IRITTY
പ്രളയത്തെ ‘അതിജീവിക്കുന്ന’ 128 കോടിയുടെ റോഡ് വേനൽ മഴയിൽ തകർന്നു; ടാറിങ്ങടക്കം ഒഴുകിപ്പോയി!

ഇരിട്ടി : പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം. പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി.
പാലത്തിൻകടവിൽ അര മീറ്റർ മുതൽ 1 മീറ്റർ വരെ വീതിയിലാണ് റോഡ് തകർന്നത്. 50 മീറ്ററോളം നീളത്തിൽ ടാറിങ്ങിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. ഓവുചാലിൽ കൂടി ഒഴുകാതെ റോഡിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. റോഡരികിൽ താമസിക്കുന്ന മിക്ക വീടുകളിലും കൃഷി സ്ഥലങ്ങളിലും ചെളി നിറഞ്ഞു.
പ്രളയ പുനർനിർമാണ പദ്ധതിയിൽപെടുത്തി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- ചരൾ- വളവുപാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡ് നിർമാണം ഇതോടെ വിവാദത്തിലും സംശയ നിഴലിലുമായി. 24.5 കിലോമീറ്റർ വരുന്ന റോഡ് 128.43 കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്. 2 വർഷം മുൻപ് നിർമാണം ആരംഭിച്ചപ്പോൾ മുതൽ ഈ പദ്ധതിക്കു പിറകെ വിവാദങ്ങളുമുണ്ട്.
മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകൾ മടക്കയാത്ര തുടങ്ങി; ‘മുത്തങ്ങ കുങ്കികൾ’ പിടികൂടുന്ന മൂന്നാമത്തെ കാട്ടാന
മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകൾ മടക്കയാത്ര തുടങ്ങി; ‘മുത്തങ്ങ കുങ്കികൾ’ പിടികൂടുന്ന മൂന്നാമത്തെ കാട്ടാന
സംസ്ഥാനപാതയുടെ നിലവാരത്തിലുള്ള ടാറിങ് വീതിപോലും ഇല്ലാത്ത ഈ റോഡിനായി വൻ തുക മുടക്കുന്നത് അഴിമതിക്കാണെന്നായിരുന്നു തുടക്കത്തിൽ ആക്ഷേപം.
2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വീണ്ടും പ്രളയം വന്നാൽ തകരാത്ത റോഡ് വേണം എന്ന കാഴ്ചപ്പാടിൽ വിദേശ സാങ്കേതികവിദ്യയോടെയാണു കെഎസ്ടിപി നേതൃത്വത്തിൽ റോഡ് പണിയുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. റോഡിന്റെ അടിത്തറ ഒരുക്കൽ, വീതി കൂട്ടൽ, പാർശ്വഭിത്തി നിർമാണം, ഓവുചാൽ നിർമാണം എന്നിങ്ങനെ എല്ലാ കാര്യത്തിലും പരാതി ഉയർന്നു.
റോഡിന്റെ വീതിക്ക് ആനുപാതികം അല്ലാത്ത കലുങ്കുകളാണു പണിതതെന്നും ആക്ഷേപമുണ്ട്. പ്രദേശവാസികളിൽ നിന്നു സമാനതകളില്ലാത്ത പ്രതിഷേധമാണ് ഉയരുന്നത്. റീബിൽഡ് കേരള റോഡിൽ പാലത്തിൻകടവ് പള്ളിക്ക് എതിർവശത്ത് ടാറിങ് ഒലിച്ചുപോയ സംഭവം വിവാദമാവുകയും ജനരോഷം ശക്തമാകുകയും ചെയ്തതോടെ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തി അടച്ചു. മെറ്റൽ നിറച്ചു ഉപരിതലം നന്നാക്കിയതിനാൽ ഒറ്റനോട്ടത്തിൽ ടാറിങ് ഒലിച്ചുപോയത് പുതിയതായി കാണുന്നവർക്ക് തിരിച്ചറിയാനാകില്ല.
പ്രദേശവാസികൾ പ്രതിഷേധത്തിൽ
ഇരിട്ടി∙ പ്രളയത്തിൽ തകരാതിരിക്കാൻ വൻ തുക ചെലവഴിച്ചു നിർമാണം അന്തിമഘട്ടത്തിൽ എത്തിയ റോഡ് ആദ്യ വേനൽ മഴയിൽ തന്നെ ഒലിച്ചു പോയെന്ന ആരോപണത്തിൽ അണപൊട്ടിയതു വൻ ജനരോഷം. 2 ദിവസം മുൻപത്തെ മഴയിലാണു അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡിൽ തകർച്ച ഉണ്ടായത്. പാലത്തിൻകടവിൽ ടാറിങ് അടിത്തറ അടക്കം ആണു ഒലിച്ചുപോയെന്ന് നാട്ടുകാർ പറയുന്നു. 2 വർഷം മുൻപ് റോഡ് പണി ആരംഭിച്ചതു മുതൽ നിർമാണത്തിലെ അപാകതകൾ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ്.
കിലോമീറ്ററിന് 5.24 കോടി രൂപ പ്രകാരം വകയിരുത്തിയ റോഡിൽ കച്ചേരിക്കടവിൽ 650 മീറ്റർ ദൂരം ഒരു പണിയും ചെയ്യാതെ അവശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് 2 ആഴ്ച മുൻപ് നാട്ടുകാർ റോഡ് പണി തടഞ്ഞിരുന്നു. യുക്തിക്കു നിരക്കാത്ത മറുപടിയാണു കരാറുകാർ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും ഓരോ സമയവും നൽകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മഴയിൽ റോഡ് ഒലിച്ചുപോയതിനെത്തുടർന്നു 2 ദിവസത്തേക്ക് ഗതാഗത തടസ്സം ഉണ്ടായി.
ജനപ്രതിനിധികൾ സന്ദർശിച്ചു
സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മരി റെജി, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, പാലത്തിൻകടവ് പള്ളി വികാരി ഫാ, ജിന്റോ പന്തലാനിക്കൽ, കമ്മിറ്റി അംഗം ഷിബോ കൊച്ചു വേലിക്കകത്ത് എന്നിവർ റോഡ് സന്ദർശിച്ചു.
IRITTY
കരിന്തളം വയനാട് 400 കെ.വി ലൈൻ സർവേ കർഷകർ ആശങ്കയിൽ ; ലൈൻ കടന്നുപോകുന്നത് നിരവധി വീടുകൾക്ക് മുകളിലൂടെ

ഇരിട്ടി : കരിന്തളം വയനാട് 400 കെ വി ലൈൻ നഷ്ട്ടപരിഹാരം കണക്കാക്കുന്നതിന് മന്ത്രിതല ചർച്ചയുടെ തീരുമാനപ്രകാരം നടത്തുന്ന സർവേ നടപടികൾ പുരോഗമിക്കുമ്പോൾ കർഷകർ പുതിയ ആശങ്കയിൽ . ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിരവധി വീടുകൾ ലൈനിന്റെ അടിയിൽ വരുന്നതാണ് പുതിയ ആശങ്കക്ക് കാരണം . 2016 ൽ ആരംഭിച്ച പദ്ധതി ഏതുവഴി കടന്നുപോകുന്നുവെന്ന് കർഷകർക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 40 മീറ്റർ വീതിയിൽ ലൈൻ കടന്നുപോകുന്ന പ്രദേശം കെ എസ് ഇ ബി അധികൃതർ ഒരു മാസം മുൻപ് അടയാളപ്പെടുത്തി തുടങ്ങിയതോടെയാണ് കൃഷിക്ക് പുറമെ വീടുകളും ലൈനിന് അടിയിൽ വരുന്നതായി കർഷകർക്ക് തിരിച്ചറിയുന്നത് . ലൈൻ കടന്നുപുകുന്ന സ്ഥലത്തെ ഒരേക്കറിൽ താഴെ മാത്രം ഭൂമിയുള്ള നിരവധി സാധാരണക്കാരായ കുടുംബങ്ങളാണ് ഇതോടെ ഭൂരഹിതർ ആകുന്നത് . ലൈൻ കടന്നുപോകുന്ന കാർഷിക വിളകൾ നിറഞ്ഞ കൃഷിഭൂമി ഇതോടെ തരിശുഭൂമി ആകുന്ന സ്ഥിവിശേഷമാണ് സംജാതമാകുന്നത് .
ആറളത്ത് ഏഴും അയ്യൻകുന്നിൽ മൂന്നിൽ അധികം വീടുകൾക്ക് ഭീക്ഷണി ആറളം കൃഷി ഫാമിൽ നിന്നും ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കൃഷിഭൂമിലൂടെ കടന്നുപോകുന്ന ലൈൻ സഹോദരങ്ങളായ ജീരകശേരിൽ ആന്റോ , ജോസഫ് , തോമസ് , ഇമ്മാനുവേൽ എന്നീ നാല് കൃഷിഭൂമിയും വീടിനും മുകളിലൂടെയാണ് കടന്നുപോകുന്നത് . പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മിക്കുന്ന ആന്റോയുടെ പുതിയ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് , ജോസഫിന്റെ വീടിന്റെ ഒരു ഭാഗവും , തോമസിന്റെ കാർപോർച്ചും ഇമ്മാനുവലിന്റെ തൊഴുത്തും 40 മീറ്ററിനുള്ളിലാണ് വരുന്നത് . ഒരേക്കർ നാല്പത് സെന്റ് ഭൂമി ഉണ്ടയിരുന്ന ആന്റോക്ക് ലൈൻ കടന്നുപോയതിന് ശേഷം അവശേഷിക്കുന്നത് 30 സെന്റ് സ്ഥലം മാത്രമായിരിക്കും . തെങ്ങും റബറും ഉൾപ്പടെ ആന്റോയുടെ കൃഷികൾ പൂർണ്ണമായും നശിക്കും .
അതെ അവസ്ഥ തന്നെയാണ് ജോസഫിനും ഒരേക്കർ പത്ത് സെന്റ് സ്ഥലത്തിൽ അവശേഷിക്കുക 20 സെന്റ് ഭൂമിയാണ് .200 ഓളം റബറും , 20 ൽ അധികം തെങ്ങും ഉൾപ്പടെ കൃഷിഭൂമിയിലെ വരുമാനം മുഴുവൻ ഇല്ലാതായാൽ തങ്ങൾ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ .ആറളം പഞ്ചായത്തിലെ നെടുമുണ്ടയിലാണ് മറ്റ് നാലുവീടുകൾ . എടൂർ കീഴ്പ്പള്ളി റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പുതുപ്പള്ളി ബെന്നിയുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് . കൂടാതെ മാറാമറ്റത്തിൽ രതീഷ് , സുമതി , ഉള്ളാട്ടാനിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടിന് മുകളിലൂടയാണ് ഇവിടെ ലൈൻ കടന്നുപോകുന്നത് . ഇവിടെ പലരും 10 സെന്റിനുള്ളിൽ മാത്രം ഭൂമിയുള്ള സാധാരണക്കാരായ ജനങ്ങളാണ് . ആറളത്തെ സാഹചര്യം കണക്കിലെടുത്താൽ അയ്യൻകുന്നിൽ ഇതുവരെ മൂന്ന് വീടുവകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോകുന്നു എന്നതാണ് ലഭിക്കുന്ന വിവരം . റെന്നി ഇല്ലിക്കൽ , സെബാൻ , ഇല്ലിക്കൽ ഇറ്റോ എന്നിവരുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് .
IRITTY
കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.
IRITTY
ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്