Connect with us

Breaking News

150 രൂപയ്ക്കു പോലും മത്സ്യം വാങ്ങാൻ ആളില്ല: വെട്ടിലായി മത്സ്യക്കർഷകർ; മീൻ വിറ്റഴിക്കാൻ സഹായമില്ല

Published

on

Share our post

ചെറുപുഴ : സുഭിക്ഷ കേരളം പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിന്റെയും ഫിഷറിസ് വകുപ്പിന്റെയും വാക്ക് വിശ്വസിച്ചു മത്സ്യക്കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ച കർഷകർ വെട്ടിലായി. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി, കരിയക്കര ഭാഗങ്ങളിലെ കർഷകരാണു മത്സ്യക്കൃഷി ചെയ്തു കടക്കെണിയിലായത്.

മത്സ്യം വളർത്താൻ നൽകുന്ന പ്രോത്സാഹനമൊന്നും മത്സ്യം വിറ്റഴിക്കുന്ന കാര്യത്തിൽ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തു നിന്നു ഉണ്ടാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. രാജഗിരിയിലെ പൂക്കുളം ജോണി ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ആയിരം അസം വാള കുഞ്ഞുങ്ങളെ വളർത്തിയത്. ഇതിൽ 40000 സബ്സിഡിയായി ലഭിച്ചു.

എന്നാൽ, 2 വർഷം കഴിഞ്ഞിട്ടും 500 മീനുകളെ മാത്രമേ വിറ്റഴിക്കാൻ സാധിച്ചുള്ളു. ഇതും കിലോഗ്രാമിന് വെറും 200 രൂപ വിലയ്ക്ക്. എന്നാൽ, ഇപ്പോൾ 150 രൂപയ്ക്കു പോലും മത്സ്യം വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണെന്നു ജോണി പറയുന്നു.

മത്തിക്കും അയലയ്ക്കും മറ്റും ഉള്ള രുചി അസം വാളയ്ക്കു ലഭിക്കുന്നില്ലെന്നതുകൊണ്ടാണ് ആവശ്യക്കാർ കുറഞ്ഞതെന്നും കർഷകർ പറയുന്നു. മീനിനു നൽകുന്ന തീറ്റയുടെ വില ദിനംപ്രതി വർധിക്കുന്നതും കർഷകർക്കു തിരിച്ചടിയാകുന്നു. പറമ്പിൽ നിന്നു ശേഖരിക്കുന്ന ഇലകൾ അസം വാളകൾ തിന്നില്ല.

ഇപ്പോഴും മത്സ്യക്കുഞ്ഞുങ്ങളെ വേണോ എന്നു ചോദിച്ചു ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വിളിക്കാറുണ്ടെന്നു കർഷകർ പറയുന്നു. എന്നാൽ, കർഷകരിൽ നിന്നു മത്സ്യം ശേഖരിക്കാനോ വിപണി കണ്ടെത്തി നൽകാനോ അധികൃതർ തയാറാകുന്നില്ലെന്നാണു കർഷകരുടെ പ്രധാന പരാതി.

കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന താൽപര്യം അവ വിറ്റഴിക്കുന്ന കാര്യത്തിൽ കാണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തരം കൃഷിക്ക് ഇറങ്ങിത്തിരിക്കുന്ന കർഷകർ രണ്ടുവട്ടം ആലോചിക്കണമെന്നാണു ജോണി പറയുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!