Connect with us

Breaking News

സ്വകാര്യ സര്‍വകലാശാല: നയംമാറ്റത്തില്‍ ആശങ്കപങ്കിട്ട് എല്‍.ഡി.എഫ്. ഘടകകക്ഷികള്‍

Published

on

Share our post

തിരുവനന്തപുരം: വികസനകാര്യത്തില്‍ മൂലധനം സ്വീകരിക്കുന്നതിന് നയപരമായ തിരുത്തല്‍വരുത്തുന്ന എല്‍.ഡി.എഫിന്റെ കാഴ്ചപ്പാടുമാറ്റത്തില്‍ ആശങ്കയുമായി ഘടകകക്ഷികള്‍. ഭൂപരിഷ്‌കരണ നിയമത്തിലടക്കം വെള്ളം ചേര്‍ക്കുന്ന വ്യവസ്ഥകളുള്ളതിനാല്‍ അതിലുള്ള സി.പി.ഐ.യുടെ വിയോജിപ്പ് മന്ത്രി കെ. രാജന്‍ യോഗത്തില്‍ അറിയിച്ചു.

സ്വകാര്യ-കല്പിത സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുന്നതിന്റെ അപകടം മറ്റു കക്ഷിനേതാക്കളും ചൂണ്ടിക്കാണിച്ചു. സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം അംഗീകരിച്ച നയരേഖയാണ് നേരിയഭേദഗതികളോടെ എല്‍.ഡി.എഫിലും അവതരിപ്പിച്ചത്.

പാവപ്പെട്ടവരും പിന്നാക്കക്കാരുമായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും മാത്രമായി പരിമിതപ്പെടാനിടയുണ്ട്. മറ്റ് വിദ്യാര്‍ഥികള്‍ സ്വകാര്യ-കല്പിത സര്‍വകലാശാലകളിലേക്ക് മാറാനിടയാകും. അവിടെ സംവരണവും സാമ്പത്തിക ആനുകൂല്യവും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും -നേതാക്കള്‍ പറഞ്ഞു.

സാമൂഹികനിയന്ത്രണവും സംവരണവും ഉറപ്പാക്കിമാത്രമേ ഇത്തരം സര്‍വകലാശാലകള്‍ക്ക് അനുമതിനല്‍കൂവെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തോട്ടം മേഖലയിലെ ഭൂമിയുടെ അഞ്ചുശതമാനം മറ്റ് ഫലവൃക്ഷങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന നിര്‍ദേശത്തിലാണ് സി.പി.ഐ. വിയോജിപ്പറിയിച്ചത്. ഇത് നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുകയും ചെയ്തു.

ഭൂപരിഷ്‌കണ നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നതാണിതെന്നാണ് സി.പി.ഐ.യുടെ വിയോജിപ്പിന് കാരണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

തദ്ദേശതൊഴിലിനും പരിസ്ഥിതിക്കും ദോഷമാകുന്നവിധത്തില്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സമൂഹികാഘാതത്തിന് വഴിയൊരുക്കുന്നവിധത്തില്‍ ഒരു മൂലധന നിക്ഷേപവും കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

കര്‍ഷകര്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കണമെന്ന നിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതിനോട് എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. വെള്ളക്കരം കൂട്ടുന്നതിലും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!