Connect with us

Kerala

എച്ച്.എസ്.ടി. അഭിമുഖം വൈകുന്നു; ഹൈസ്‌കൂള്‍ അധ്യാപക നിയമനം ജൂണിലുമില്ല

Published

on

Share our post

ഇത്തവണയും ഹൈസ്‌കൂള്‍ അധ്യാപക റാങ്ക്പട്ടികകള്‍ വൈകും. ഏപ്രില്‍-മേയില്‍ അഭിമുഖം പൂര്‍ത്തിയാക്കാനുള്ള ശ്രമം ഫലംകണ്ടില്ല. ഇടുക്കി, കോഴിക്കോട് ജില്ലകള്‍ മേയില്‍ അഭിമുഖം ആരംഭിക്കും.

കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകള്‍ ജൂണില്‍ അഭിമുഖത്തിന് തുടക്കമിടും. ഇതോടെ ഒരു ജില്ലയിലും പുതിയ അധ്യയന വര്‍ഷം ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാകില്ലെന്ന് ഉറപ്പായി.

ആദ്യം അഭിമുഖം പൂര്‍ത്തിയാക്കുന്ന ജില്ലകളുടെ റാങ്ക്പട്ടികകള്‍ പോലും നിലവില്‍ വരുന്നത് ഓഗസ്റ്റ് അവസാനമാവാനാണ് സാധ്യത. മറ്റ് ജില്ലകളുടേത് സെപ്റ്റംബര്‍ കഴിയും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൂരിഭാഗത്തിലും അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ട സ്ഥിതിയാണ്. റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഒഴിവുകള്‍ സ്‌കൂളുകളില്‍ നിലവിലുണ്ടെന്നാണ് വിവരം.

കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായതിനുശേഷമുള്ള തസ്തികനിര്‍ണയ നടപടികള്‍ മന്ദഗതിയിലാണ്. തസ്തിക സൃഷ്ടിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെ ആ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതിന് കാലതാമസമെടുത്തേക്കും. അതിനിടിയില്‍ തിരക്കിട്ട് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പി.എസ്.സി.ക്ക്. കോഴിക്കോടുജില്ലയുടെ ഗണിതം ചുരുക്കപ്പട്ടിക ഇനിയും പ്രസിദ്ധീകരിക്കാനായില്ല.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിലക്കുള്ളതാണ് കാരണം. അപ്പീല്‍ ഫയല്‍ ചെയ്ത് വിലക്ക് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പി.എസ്.സി. അധികൃതര്‍ പറയുന്നത്. അപ്പീല്‍ അനുവദിച്ചാലേ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനാകൂ.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, നാച്വറല്‍ സയന്‍സ്, ഗണിതം വിഷയങ്ങളുടെ ചുരുക്കപ്പട്ടികയാണ് കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്.

ഗണിതം അഭിമുഖം മൂന്ന് ജില്ലകളില്‍

ഗണിതത്തിന് കോഴിക്കോട് ഒഴികേയുള്ള 13 ജില്ലകളിലായി 2356 പേരാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. നിലവില്‍ തൃശ്ശൂര്‍ ഒഴികേയുള്ള ജില്ലകളിലായി 208 ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലെ അഭിമുഖം മേയിലും പത്തനംതിട്ടയിലേതും തൃശ്ശൂരിലേതും ജൂണിലും ആരംഭിക്കും. മറ്റ് ജില്ലകളിലെ തീയതി നിശ്ചയിച്ചിട്ടില്ല. 2020 ഡിസംബറിലാണ് ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിത ഒഴിവുകളായിരുന്നു വിജ്ഞാപനത്തില്‍ കാണിച്ചത്.

ഹിന്ദിക്ക് രണ്ട് ജില്ലകളില്‍ അഭിമുഖം

ഹിന്ദിക്ക് ഒന്‍പത് ജില്ലകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്. 2021 നവംബറിലായിരുന്നു വിജ്ഞാപനം. 39 ഒഴിവുകള്‍ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ ഒന്‍പത് ജില്ലകളിലായി 225 ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരുക്കപ്പട്ടികയിലാകെ 1209 പേരെയാണ് ഉള്‍പ്പെടുത്തിയത്. കോഴിക്കോട് മേയിലും എറണാകുളത്ത് ജൂണിലും അഭിമുഖം ആരംഭിക്കും.
നാച്വറല്‍ സയന്‍സിന് കൊല്ലം, എറണാകുളം, വയനാട് ജില്ലകളില്‍ അഭിമുഖം

നാച്വറല്‍ സയന്‍സിന്റെ ചുരുക്കപ്പട്ടികയില്‍ 1419 പേരെയാണ് പി.എസ്.സി. ഉള്‍പ്പെടുത്തിയത്. ഒന്‍പത് ജില്ലകളില്‍നിന്നായി 81 ഒഴിവുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ഡിസംബറിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ഒരുവര്‍ഷം കഴിഞ്ഞാണ് ഒ.എം.ആര്‍. പരീക്ഷ നടത്തിയത്. പിന്നെയും ഒരു വര്‍ഷത്തോളമെടുത്തു, ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍. കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലാണ് അഭിമുഖം നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ പകുതിയോടെ ആരംഭിക്കും.


Share our post

Kerala

പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

Published

on

Share our post

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.

ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.


Share our post
Continue Reading

Kerala

ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

Published

on

Share our post

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.

2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.

130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.

വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം

തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.


Share our post
Continue Reading

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!