Connect with us

Breaking News

പീഡിപ്പിച്ചയാളെ നോക്കി വിചാരണ വേളയിൽ പത്തു വയസുകാരൻ കോടതിയോട് ആവശ്യപ്പെട്ടത് രണ്ടുകാര്യങ്ങൾ, പീഡനത്തിനിരയായത് ഭിന്നശേഷിക്കാരൻ

Published

on

Share our post

കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്തുകടവ് സ്വദേശി പാറയിൽ സതീശനെയാണ് (55) തൃശൂർ ഒന്നാം അഡീ : ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും ഭിന്ന ശേഷിക്കാർക്കായുള്ള പ്രത്യേക നിയമപ്രകാരവും കഠിന ശിക്ഷ വിധിക്കുകയായിരുന്നു.

2021 ഡിസംബർ 29 നായിരുന്നു സംഭവം. പത്തു വയസുകാരനായ കുഞ്ഞിന്റെ വീട്ടിൽ മാതാപിതാക്കളുണ്ടായിരുന്നില്ല.തറവാട്ട് വീട്ടിലേക്ക് നടന്നുപോയിരുന്ന കുഞ്ഞിനെ റോഡിൽ കണ്ട പ്രതി സ്‌നേഹത്തോടെ വിളിച്ച് ഒരു മതിലിനടുത്തുള്ള കുറ്റിച്ചെടികൾക്കിടയിൽ തടഞ്ഞ് വച്ചാണ് പീഡിപ്പിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടി വന്ന പരിസരവാസികളായ സ്ത്രീകൾ സംഭവം നേരിൽ കണ്ട് ബഹളം വച്ചപ്പോൾ പ്രതി അരയിലെ ചേറ്റുകത്തി കാട്ടി ഭീഷണിപ്പെടുത്തി.

അവശനിലയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലാക്കുകയും തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിദഗ്ദ്ധരുടെ സഹായത്തോടെയായിരുന്നു കുത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.കുഞ്ഞിന് ശാരീരിക മാനസിക ബുദ്ധിമുട്ടിനാൽ പല കാര്യങ്ങളും കോടതിയിൽ വിവരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ വിചാരണ വേളയിൽ പ്രതിയെ ചൂണ്ടിക്കാട്ടി പരസ്യമായി ഉപദ്രവിച്ചയാളെ കഴുത്ത് ഒടിക്കണമെന്നും കൈ ഒടിക്കണമെന്നും കുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടു.

ദൃക്‌സാക്ഷികളുടെ മൊഴിയും കേസിൽ നിർണായകമായി. പ്രതിയുടെ പ്രവൃത്തി അതിക്രൂരമായതിനാലും പ്രതിക്ക് പോക്‌സോ അമെൻഡ്‌മെന്റ് ആക്ട് പ്രകാരം കഠിന ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ലിജി മധു കോടതിയിൽ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബ്രിജു കുമാർ, എസ്.ഐ സൂരജ്, എസ്.സി.പി.ഒ വിപിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!