Breaking News
ആദ്യം വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കും, ആളില്ലാത്തിടത്ത് പണിത്തുടങ്ങും; ഇസ്‌മായിൽ മോഷണം നടത്തുന്നത് ബസിറങ്ങി നടന്നുചെന്ന്

തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വർണാഭരണങ്ങൾ കവർന്ന മുപ്പതുകാരൻ പിടിയിൽ. ജനുവരി ഒന്നിന് തൃശൂർ റോഡ് ശാസ്ത്രിജി നഗർ പ്രശാന്തിയിൽ എൽ ഐ സി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദേവിയുടെ വീട്ടിൽ കവർച്ച നടത്തിയ കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് ഇസ്‌മായിലാണ് പിടിയിലായത്. ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടം ഇവിടെയുണ്ടായി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾ കവർച്ച നടത്തിയ 95 പവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം പുനലൂരിലെ ഒരു വീട്ടിൽ കവർച്ച നടത്തിയതായും ഇസ്‌മായിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളിൽ നിന്ന് കളവുമുതൽ വിറ്റ പതിനാല് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ദേവി രാവിലെ പത്തരയോടെ ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ശാസ്ത്രിജി നഗറിൽ ബസ് ഇറങ്ങി നടന്നായിരുന്നു ഇയാൾ ദേവിയുടെ വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലെന്ന് മനസിലാക്കി മുകൾ നിലയിൽ കയറി പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ദേവി വീട്ടിൽതിരിച്ചെത്തിയ സമയത്തും ഇസ്‌മായിൽ വീടിനകത്ത് ഉണ്ടായിരുന്നു.
വീട്ടിൽ ആളെത്തിയെന്ന് മനസിലായപ്പോൾ പുറകുവശത്തെ വാതിൽത്തുറന്ന് മതിൽ ചാടി ഓടുകയായിരുന്നെന്നാണ് ഇയാളുടെ മൊഴി.തെളിവെല്ലാം നശിപ്പിച്ചതിന് ശേഷമായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. സ്വർണം സൂക്ഷിച്ചിരുന്ന ചെറിയ പഴ്‌സുകൾ കത്തിച്ചു. അടുക്കളയിലെ പ്ളാസ്റ്റിക് പാത്രം കത്തിച്ച നിലയിലായിരുന്നു. തറയിൽ വെളിച്ചെണ്ണ ഒഴിച്ചിരുന്നു. ചില്ല് തുടയ്ക്കുന്നതിനായുള്ള പ്രത്യേക ദ്രാവകവും പ്രതി ഉപയോഗിച്ചിരുന്നു. വീട്ടുടമ എത്തിയെന്ന് മനസിലായതോടെ സ്വർണമെല്ലാം കൈക്കലാക്കി വന്നവഴിയേതന്നെ പുറത്തിറങ്ങി ലിഫ്റ്റ് ചേദിച്ച് നഗരത്തിലെത്തി മടങ്ങുകയായിരുന്നു.
വീടിന് അകത്തുകയറിയപ്പോൾ അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നെന്ന് ഗൃഹനാഥയായ ദേവി പറയുന്നു. ദേവിയ്ക്ക് മാതാപിതാക്കൾ നൽകിയ ആഭരണങ്ങളാണ് കളവ് പോയതിലേറെയും. കോഴിക്കോട്ടെ ഒരു ജ്വല്ലറിയിൽ നിന്നാണ് ആഭരണങ്ങളിലേറെയും കണ്ടെടുത്തത്. ഇതിൽ കുറച്ച് ദ്രവ രൂപത്തിലാക്കിയിരുന്നു. മറ്റൊരിടത്ത് മോഷണം പോയ സ്വർണവും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് നിഗമനം.ഇസ്‌മായിൽ വ്യത്യസ്തനായ കള്ളൻആളൊഴിഞ്ഞ വീടുകൾ കണ്ടുവച്ച് പകൽ മോഷണം നടത്തുന്ന കള്ളൻമാരുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനാണ് ഇസ്‌മായിൽ.
ആളില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കും. ആരെങ്കിലും വാതിൽ തുറന്നാൽ ആരുടെയെങ്കിലും വിലാസം ചോദിക്കും. ഇവർ അറിയില്ലെന്ന് പറഞ്ഞാൽ മടങ്ങിപ്പോകും. ബെല്ലടിച്ച് ആരും വാതിൽ തുറന്നില്ലെങ്കിൽ ആ വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.പിടിയിലായത് ഇങ്ങനെകുന്നംകുളത്ത് മോഷണം നടത്തിയത് ഇസ്‌മായിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് കവർച്ച നടന്ന അഞ്ചാം ദിവസമാണ്. പിന്നാലെ പത്താംനാൾ പിടിയിലാവുകയും ചെയ്തു.
പകൽ സമയം കവർച്ച നടത്തുന്ന കള്ളൻമാരുടെ പട്ടിക തയ്യാറാക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. കവർച്ച നടന്ന ദിവസം ഇവരിൽ ആരൊക്കെ തൃശൂരിൽ ഉണ്ടായിരുന്നു എന്നത് ടവർ ലൊക്കേഷൻ നോക്കി കണ്ടെത്തി. ഡിസംബറിന്റെ തുടക്കത്തിൽ മാവേലിക്കര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇസ്‌മായിൽ ജില്ലയിലെത്തിയതായി തുടർന്ന് കണ്ടെത്തുകയായിരുന്നു.ഇസ്‌മായിലിന്റെ ചിത്രവും പ്രദേശത്തെ സി സി ടി വി കളിൽ നിന്ന് ലഭിച്ച ചിത്രവും സാമ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയത് അന്വേഷണത്തിന് സഹായകമായി.
ഇയാളുടെ മൊബൈൽ അടിക്കടി പ്രവർത്തിക്കുന്നതും പിന്നീട് നിലയ്ക്കുന്നതും സംശയം ബലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഇയാൾ പത്തനംതിട്ട ജില്ലയിലാണെന്ന് മനസിലാക്കി. ഇവിടെ ഇസ്‌മായിലിന്റെ വനിതാ സുഹൃത്തിന്റെ താമസസ്ഥലം കണ്ടെത്തി തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിയത്. കവർന്നെടുക്കുന്ന ആഭരണങ്ങൾ വിൽക്കുന്നതിനായി ഇയാൾക്ക് സ്ത്രീകളുടെ ഒരു ശൃംഖല തന്നെ സഹായത്തിനുള്ളതായും പൊലീസ് പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്