Connect with us

Breaking News

അപ്രതീക്ഷിതമായി ബ്ലീഡിങ്, ഏഴരമണിക്കൂറോളം യാത്ര ;വനിതാ കണ്ടക്ടർമാരുടേത് ദുരിതയാത്ര

Published

on

Share our post

തൃശ്ശൂർ: ‘തൃശ്ശൂരിൽ നിന്ന് ഷൊർണൂർവഴി കൽപ്പറ്റയ്ക്കുള്ള ബസാണ്. അപ്രതീക്ഷിതമായി ബ്ലീഡിങ് തുടങ്ങി. സഹിക്കാനാകാത്ത നടുവേദന. റോഡിലെ കുഴികളിൽ ബസ് ചാടുമ്പോൾ കണ്ണിലൂടെ പൊന്നീച്ച. പെരിന്തൽമണ്ണയിൽ എത്തിയപാടേ ബാഗുമായി ഒറ്റയോട്ടമായിരുന്നു. അഞ്ചുമിനിറ്റ് പോലുമില്ല.’’ – പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആർ.ടി.സി.യിലെ വനിതാ കണ്ടക്ടറുടെ അനുഭവമാണിത്.

‘‘ഏഴരമണിക്കൂറോളം യാത്രചെയ്ത് കൽപ്പറ്റയിലെത്തുമ്പോൾ യൂണിഫോമിൽ നിറയെ രക്തക്കറ. വേദനയും ആശങ്കയുംമൂലം വല്ലാത്ത മാനസികാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. തിരിച്ച് യാത്ര പുറപ്പെടണം. ബസിൽ യാത്രക്കാർ കയറിക്കൊണ്ടിരിക്കുന്നു. ആ സാഹചര്യത്തിൽ, കാണുന്നവർ എന്തും കരുതിക്കോട്ടെ എന്നു കരുതാനല്ലാതെ എന്തു ചെയ്യാൻ പറ്റും?’’ – ആ വാക്കുകളിൽ നിസ്സംഗത.
മണിക്കൂറുകൾ നീളുന്ന യാത്രകൾ. ഏതെങ്കിലും ഡിപ്പോയിലെത്തിയാൽ വൃത്തിഹീനമായ കംഫർട്ട് സ്റ്റേഷനിലേക്ക്‌ ഓട്ടമാണ്. കണ്ണടച്ച് മൂക്ക് പൊത്തി കാര്യം സാധിക്കും. ഭൂരിപക്ഷം ഇടങ്ങളിലും വെള്ളമുണ്ടാകില്ല. ചവറ്റുകുട്ടയുമില്ല. ഉപയോഗിച്ച സാനിറ്ററി നാപ്കിൻ കടലാസിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിക്കേണ്ട ഗതികേട്. ആർത്തവാവധി അനുവദിച്ചുകൊണ്ടുളള ഉത്തരവ് ചർച്ചയാകുമ്പോൾ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യംപോലുമില്ലാത്ത ദുരിതത്തിലാണിവർ.
‘‘ചില റൂട്ടുകളിൽ ഡ്യൂട്ടി ചെയ്യുമ്പോൾ വെള്ളംപോലും കുടിക്കാറില്ല. കാരണം പോകുന്ന വഴിയിൽ വൃത്തിയുള്ള ശൗചാലയങ്ങളില്ല. കിഡ്നി സ്റ്റോൺ കൊണ്ട് കഷ്ടപ്പെടുകയാണ് ഞാൻ. കോട്ടയം സ്റ്റാൻഡിൽത്തന്നെ പഴയ കെട്ടിടത്തിനു മുകളിലാണ് സ്ത്രീജീവനക്കാർക്കുള്ള സൗകര്യം. വളരെക്കുറച്ച് സമയത്തിനുള്ളിൽ അവിടേക്ക്‌ കയറി തിരിച്ചെത്തേണ്ട കാര്യമൊന്നാലോചിച്ചു നോക്കൂ.’’ -പേര് വെളിപ്പെടുത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുമ്പോഴും അനുഭവങ്ങൾ വിശദീകരിക്കാൻ പലരും തയ്യാറായി.
‘‘ജോലിയിൽ ആനുകൂല്യമൊന്നും വേണ്ട. ദീർഘദൂര സർവീസുകളിലും അന്തസ്സംസ്ഥാന സർവീസുകളിലുമെല്ലാം ഡ്യൂട്ടിചെയ്യാൻ മടിയുമില്ല. ആർത്തവദിനങ്ങളിൽ പലപ്പോഴും അവധിയെടുക്കാറാണ് പതിവ്. തീർത്തും അവശയായ ഒരു ദിവസം, കണ്ടക്ടർ സീറ്റ് രോഗിയായ അച്ഛനും മകൾക്കും നൽകിയിരുന്നു.
മുന്നിലുള്ള സിംഗിൾ സീറ്റിലിരുന്ന യാത്രക്കാരിയോട് അല്പനേരമൊന്നിരുന്നോട്ടെ എന്ന് ചോദിച്ചുപോയി. സർക്കാരുദ്യോഗസ്ഥയായ അവർ പരാതി നൽകി. ആരോഗ്യസ്ഥിതി വിശദീകരിച്ച് മറുപടി നൽകിയിട്ടും എന്റെ വശം അന്വേഷണത്തിലുൾപ്പെടുത്താൻ മേലുദ്യോഗസ്ഥർ തയ്യാറായില്ല. ഒടുവിൽ താക്കീതെത്തി.

കോർപ്പറേഷനിൽ വനിതാ സെൽ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. അത് കടലാസിലൊതുങ്ങി….’’ -ആരറിയുന്നു ഈ ദുരിതയാത്ര!.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!