Connect with us

Breaking News

ക്ഷീര വികസന വകുപ്പ് നോക്കുകുത്തി ; വിഷപ്പാൽ ഒഴുകുന്നു

Published

on

Share our post

കണ്ണൂർ: വിഷപ്പാൽ വൻതോതിൽ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നോക്കുകുത്തിയായി മാറുന്നു. ആവശ്യത്തിന് ജീവനക്കാരും മതിയായ പരിശോധന സംവിധാനങ്ങളുമില്ലാത്തതാണ് ഇവ അതിർത്തി കടന്നുവരാൻ കാരണമാകുന്നതെന്ന് ക്ഷീരവികസന വകുപ്പ് തന്നെ തുറന്ന് സമ്മതിക്കുന്നു.

പതിനാലു ജില്ലകളിലും ക്ഷീരവികസന വകുപ്പിന്റെ ഓരോ ലാബും കോട്ടയം, ആലത്തൂർ, കാസർകോട് ജില്ലകളിൽ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്റ്റേറ്റ് ഡെയറി ലാബുമുണ്ട്. ഈ ലാബുകളും പരിശോധനാ സൗകര്യങ്ങളും അപര്യാപ്തമാണെന്നും ഇവർ തന്നെ പറയുന്നു. പാലിന് കേരളത്തിൽ വൻ ഡിമാൻഡുള്ളതിനാൽ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വിഷപ്പാൽ വരുന്നുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് പറയുന്നത്.

തമിഴ്നാട്, കർണാടക പാൽ ഫെഡറേഷനുകളിൽ നിന്നാണ് ഇറക്കുമതി.കഴിഞ്ഞ മാസം തമിഴ്നാട്ടിൽ നിന്ന് യൂറിയ കലർത്തി എത്തിച്ച 12,750 ലിറ്റർ പാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടിച്ചിരുന്നു. കൊഴുപ്പ് കൂട്ടാനും കേടാകാതെ കൂടുതൽ ദിവസം സൂക്ഷിക്കാനുമാണ് രാസവസ്തുക്കൾ ചേ‌ർക്കുന്നത്.

വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്‌ക്ക് ക്ഷീരവകുപ്പ് ഡയറക്ടർ നൽകിയ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഈ പാലിൽ ശരീരത്തിന് ഹാനികരമായ യൂറിയ,ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്‌തുക്കൾ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്.

കേരളത്തിൽ ഒരു ദിവസത്തെ പാൽ ഉപയോഗം 91.5 ലക്ഷം ലിറ്റർ
ക്ഷീര സംഘങ്ങൾ മുഖേന സംഭരിക്കുന്നത് 25 ലക്ഷം ലിറ്റർ
ക്ഷീരവകുപ്പിന്റെ പരിശോധനാ ലാബുകൾ 21

യൂറിയ അമിതമായ അളവിൽ ഉള്ളിൽ ചെന്നാൽ മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. കരൾ, വൃക്ക പ്രവർത്തനം തടസ്സപ്പെടും. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകും.
ഡോ. സുൾഫിക്കർ അലി, സംസ്ഥാന കമ്മിറ്റി അംഗം, ഐ.എം.എ.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!