Connect with us

Breaking News

പെൻഷൻ മുടക്കാൻ കേന്ദ്രം ; അനുവദിക്കില്ലെന്ന്‌ കേരളം

Published

on

Share our post

തിരുവനന്തപുരം: എത്ര ബുദ്ധിമുട്ടിയാലും അവശരുടെയും അശരണരുടെയും ഏക ആശ്രയമായ ക്ഷേമപെൻഷൻ മുടക്കില്ലെന്ന്‌ ഉറപ്പിച്ച്‌ സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ്‌ സീഫ്‌ ഫണ്ട്‌ (അടിസ്ഥാന നിധി) ബജറ്റിലൂടെ പ്രഖ്യാപിച്ചത്‌.

എല്ലാ മാസവും ആവശ്യത്തിന്‌ ട്രഷറിയിൽ പണമില്ലെങ്കിലും പെൻഷൻ വിതരണം സാധ്യമാക്കാനാണിത്‌. മദ്യത്തിനും പെട്രോളിനും ഡീസലിനും ചെറിയ സെസ്‌ ഏർപ്പടുത്തുന്നതും ഇതിനാണ്‌. കേന്ദ്രം ഈടാക്കുന്ന സെസിന്റെ പത്തിലൊന്നുമാത്രമാണ്‌ സംസ്ഥാന നിർദേശം.

പ്രതിമാസം 1600 രൂപവീതം 62 ലക്ഷം പേർക്ക്‌ കേരളം ക്ഷേമ പെൻഷൻ നൽകുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പ്രതിമാസ ക്ഷേമ പെൻഷനു വേണ്ടത്‌ 270 കോടി രൂപയായിരുന്നു. നിലവിൽ 950 കോടിയും. യുഡിഎഫ്‌ 33 ലക്ഷം പേർക്ക്‌ മാസം 600 രൂപ നൽകി. എന്നിട്ടും 18 മാസം കുടിശ്ശികയാക്കി. പിന്നീട്‌ എൽഡിഎഫ്‌ സർക്കാരാണ്‌ ഇത്‌ നൽകിയത്‌.

കേന്ദ്രം കഴുത്തുഞെരിക്കുമ്പോഴും വികസന, ക്ഷേമ പ്രവർത്തനങ്ങൾ എൽഡിഎഫ്‌ സർക്കാർ മുടക്കിയിട്ടില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി 70,000 കോടി രൂപ വേണം. ക്ഷേമ പെൻഷന്‌ 11,000 കോടി. വിലിക്കയറ്റം തടയാൻ 2190 കോടി.

സ്‌റ്റൈപെൻഡുകൾക്കും സ്‌കോളർഷിപ്പുകൾക്കും 1013 കോടി. മറ്റ്‌ ക്ഷേമ, വികസന പദ്ധതികൾക്കും അനേകം കോടി വേറെയും. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും റോഡുകളുടെയുമൊക്കെ വികസനവും വൻകിട പദ്ധതികളും അതിവേഗം മുന്നേറുന്നു.

പ്രതീക്ഷിത വരുമാനം കുത്തനെ ഇടിയുമ്പോൾ അധിക വിഭവസമാഹരണമില്ലാതെ പ്രതിസന്ധി മറികടക്കാനാകില്ല. കടമെടുക്കാനുള്ള അവകാശവും കേന്ദ്രം കവർന്നു. ബജറ്റിനു പുറത്ത്‌ പെൻഷൻ കമ്പനിയുടെ താൽക്കാലിക കടത്തിൽ പെൻഷൻ വിതരണം ഉറപ്പാക്കുന്നതും കേന്ദ്രം തടയിടുന്നു.

താൽക്കാലിക കടവും സർക്കാർ കടമാക്കി, കടമെടുപ്പ്‌ അവകാശം കുറയ്‌ക്കുന്നു. ഇത്‌ വികസനാവശ്യങ്ങൾക്കുള്ള കടമെടുപ്പിനെയും ബാധിക്കുന്നു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!