Breaking News
കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ തുടർക്കഥ; പൊലിഞ്ഞത് പത്തോളം ജീവനുകൾ

ഇരിട്ടി: നവീകരണ ശേഷം കൂട്ടുപുഴ -ഇരിട്ടി -മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ അപകടം തുടർക്കഥയാകുന്നു. ചുരുങ്ങിയ കാലയളവിൽ ഈ റോഡിൽ പൊലിഞ്ഞത് കുടുംബത്തിന് താങ്ങും തണലുമാകേണ്ട പത്ത് ജീവനുകളാണ്.
റോഡ് വീതിക്കൂട്ടി മെക്കാഡം ടാറിങ് നടത്തിയ ശേഷം ചീറിപ്പായുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്ക് തടയിടാൻ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. അമിത വേഗവും അശ്രദ്ധയും കാരണം നിമിഷ നേരംകൊണ്ട് പൊലിഞ്ഞു പോകുന്നത് കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
വാഹനഅപകടങ്ങൾ പതിവായ റോഡിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമായി തുടരുമ്പോഴും തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡിൽ അപകട മരണങ്ങൾ കുറയുന്നില്ല. നിയമം ലംഘിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന സ്ഥിതിയാണ്.
ഒരു മാസത്തിനിടെ രണ്ട് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറിയുമായി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ 18കാരൻ മരിച്ചത്. ക്രിസ്മസ് തലേന്ന് ഇതേ റൂട്ടിൽ കുന്നോത്ത് ഉണ്ടായ അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചിരുന്നു.
അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.പഴയ റോഡിന്റെ വളവും തിരിവും കുറച്ചാണ് റോഡ് വീതി കൂട്ടി നവീകരിച്ചത്.
ആവശ്യമായ സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗത പലപ്പോഴും വില്ലനാവുന്നുണ്ട്. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഉച്ചസമയങ്ങളിലാണ് കൂടുതൽ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ഇൌ സമയത്ത് ഇവിടെ കാര്യമായി വാഹന പരിശോധനയും ഉണ്ടാകാറില്ല.
ഇരിട്ടി എം.ജി കോളജ് സ്റ്റോപ് മുതൽ വളോര വരെയുള്ള ഭാഗങ്ങളിലും മാടത്തിൽ മുതൽ കിളിയന്തറ വരെയുള്ള ഭാഗങ്ങളിലും അമിത വേഗം ഭീതിജനിപ്പിക്കുന്നുണ്ട്.
ഇവിടങ്ങളിൽ ഇടവിട്ട സ്ഥലങ്ങളിൽ വേഗ നിയന്ത്രണ സംവിധാനമോ കാമറയോ സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ ആവശ്യം ഉയർന്നിരുന്നു.
അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച അജയ് ജയനും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
ഒരു വർഷം മുമ്പ് അജയുടെ പിതാവും മരണപ്പെട്ടിരുന്നു. അതിന്റെ ആഘാതത്തിൽ നിന്നും കുടുംബ കരകയറുന്നതിനിടെയാണ് വീണ്ടും കുടുംബത്തെയും നാടിനെയും നടുക്കി അപകടം ഉണ്ടായത്. നിരവധി പേരാണ് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നതും.
ശക്തമായ പരിശോധനയും സുരക്ഷ സംവിധാനങ്ങളും സജീവമാക്കി നാടിനെ നടുക്കുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്