Breaking News
ഇടത് എം.പിമാരുടെ ഇടപെടൽ: റബ്ബർ ഇറക്കുമതിക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യും

ന്യൂഡൽഹി: റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ചചെയ്യാനും പരിഹാരമാർഗങ്ങൾ ആരായാനും റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുത്തുകൊണ്ട് സംയുക്ത യോഗം വിളിക്കാൻ ധാരണയായി.
ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രാജ്യസഭയിലെ ഇടതുപക്ഷ നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയുമായി ഇന്നലെ ഈ വിഷയത്തിൽ ചർച്ച നടത്തിയത്.
മിശ്രിതറബ്ബർ ഇറക്കുമതി ചുങ്കം ഉയർത്തിക്കൊണ്ട് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനം റബ്ബർ കർഷകർക്ക് ഒരു തരത്തിലും ആശ്വാസം നൽകാത്ത നടപടിയാണ് എന്ന് ഇടത് എം.പിമാർ മന്ത്രിയെ അറിയിച്ചു.
കേരളത്തിലെ ഉൾപ്പെടെ റബ്ബർ കർഷകർ വളരെ വലിയ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ആശ്വാസ നടപടികൾ പ്രതീക്ഷിച്ച ബജറ്റിൽ ആ നിലയിലുള്ള ഒരു നടപടിയും ഇല്ല എന്നത് കർഷകരെ സർക്കാർ കൈവിടുന്നു എന്നതിന്റെ തെളിവാണ്.
മിശ്രിതറബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റിൽ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഈ നടപടികൊണ്ട് കർഷകർക്ക് ഒരു ഗുണവും ഉണ്ടാകാൻ സാധ്യതയില്ല എന്നും ഇടത് എംപിമാർ മന്ത്രിയെ അറിയിച്ചു.
ഈ ആശങ്കകൾ ചർച്ച ചെയ്യാനും പരിഹാരമാർഗ്ഗങ്ങൾ ആരായാനും റബ്ബർ ബോർഡ് ഉദ്യോഗസ്ഥരും എംപിമാരുമായി സംയുക്ത യോഗം വിളിക്കാമെന്ന് കൂടിക്കാഴ്ചയെ തുടർന്ന് മന്ത്രി ഉറപ്പ് നൽകുകയുണ്ടായി.
ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ റബ്ബർ ഇറക്കുമതി പരിശോധിച്ചാൽ ആകെ റബ്ബർ ഇറക്കുമതിയുടെ ആറിൽ ഒന്ന് മാത്രമാണ് മിശ്രിതറബ്ബർ. കർഷകരെ സഹായിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ആസിയാൻ കരാറിനെ തുടർന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നികുതി ഇളവോടുകൂടി ഇന്ത്യയിലേക്ക് നിർബാധം റബ്ബർ ഇറക്കുമതി സാധ്യമായതിന്റെ ഫലമായാണ് കേരളത്തിലെ ഉൾപ്പെടെ റബ്ബർ കർഷകർ ദുരിതത്തിലായത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതി നിയന്ത്രിക്കണം എന്ന കർഷകരുടെ നിരന്തരമായ ആവശ്യം ചെവിക്കൊള്ളാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റിലെ പ്രഖ്യാപനം നിർഭാഗ്യകരമാണ്.
മിശ്രിതറബ്ബറിന്റെ ഇറക്കുമതി ചുങ്കം 25% ആയി ഉയർത്തിയാലും അത് കമ്പോളത്തിൽ വലിയ ചലനം ഉണ്ടാക്കില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ മിശ്രിതറബ്ബർ ഇറക്കുമതിയുടെ 88% ആസിയാൻ രാജ്യങ്ങളിൽ നിന്നുമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ- ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയിൽ വരുന്നതിനാൽ പൂജ്യം മുതൽ അഞ്ച് ശതമാനം മാത്രമേ നികുതി ഏർപ്പെടുത്താൻ സാധിക്കൂ.
അതിനാൽത്തന്നെ റബ്ബർ കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ നടപടി പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. അഥവാ കമ്പനികളുടെ ലാഭത്തിൽ ചെറിയ കുറവ് ഉണ്ടായാൽ അത് ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റപ്പെടുക മാത്രമാണ് ഉണ്ടാവുക. അതായത്, ബജറ്റിലെ പ്രഖ്യാപനം റബ്ബർ കർഷകർക്ക് ഒരു തരത്തിലും ഗുണകരമാകില്ല എന്ന് മാത്രമല്ല, വിപണിയിൽ ചെറിയ തോതിലെങ്കിലും റബ്ബർ ഉൽപ്പന്നങ്ങളുടെ വില വർധനവിന് ഇത് കാരണമായേക്കാം.
സർക്കാരിന്റെ അവകാശവാദം പോലെ റബ്ബർ കർഷകരെ സഹായിക്കണം എന്നതാണ് ലക്ഷ്യമെങ്കിൽ മിശ്രിത റബ്ബറിന്റെയും സ്വാഭാവിക റബ്ബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ടത്.
ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടാണ് ഇന്നലെ ഇടത് എം.പിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെ സന്ദർശിച്ച് കത്ത് നൽകുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തത്.
ഈ ചർച്ചയുടെ ഫലമായാണ് റബ്ബർ ബോർഡ് അധികൃതർ എം.പിമാരുടെ യോഗം വിളിച്ചു ചേർക്കുന്നത്. നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും റബ്ബർ കർഷകരെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുമെന്നും ഇടത് എം.പിമാർ അറിയിച്ചു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്