Kannur
അവധിക്കാലം ആനവണ്ടിയിലാകാം…

കണ്ണൂർ: വേനൽ അവധിക്കാലത്ത് വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെ.എസ്.ആർ.ടി.സി. വയനാട്, ഗവി, മൂന്നാർ, വാഗമൺ, കൊച്ചിയിൽനിന്നുള്ള കപ്പൽ യാത്ര തുടങ്ങിയ ആകർഷകമായ പാക്കേജുകളാണ് ഇക്കുറി വേനലവധിക്കാലത്ത്. ഏപ്രിൽ ഏഴിന് തുടങ്ങുന്ന ഗവിയിലേക്കുള്ള യാത്രയാണ് പുതുതായി ആരംഭിച്ച പാക്കേജ്.
സാധാരണക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കുകളാണ് ഉല്ലാസയാത്രക്കായി ഈടാക്കുന്നത്. കൊച്ചി കപ്പൽയാത്ര ഒഴികെയുള്ള പാക്കേജുകളിൽ ആറു വയസ്സിന് മുകളിൽ എല്ലാവർക്കും ഒരേ ടിക്കറ്റ് നിരക്കാണ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30ന് വയനാട്ടിലേക്ക് പുറപ്പെടുന്ന ബസ് രാത്രി 10.30ന് തിരിച്ചെത്തും. മൂന്നു നേരത്തെ ഭക്ഷണമടക്കമുള്ള ചെലവുകളുൾപ്പെടുത്തി 1180 രൂപയാണ് വയനാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.
മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച രാത്രി ആരംഭിക്കുന്ന യാത്ര മൂന്നു രാത്രിയും രണ്ടു പകലും നീണ്ടുനിൽക്കുന്നതാണ്. സ്ലീപ്പർ ബസുകളിലാണ് മൂന്നാറിലേക്കുള്ള യാത്ര. യാത്രയും താമസ സൗകര്യവും മാത്രമുൾപ്പെടുന്ന ഈ പാക്കേജിന് 2500 രൂപയാണ് ടിക്കറ്റ് വില. ഗവിയിലേക്ക് ഒരാൾക്ക് 5650 രൂപയാണ് നിരക്ക്.
ഹൗസ് ബോട്ടിൽ സമയം ചെലവഴിക്കാനുള്ള സൗകര്യം മുതൽ ഭക്ഷണം, താമസം, ക്യാമ്പ് ഫയർ തുടങ്ങിയവ അടങ്ങിയതാണ് 3900 രൂപയുടെ വാഗമൺ പാക്കേജ്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെ സാധാരണക്കാർക്ക് ആഡംബര കപ്പൽയാത്ര സാധ്യമാക്കുന്നതിനുവേണ്ടി ആരംഭിച്ച കപ്പൽയാത്ര ഇതിന്റെ മുഖ്യ ആകർഷണമാണ്. അഞ്ചു മുതൽ പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റിനിളവുണ്ട്.
മുതിർന്നവർക്ക് 3850 രൂപയും കുട്ടികൾക്ക് 2150 ആണ് ഈ യാത്രയുടെ ടിക്കറ്റിന്റെ വില. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിലവിൽ അഞ്ചു ടൂർ സർവിസുകളാണ് ഇപ്പോഴുള്ളത്. മറ്റു സർവിസുകളായ റാണിപുരം-ബേക്കൽകോട്ട, പൈതൽമല-പാലക്കയം തട്ട് തുടങ്ങിയവ സീസൺ അല്ലാത്തതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ഉല്ലാസയാത്ര പാക്കേജ് ഒരു കോടിയിലധികമാണ് ആനവണ്ടിക്ക് സമ്പാദിച്ചുകൊടുത്തത്. 200ഓളം വിനോദയാത്രകൾ ഇതുവരെ നടത്തി. ഇതിനോടകം തന്നെ ഏപ്രിൽ മാസത്തെ ആദ്യ രണ്ടാഴ്ചത്തെ പാക്കേജുകളിൽ ഭൂരിഭാഗവും ബുക്കിങ്ങായതായി യൂനിറ്റ് കോഓഡിനേറ്റർ കെ.ആർ. തൻസീർ പറഞ്ഞു.
യാത്രക്ക് ബുക്ക് ചെയ്യാം
കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രയിൽ പങ്കെടുക്കുന്നവർക്ക് ഫോൺ വഴി ബുക്ക് ചെയ്യാൻ സൗകര്യം. 9496131288/ 8098463675 എന്നീ നമ്പറുകളിൽ വിളിച്ച് യാത്രകൾ ബുക്ക് ചെയ്യാം.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
Kannur
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്