Kerala
കൊല്ലം മെമു ഇന്നും നാളെയും റദ്ദാക്കി

തിരുവനന്തപുരം: ചേർത്തല– മാരാരിക്കുളം സെക്‌ഷൻ, പെരിനാട് എന്നിവിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം. 06442 കൊല്ലം– എറണാകുളം മെമു ഒന്നിടവിട്ട ദിവസങ്ങളിൽ റദ്ദാക്കി.
9, 10, 12, 14, 16, 17, 19, 21, 23, 24, 26, 28, 30 എന്നീ തീയതികളിലാണ് റദ്ദാക്കിയത്. ഈമാസം 30 വരെ 06441 എറണാകുളം ജങ്‌ഷൻ– കൊല്ലം ജങ്‌ഷൻ മെമു എറണാകുളം ജങ്‌ഷൻ കായംകുളം ജങ്‌ഷൻവരെയാകും സർവീസ് നടത്തുക.
16128 ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് 9, 12, 14, 16, 19, 21, 24, 26, 28, 30 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക.
16127 ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ എക്‌സ്‌പ്രസ് 10, 11, 13 തീയതികളിൽ തിരുവനന്തപുരം– കൊല്ലം സെക്‌ഷനിൽ 1.40 മണിക്കൂർ വൈകിയാകും സർവീസ് നടത്തുക.
ധൻബാദ് എക്‌സ്‌പ്രസ് റദ്ദാക്കി
ഞായറാഴ്‌ചത്തെ 13352 ആലപ്പുഴ– ധൻബാദ് എക്‌സ്‌പ്രസ്, തിങ്കളാഴ്‌ചത്തെ 13351 ധൻബാദ്– ആലപ്പുഴ എക്‌സ്‌പ്രസ് എന്നിവ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
Kerala
കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ 100% നിർമാണചെലവ് വഹിക്കും; അസാധാരണ തീരുമാനവുമായി ദക്ഷിണറെയിൽവേ

കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ നിര്‍മാണച്ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മുന്‍പ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു.കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിര്‍മാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസര്‍ക്കാരും റെയില്‍വേയും നിര്‍മാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിര്‍മിക്കാന്‍വേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെ.ആര്‍.ഡി.സി.എല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിര്‍മാണച്ചുമതല.
എന്നാല്‍, ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുന്നതെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിര്‍മാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസര്‍ക്കാരും കെ-റെയിലും മുന്‍കൈയെടുത്താലേ ഇവ യാഥാര്‍ഥ്യമാവൂ എന്ന് റെയില്‍വേ പറയുന്നു.
കേരളത്തിന് ആശ്വാസമായി റെയില്‍വേ തീരുമാനം
ചെലവ് പങ്കിടുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചുമതല പൂര്‍ണമായും റെയില്‍വേ വഹിക്കുമെന്ന തീരുമാനം കേരളത്തിന് ആശ്വാസകരമായി. റെയില്‍വേ പൂര്‍ണമായും നിര്‍മാണച്ചെലവ് ഏറ്റെടുക്കുന്ന മേല്‍പ്പാലങ്ങില്‍ പ്രധാനപ്പെട്ടവ:
# : എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ചിറ്റൂര്‍ റോഡില്‍
# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ ഊരകം-പുതുക്കാട് റോഡില്‍
# കാപ്പില്‍, വര്‍ക്കല സ്റ്റേഷനുകള്‍ക്കിടയില്‍ പരവൂര്‍-വര്‍ക്കല റോഡില്‍
# വള്ളത്തോള്‍ നഗര്‍, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍ വരവൂര്‍-മുള്ളൂര്‍ക്കര റോഡില്‍
# കടയ്ക്കാവൂര്‍, മുരുക്കുമ്പുഴ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍ക്കല ബൈപ്പാസിന് സമീപം
# തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍
# ലക്കിടി സ്റ്റേഷനടുത്ത് മങ്കര-പാലക്കാട് റോഡില്‍
# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷുകള്‍ക്കിടയില്‍ ആനന്ദപുരം-നെല്ലായി റോഡില്‍.
സ്ഥലമേറ്റെടുക്കലും മറ്റും പൂര്‍ത്തിവാനുള്ള മേല്‍പ്പാലങ്ങള്‍
# അങ്കമാലി, ആലുവ സ്റ്റേഷനുകള്‍ക്കിടയില്‍ കാരിയാട്-എയര്‍പോര്‍ട്ട്-മാട്ടൂര്‍ റോഡില്‍
# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-നാദാപുരം റോഡില്‍# പൂങ്കുന്നം, തൃശ്ശൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവമ്പാടി റോഡില്‍
# ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകള്‍ക്കിടയില്‍ ചാലക്കുടി റോഡില്‍
# വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വടക്കാഞ്ചേരി-കറുമാത്ര റോഡില്‍
# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ ജൂബിലി റോഡില്‍
# അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയില്‍ മഞ്ചേരി-മേലാറ്റൂര്‍ റോഡില്‍
# തുറവൂര്‍, ചേര്‍ത്തല സ്റ്റേഷനുകള്‍ക്കിടയില്‍ തുറവൂര്‍-കുമ്പളങ്ങി റോഡില്‍
# അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടിയല്‍ അമ്പലപ്പുഴ-തിരുവല്ല റോഡില്‍
Kerala
അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

കിഴക്കമ്പലം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന് 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.
തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് സന്മാര്‍ഗപഠനം

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകള്‍ ഊര്‍ജിതമാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്