Breaking News
കരുവന്നൂർ തട്ടിപ്പിന് ഒന്നര വർഷം : പണം കാത്ത് 423 നിക്ഷേപകർ

തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.200 കോടിയുടെ വായ്പാ തട്ടിപ്പിൽ പ്രതിസന്ധിയിലായ ബാങ്കിന്റെ പുനരുദ്ധാരണവും പെരുവഴിയിലായി. മൊത്തം നിക്ഷേപകരെക്കുറിച്ചോ പിൻവലിക്കാൻ അപേക്ഷിച്ചവരുടെ മൊത്തം തുകയോ അധികൃതർ വെളിപ്പെടുത്തുന്നില്ല.
25,000 മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപമുള്ളവരുണ്ട്.കഴിഞ്ഞ സെപ്റ്റംബറിൽ 50 കോടിയുടെ പാക്കേജ് സർക്കാർ അംഗീകരിച്ചെങ്കിലും സഹകരണ റിസ്‌ക് ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടിയിലെ അഞ്ച് കോടിയാണ് കിട്ടിയത്. ഈ തുക വായ്പയായി നൽകണമെന്ന് നിഷ്‌കർഷിച്ചതിനാൽ നിക്ഷേപകർക്ക് ലഭിച്ചുമില്ല.
സംസ്ഥാന സഹകരണ ബാങ്കിലുള്ള കരുവന്നൂർ ബാങ്കിന്റെ കരുതൽ ധനമായ രണ്ട് കോടിയാണ് നിക്ഷേപകർക്ക് വീതം വച്ചത്.പുനരുദ്ധാരണത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ ബാങ്കിനെ രക്ഷിക്കാൻ ജില്ലാതല സഹകരണ സംവിധാനങ്ങൾ വഴി ശ്രമിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് തുക നൽകാനാകുന്നില്ല.
രോഗികൾക്ക് പരമാവധി രണ്ട് ലക്ഷമാണ് നൽകുന്നത്. സഹകരണ മന്ത്രി ഇടപെട്ടതോടെ ഒന്നര വർഷത്തിനിടെ ഒരാൾക്ക് മുഴുവൻ നിക്ഷേപവും ( 23 ലക്ഷം), മറ്റൊരാൾക്ക് പത്ത് ലക്ഷവും നൽകി. പണം കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ രണ്ട് പേർ മരിക്കുകയും ജപ്തി നോട്ടീസിനെ തുടർന്ന് രണ്ടു പേർ ജീവനൊടുക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നിക്ഷേപകരുടെ സീനിയോറിറ്റി പ്രകാരം മുതലിലെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നൽകുന്നത്.തട്ടിപ്പ് ഇങ്ങനെതട്ടിച്ചത് 226.77 കോടി
നിക്ഷേപകർക്ക് നൽകിയത് 64 കോടി
തിരിച്ചടവ് നോട്ടീസ് 125 കോടികെ.വൈ.എസി പുതുക്കുന്നുകെ.വൈ.സി പരിശോധിച്ച് യഥാർത്ഥ നിക്ഷേപകരെന്ന് ഉറപ്പാക്കി നൽകുന്നതിനാലാണ് കാലതാമസം. ജീവനക്കാർ കുറവായതിനാൽ കെ.വൈ.സി പുതുക്കാൻ സമയമെടുക്കുന്നു. കുടിശിക പിരിച്ചുള്ള വരുമാനം കൊണ്ടാണ് തുക തിരികെ നൽകുന്നത്.
പ്രാഥമിക സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എട്ട് ശതമാനം പലിശയ്ക്ക് 10.5 കോടി സമാഹരിച്ചു. ജപ്തി ചെയ്ത വസ്തുക്കൾ ലേലം ചെയ്യും.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്