ഗവേഷണ പ്രബന്ധത്തിൽ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാക്കി, ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് വിവാദത്തിൽ

Share our post

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്. എൽ പി ക്ളാസിൽ പഠിക്കുന്ന കുട്ടികൾ പോലും വരുത്താത്ത പിഴവാണ് ചിന്ത വരുത്തിയിരിക്കുന്നത്. ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. കേരള യൂണിവേഴ്സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. ‘നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകൾ എന്നൊക്കെ പറഞ്ഞുവരുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന ചങ്ങമ്പുഴയുടെ കവിതയെപ്പറ്റി പ്രതിപാദിച്ചത്. ഇവിടെയാണ് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നെഴുതിയത്.

ഏറെ വർഷമെടുത്താണ് പഠനം പൂർത്തിയാക്കിയത്. പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചുമില്ല. 2021 ൽ ഡോക്ടറേറ്റും കിട്ടി. പ്രബന്ധത്തിൽ തെറ്റുണ്ടായതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചിന്ത പ്രതികരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!