാന്‍ഹോയ് ക്വിന്‍ പറയുന്നത്. ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ക്വിന്‍ പറയുന്നു.

10 വയസ്സിന് മുകളിലുള്ള ലോകജനസംഖ്യയുടെ മുക്കാല്‍ ശതമാനത്തിനും സ്വന്തമായി മൊബൈല്‍ ഫോണുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 നും 79നും ഇടയിലുള്ള 130 കോടി ആളുകള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഹൃദയാഘാതങ്ങളുടേയും മസ്തിഷ്‌കാഘാതങ്ങളുടേയും അകാലമരണങ്ങളുടേയും പിന്നിലെ പ്രധാനകാരണം ഹൈപ്പര്‍ടെന്‍ഷനാണ്.

മൊബൈല്‍ ഫോണുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന കുറഞ്ഞ അളവിലുള്ള റേഡിയോഫ്രീക്വന്‍സി എനര്‍ജിയാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമെന്നാണ് ​ഗവേഷകർ പറയുന്നത്. മൊബൈല്‍ ഫോണിന് രക്തസമ്മര്‍ദവുമായുള്ള ബന്ധം കണ്ടെത്താന്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ ഫോൺകോളുകള്‍ മാത്രമല്ല, മെസേജിങും ഗെയിമിങും എല്ലാം ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അവയുടെ ഫലങ്ങളിൽ അസ്ഥിരതയുണ്ടായിരുന്നു.

യുകെ ബയോബാങ്കില്‍നിന്നാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 37 നും 73 നും ഇടയിലുള്ള 2,12,046 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു, എത്ര കാലമായി ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ചോദ്യാവലി നല്‍കിയാണ് ശേഖരിച്ചത്.

12 വര്‍ഷം നടത്തിയ ഫോളോ-അപ്പിനൊടുവില്‍ പങ്കെടുത്ത ഏഴ് ശതമാനം ആളുകളിലും ഹൈപ്പര്‍ടെന്‍ഷന്‍ സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ ഏഴ് ശതമാനം അധികമായി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.

മാത്രമല്ല, ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.

മൊബൈലില്‍ സംസാരിക്കുന്നത് മൂലം രക്തസമ്മര്‍ദം ഉയരുമെന്നല്ല തങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്, മറിച്ച്, ആഴ്ചയിലെ ഫോണ്‍വിളി സമയം അരമണിക്കൂറില്‍ കൂടുതലാവുന്നത് പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുമെന്നാണെന്നും ക്വിന്‍ പറഞ്ഞു. ‘പ്രസ്തുത ഫലം ഉറപ്പിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും മൊബൈലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് നിശ്ചയമാണ്’ – ക്വിന്‍ കൂട്ടിച്ചേര്‍ത്തു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!