Connect with us

Breaking News

ടേബിള്‍ ടെന്നീസില്‍ രണ്ട് സംഘടന; വട്ടംകറങ്ങി കളിക്കാര്‍

Published

on

Share our post

കോഴിക്കോട്: സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷനിലെ പിളര്‍പ്പിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം നീളുന്നതോടെ വെട്ടിലാകുന്നത് താരങ്ങള്‍. അംഗീകാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുവതാരം അജിന്‍സ് സജിക്കുവന്ന വിലക്ക്.

2016 മുതല്‍ സംസ്ഥാനത്ത് ടേബിള്‍ ടെന്നീസിന് രണ്ട് അസോസിയേഷനുകളാണുള്ളത്. ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരളയും (ടി.ടി.എ.കെ.) കേരള ടേബിള്‍ ടെന്നീസ് അസോസിയേഷനും (കെ.ടി.ടി.എ.). അതില്‍ അഖിലേന്ത്യാ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ അംഗീകാരം ടി.ടി.എ.കെ.ക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം കെ.ടി.ടി.എ.യ്ക്കുമാണ്. ഇതാണ് കളിക്കാരെ വട്ടംകറക്കുന്നത്.

കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ നടത്തിയ എറണാകുളം ജില്ലാ മത്സരത്തില്‍ ചാമ്പ്യനായ അജിന്‍സ് സജിയെ ടി.ടി.എ.കെ.യാണ് വിലക്കിയത്. അവരുടെ ടൂര്‍ണമെന്റുകളിലും ദേശീയ മത്സരങ്ങളിലും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല. സംസ്ഥാനതലത്തില്‍ ഇരുസംഘടനകളും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ടി.ടി.എ.കെ.യുടെ കീഴിലാണ് മത്സരിക്കാന്‍ കഴിയുക.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് കീഴില്‍ കളിക്കണം, ദേശീയതലത്തിലടക്കം മത്സരിക്കാന്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരളയിലും. ഇതാണ് കളിക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

2016-ലാണ് ടേബിള്‍ ടെന്നീസ് സംഘടന പിളരുന്നത്. അതിനുശേഷം ഇരു അസോസിയേഷനുകളും നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തിലും ദേശീയ ഫെഡറേഷന്റെ തീരുമാനത്തിലും നിയമപോരാട്ടം നടക്കുന്നുണ്ട്. എന്നാല്‍, ഇത് തീര്‍പ്പാക്കാനുള്ള ശ്രമം സ്പോര്‍ട്സ് കൗണ്‍സിലോ ദേശീയ ഫെഡറേഷനോ നടത്തുന്നില്ല.

കളിക്കാരെ വിലക്കിയതില്‍ തെറ്റില്ലെന്നും ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണിതെന്നും ടി.ടി.എ.കെ. സംസ്ഥാന സെക്രട്ടറി മൈക്കിള്‍ മത്തായി പറഞ്ഞു. തങ്ങളുടെ അസോസിയേഷനില്‍ അംഗത്വമുള്ള താരം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതുമാണ്. അതിനുശേഷമാണ് മറ്റൊരു സംഘടനയുടെ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചത്. ഇതാണ് നടപടിക്ക് കാരണം.

ദേശീയ ഫെഡറേഷന്‍ അംഗീകരിച്ചതിനാല്‍ തങ്ങളുടേതാണ് ഔദ്യോഗിക സംഘടന. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം നീണ്ടുപോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് തീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലാണ് ചെയ്യേണ്ടതെന്നും മൈക്കിള്‍ മത്തായി വ്യക്തമാക്കി.

ഓപ്പണ്‍ ടൂര്‍ണമെന്റായതിനാല്‍ കളിക്കാരനെ വിലക്കാന്‍ അധികാരമില്ലെന്ന് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി വിജയ് അര്‍ജന്‍ദാസ് പറഞ്ഞു. പുതിയ സംഘടന നിയമപ്രകാരം രൂപവത്കരിച്ചതല്ലെന്നും സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ് വ്യക്തമാക്കി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!