Breaking News
പ്രാഥമിക രൂപരേഖ കതിരൂർ പഞ്ചായത്ത് കൈമാറി ;പൊന്ന്യത്ത് ഉയരുക രാജ്യാന്തര മ്യൂസിയം

പൊന്ന്യം: ഏഴരക്കണ്ടത്തിന്റെ കളരിപാരമ്പര്യവും ചരിത്രവും ഇനി ലോകത്തിന് മുന്നിലേക്ക്. രാജ്യാന്തര നിലവാരമുള്ള മ്യുസിയവും കളരി അക്കാദമിയുമാണ് പൊന്ന്യത്ത് ഉയരുക. കതിരൂർ പഞ്ചായത്ത് പ്രാഥമിക രൂപരേഖ തയാറാക്കി സമർപ്പിച്ചു. എട്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ മ്യൂസിയം നിർമാണത്തിനുള്ള വിശദമായ പദ്ധതി രൂപരേഖയും എസ്‌റ്റിമേറ്റും വൈകാതെ തയാറാക്കും. കളരി പരിശീലനത്തിനൊപ്പം കളരി ചികിത്സയുടെ കേന്ദ്രംകൂടിയാവും അക്കാദമി.
മ്യൂസിയത്തിലെ പ്രധാന ആകർഷണം കളരിയിലെ വിവിധ ചുവടുകളുടെയും പയറ്റിന്റെയും ഫൈബർ ശിൽപ്പ മാതൃകകളാവും. ബട്ടൺ അമർത്തുമ്പോൾ ഓരോ അഭ്യാസത്തിന്റെയും വായ്‌ത്താരിയും കേൾക്കാം. വെറുംകൈ പയറ്റ്, ഒറ്റ, ചെറുവടി, കഠാര, വാൾ, മഴു പയറ്റുകളും ഓരോന്നിന്റെയും സവിശേഷതയും ചരിത്രവും പ്രദർശിപ്പിക്കും. ഉഴിച്ചിൽ, കിഴി, എണ്ണപ്പാത്തി ചികിത്സ, മർമചികിത്സ എന്നിവയും പരിചയപ്പെടാം. ഉഴിച്ചിൽ നടത്തുന്നവർക്ക് കുളിക്കാനുള്ള സ്വിമ്മിങ് പൂളുമുണ്ടാവും.
ഭക്ഷണശാലയും
കോട്ടേജുകളും
മ്യൂസിയത്തിന്റെയും അക്കാദമിയുടെയും ഭാഗമായി പൊന്ന്യത്തിന്റെ തനത് രുചി പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷണശാലയും പ്രവർത്തിക്കും. ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും അനുബന്ധമായി സജ്ജീകരിക്കും.
കളരി സംബന്ധമായ പുസ്‌തകശാലയും കളരി ഗുരുക്കന്മാർക്ക് ക്ലാസ് നൽകാനുള്ള സംവിധാനവുമുണ്ടാവും. ഓഫീസ് കോംപ്ലക്‌സ്, സെമിനാർ ഹാൾ, പരമ്പരാഗത ശൈലിയിലുള്ള കോട്ടേജുകൾ എന്നിവയുമുണ്ടാവും.
സെമിനാർ, പ്രഭാഷണങ്ങൾ എന്നിവയും അക്കാദമിയുടെ അനുബന്ധമായി സംഘടിപ്പിക്കും.
ആവശ്യമായത്
അഞ്ച് ഏക്കർ സ്ഥലം
കളരി അക്കാദമിക്കും മ്യൂസിയത്തിനുമായി അഞ്ച് ഏക്കർ സ്ഥലമാണ് ആവശ്യം. ഏപ്രിൽ ഒമ്പതിന് ഒറ്റദിവസംകൊണ്ട് കതിരൂർ പഞ്ചായത്തിൽനിന്ന് ഫണ്ട് സമാഹരിക്കാനാണ് ജനകീയ കമ്മിറ്റി തീരുമാനം. 25 സെന്റ് സ്ഥലമാണ് ഇപ്പോഴുള്ളത്.
58 സെന്റിന് അഡ്വാൻസും നൽകി. 12 സെന്റ് സ്ഥലത്തിനുള്ള തുക പൊന്ന്യംപാലത്തെ വി പി സമദ് കഴിഞ്ഞ ദിവസം പൊന്ന്യത്തങ്കം വേദിയിൽ മന്ത്രി സജി ചെറിയാന് കൈമാറി.
റബ്‌കോ ചെയർമാൻ കാരായി രാജൻ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ കൺവീനറുമായി കമ്മിറ്റി സ്ഥലമെടുപ്പിന് പ്രവർത്തിക്കുന്നു. അക്കാദമി വരുന്നതോടെ കളരിപഠനത്തിനുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രമായി പൊന്ന്യം മാറും.
പൊന്ന്യത്തങ്കം ഇന്ന് കൊടിയിറങ്ങും
പൊന്ന്യം: ആയോധന കലയുടെ മഹോത്സവമായ പൊന്ന്യത്തങ്കം തിങ്കളാഴ്‌ച സ്‌റ്റീഫൻ ദേവസി നയിക്കുന്ന ഏഴരക്കണ്ടം നൈറ്റോടെ സമാപിക്കും. സമാപന സമ്മേളനം രാത്രി ഏഴിന് എഡിജിപി എം ആർ അജിത്‌കുമാർ ഉദ്‌ഘാടനംചെയ്യും. ചൂരക്കൊടി കളരി, ഭാർഗവ കളരി സംഘങ്ങളും അഭ്യാസ പ്രകടനവും മധ്യമലബാർ കോൽക്കളി സംഘത്തിന്റെ കണ്ണുകെട്ടി മാപ്പിള കോൽക്കളിയുമുണ്ടാവും. നാടൻ കലകളുടെയും കളരിയുടെയും ഉത്സവം സൃഷ്ടിച്ച പൊന്ന്യത്തങ്കത്തിന് ചൊവ്വാഴ്‌ചയാണ് കളരിവിളക്ക് തെളിഞ്ഞത്.
തച്ചോളി ഒതേനൻ, കതിരൂർ ഗുരുക്കൾ, എരഞ്ഞോളി മൂസ എന്നിവരെ വിവിധ ദിവസങ്ങളിൽ അനുസ്‌മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കളരി സംഘങ്ങൾ അങ്കത്തട്ടിൽ അഭ്യാസ പ്രകടനം അവതരിപ്പിച്ചു.
ദിവസവും വിവിധ കലാപരിപാടിയുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ അഞ്ചു ദിവസം തലശേരിയിൽ ക്യാമ്പ് ചെയ്‌താണ് പൊന്ന്യത്തങ്കത്തിന് നേതൃത്വം നൽകിയത്. സാംസ്‌കാരിക വകുപ്പുംഫോക്‌ലോർ അക്കാദമിയും കതിരൂർ പഞ്ചായത്തും പാട്യം ഗോപാലൻ സ്‌മാരക വായനശാലയുമാണ് സംഘാടകർ.
ആറാം രാവിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഏഴരക്കണ്ടത്ത് ഒഴുകിയെത്തി. സാംസ്കാരിക സമ്മേളനം കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഒ എസ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട രഞ്ചിത്ത് ചെറുവാരിയെ കലക്ടർ അനുമോദിച്ചു. എം. വി ജയരാജൻ വിശിഷ്ടാതിഥിയായി.
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം .പി ശ്രീഷ, ടി. കെ ഷാജി, പി .വി സന്തോഷ്, എ. കെ പുരുഷോത്തമൻ നമ്പ്യാർ, കെ .പി വിജയൻ എന്നിവർ സംസാരിച്ചു. എ കെ ഷിജു സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. കടത്തുരുത്തി ഇ .പി .വി കളരി, വിശ്വഭാരത് കളരി എന്നിവയുടെ കളരിയങ്കവും കൈകുത്തി പയറ്റ്, തച്ചോളി കോൽക്കളി, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിച്ച കേരള നടനം, ഫ്യൂഷൻ ഡാൻസ് എന്നിവയുമുണ്ടായി.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്